uk
Feedback
#ജിജ്ഞാസാ(JJSA)

#ജിജ്ഞാസാ(JJSA)

Відкрити в Telegram

"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.

Показати більше
2 997
Підписники
Немає даних24 години
-77 днів
-630 день
Архів дописів
photo content
+1

👉സുമോ ഗുസ്തി (Sumo Wrestling) വെറുമൊരു കായികവിനോദം മാത്രമല്ല, ജപ്പാനിലെ പുരാതനമായ ഷിന്റോ (Shinto) മതവിശ്വാസങ്ങ ളുമായി ആഴത്തിൽ ബന്ധപ്പെട്ടിരി ക്കുന്ന ഒരു പരമ്പരാഗത ആചാരം കൂടിയാണ്. സുമോ ഗുസ്തി മത്സരങ്ങൾക്ക് മുന്നോടിയായി ഗുസ്തിക്കാർ (Rikishi) ഗോദയിലേക്ക് ഉപ്പ് വിതറു ന്നത് കാണാം. ഷിന്റോ വിശ്വാസമ നുസരിച്ച് ഉപ്പ് ശുദ്ധീകരണത്തിന്റെ പ്രതീകമാണ്. ഗോദയിലെ ദുഷ്ട ശക്തികളെയും ,പിശാചുക്കളെയും തുരത്തി, റിംഗ് ശുദ്ധീകരിക്കാനാണ് ഉപ്പ് എറിയുന്നത്. കളിക്കളത്തിൽ തങ്ങൾക്കോ, എതിരാളിക്കോ പരിക്കുകൾ ഒന്നും പറ്റരുതേയെന്ന പ്രാർത്ഥനയും ഇതിനു പിന്നിലുണ്ട്. ഉയർന്ന പദവിയിലുള്ള (Sekitori റാങ്കിലുള്ള) സുമോ താരങ്ങൾക്ക് മാത്രമേ ഉപ്പ് എറിയാനുള്ള അവകാശമുള്ളൂ. തുടക്കക്കാരായ താരങ്ങൾക്ക് ഇതിന് അനുവാദമില്ല! മത്സരത്തിന് തൊട്ടുമുമ്പ് താരങ്ങൾ ചില പ്രത്യേക ശാരീരിക ചലനങ്ങൾ നടത്താറുണ്ട്. 🦋കൈകൊട്ടൽ (Chirichōzu): രണ്ടു കൈകളും വശങ്ങളിലേക്ക് വീശി കൈപ്പത്തി മലർത്തിക്കാണിച്ച് കൈകൊട്ടുന്നു. "എന്റെ കയ്യിൽ ആയുധങ്ങളൊന്നുമില്ല, ഞാൻ നേരായ മാർഗ്ഗത്തിലൂടെയാണ് പോരാടുന്നത്" എന്ന് ദൈവങ്ങ ൾക്കും, എതിരാളിക്കും മുന്നിൽ വ്യക്തമാക്കാനാണ് ഇത് ചെയ്യുന്നത്. 🦋കാൽ നിലത്തടിക്കൽ (Shiko): ഒരു കാൽ വളരെ ഉയരത്തിൽ ഉയർത്തി നിലത്തേക്ക് ആഞ്ഞു ചവിട്ടുന്ന പ്രക്രിയയാണിത്. ഭൂമിക്കടി യിലുള്ള ദുഷ്ടശക്തികളെയും, പിശാചുക്കളെയും ചവിട്ടിമെതിച്ച് പുറത്താക്കുക, ഭൂമിദേവിയെ ഉണർത്തുക എന്നിവയാണ് ഇതിന്റെ ആത്മീയ അർത്ഥം. ശാസ്ത്രീ യമായി പറഞ്ഞാൽ, മത്സരത്തിന് മുമ്പുള്ള മികച്ചൊരു സ്ട്രെച്ചിംഗ് (Stretching) വ്യായാമം കൂടിയാണിത്! ആറാം നൂറ്റാണ്ടിലാണ് സുമോയുടെ തുടക്കം. വരാനിരിക്കുന്ന വിള വെടുപ്പ് കാലം മികച്ചതാകാൻ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് അന്ന് അമ്പലങ്ങളിൽ സുമോ ഗുസ്തി സംഘടിപ്പിച്ചിരു ന്നത്.പിന്നീടത് ജപ്പാനിലെ യോദ്ധാക്കളായ സമുറായികളുടെ (Samurai) യുദ്ധ പരിശീലനത്തിന്റെ ഭാഗമായി മാറി. സുമോ മത്സരം നടക്കുന്ന ആ പ്രത്യേക റിംഗിനെ 'ഡോഹ്യോ' എന്നാണ് വിളിക്കുന്നത്.ഈ ഗോദയും ഒരു പുണ്യസ്ഥലമായി ട്ടാണ് കരുതപ്പെടുന്നത്. അതിനാൽ ഇതിന് മുകളിലായി ഷിന്റോ ക്ഷേത്രങ്ങളുടെ മേൽക്കൂരയുടെ മാതൃകയിലുള്ള ഒരു ഭാഗം തൂക്കിയിട്ടിരിക്കുന്നത് കാണാം. സുമോ മത്സരങ്ങളിലെ റഫറിയെ 'ഗ്യോജി' (Gyoji) എന്നാണ് വിളിക്കുന്നത്.പരമ്പരാഗത വസ്ത്രം ധരിക്കുന്ന ഇദ്ദേഹത്തിന്റെ അരയിൽ ഒരു ചെറിയ വാൾ (Tanto) ഉണ്ടാകും. പഴയകാലത്ത്, തെറ്റായ തീരുമാനങ്ങൾ എടുത്താൽ 'സെപ്പുകു' ചെയ്ത് ജീവനൊടു ക്കാൻ സമുറായികൾ വാൾ കരുതിയിരുന്നതിന്റെ ഓർമ്മ പ്പെടുത്തലാണിത് (ഇന്ന് ഇത് വെറുമൊരു ആചാരം മാത്രമാണ്). സുമോ ഗുസ്തിയിലെ ഓരോ ചലനങ്ങളും കായികരംഗവും ജാപ്പനീസ് സംസ്കാ രവും, ആത്മീയതയും തമ്മിൽ കൂട്ടിയിണക്കു ന്ന മനോഹരമായ ആചാരങ്ങളാണ്.

photo content
+1

⭐ഇലക്ട്രോൺ മൈക്രോസ്കോ പ്പിൽ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്ന ഇലക്ട്രോണിനെ മൈക്രോസ്കോപ്പിലേക്ക് കൊണ്ടുവരുന്നത് എന്തിനാണ്?⭐ 👉ആറ്റത്തിൻ്റെ ഉള്ളിൽ ന്യൂക്ലി യസ്സിന് ചുറ്റും കറങ്ങുന്ന അതേ ഇലക്ട്രോൺ തന്നെയാണ് ഈ മൈക്രോസ്കോപ്പിലെയും താരം! സാധാരണ മൈക്രോസ്കോപ്പുകൾ വസ്തുക്കളെ കാണാൻ 'പ്രകാ ശം' (Light) ഉപയോഗിക്കുമ്പോൾ, ഇലക്ട്രോൺ മൈക്രോസ്കോ പ്പുകൾ പ്രകാശത്തിന് പകരം 'ഇലക്ട്രോൺ കിരണങ്ങൾ' (Electron beams) ഉപയോഗിക്കുന്നു. ഇലക്ട്രോണിനെ ഇതിലേക്ക് വലിച്ചിഴച്ചതിന് പിന്നിൽ കൃത്യമായ ഒരു ശാസ്ത്രസത്യമുണ്ട്. നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയുന്ന പ്രകാശത്തിന് ഒരു പരിധിയുണ്ട്. പ്രകാശത്തിന് ഒരു തരംഗദൈർഘ്യമുണ്ട് (Wavelength). ഒരു വസ്തുവിൻ്റെ വലിപ്പം പ്രകാശ ത്തിൻ്റെ തരംഗദൈർഘ്യത്തേക്കാൾ ചെറുതാണെങ്കിൽ (ഉദാഹരണ ത്തിന് വൈറസുകൾ, ഡി.എൻ.എ), പ്രകാശത്തിന് അതിൽ തട്ടി പ്രതിഫലിക്കാൻ കഴിയില്ല. അത് ആ വസ്തുവിനെ മറികടന്ന് പോകും. സാധാരണ മൈക്രോസ്കോപ്പു കൾക്ക് ഒരു പരിധിക്കപ്പുറമുള്ള ചെറിയ വസ്തുക്കളെ കാണിക്കാൻ കഴിയാത്തത് അതുകൊണ്ടാണ്. എന്നാൽ, ക്വാണ്ടം ഫിസിക്സ് പ്രകാരം ഇലക്ട്രോണുകൾക്ക് കണികകളുടെ (Particle) സ്വഭാവം മാത്രമല്ല, തരംഗങ്ങളുടെ (Wave) സ്വഭാവവുമുണ്ട്. ഇലക്ട്രോൺ തരംഗങ്ങളുടെ ദൈർഘ്യം സാ ധാരണ പ്രകാശത്തേക്കാൾ ലക്ഷക്കണക്കിന് മടങ്ങ് ചെറുതാണ്. അതുകൊണ്ട് പ്രകാശത്തിന് തൊടാൻ പോലും കഴിയാത്ത അത്രയും ചെറിയ സൂക്ഷ്മവസ്തുക്കളിൽ തട്ടി പ്രതിഫലിക്കാൻ ഇലക്ട്രോണു കൾക്ക് കഴിയും. ഇതാണ് ഇലക്ട്രോണിനെ മൈക്രോസ് കോപ്പിലെ 'വെളിച്ചം' ആക്കി മാറ്റാനുള്ള കാരണം. സാധാരണ മൈക്രോസ്കോപ്പിൽ പ്രകാശത്തെ ഫോക്കസ് ചെയ്യാൻ കണ്ണാടികളും, ഗ്ലാസ് ലെൻസുകളും ഉപയോഗിക്കുന്നു. എന്നാൽ ഇലക്ട്രോണുകൾ ഗ്ലാസിലൂടെ കടന്നു പോകില്ല. ഒരു 'ഇലക്ട്രോൺ ഗൺ' (Electron gun) ഉപയോഗിച്ച് ഇലക്ട്രോണുകളെ അതിവേഗത്തിൽ പായിക്കുന്നു. ഇലക്ട്രോണുകൾക്ക് ചാർജ് ഉള്ളതുകൊണ്ട്, അവയെ ഫോക്കസ് ചെയ്യാൻ ഗ്ലാസ് ലെൻസു കൾക്ക് പകരം വൈദ്യുതകാന്തിക ലെൻസുകൾ (Electromagnetic lenses) ഉപയോഗിക്കുന്നു. ഈ കാന്തിക മണ്ഡലം ഇലക്ട്രോൺ കിരണങ്ങളെ കൃത്യമായി വസ്തുവി ലേക്ക് കേന്ദ്രീകരിക്കുന്നു. ഇലക്ട്രോ ണുകൾ വായുവിലെ തന്മാത്രകളിൽ തട്ടി ചിതറിപ്പോകാതിരിക്കാൻ ഈ മൈക്രോസ്കോപ്പിനുള്ളിൽ പൂർണ്ണമായ ശൂന്യത (Vacuum) നിലനിർത്തേണ്ടതുണ്ട്. 1931-ൽ ജർമ്മൻ ശാസ്ത്രജ്ഞരായ ഏണസ്റ്റ് റുസ്കയും (Ernst Ruska), മാക്സ് നോളും ചേർന്നാണ് ആദ്യ ത്തെ ഇലക്ട്രോൺ മൈക്രോസ് കോപ്പ് വികസിപ്പിച്ചത്. ഇതിന് ഏണസ്റ്റ് റുസ്കയ്ക്ക് 1986-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ ലഭിക്കുന്ന ചിത്രങ്ങൾക്ക് യഥാർത്ഥത്തിൽ നിറങ്ങൾ ഉണ്ടാകില്ല. അവ കറുപ്പും വെളുപ്പുമായിരിക്കും (Black and white). നമ്മൾ കാണുന്ന ഭംഗിയുള്ള നിറമുള്ള ചിത്രങ്ങളെല്ലാം പിന്നീട് കമ്പ്യൂട്ടർ ഉപയോഗിച്ച് കൃത്രിമമായി നിറം നൽകുന്നവയാണ് (False coloring). കാരണം, നിറം എന്നത് പ്രകാശത്തിന്റെ മാത്രം പ്രത്യേകത യാണ്, ഇലക്ട്രോണിന്റേതല്ല! ഒരു സാധാരണ ലൈറ്റ് മൈക്രോസ് കോപ്പിന് ഒരു വസ്തുവിനെ പരമാ വധി 2,000 മടങ്ങ് വരെ വലുതാക്കി കാണിക്കാൻ (Magnification) കഴിയു മ്പോൾ, ഒരു ഇലക്ട്രോൺ മൈക്രോ സ്കോപ്പിന് ഒരു വസ്തുവിനെ പത്ത് ലക്ഷത്തിലധികം (1,000,000+) മടങ്ങ് വലുതാക്കി കാണിക്കാൻ കഴിയും. കൊറോണ വൈറസ് പോലുള്ള സൂക്ഷ്മ ജീവികളെ മനുഷ്യൻ ആദ്യ മായി തൊട്ടറിഞ്ഞത് ഇതിലൂ ടെയാണ്. ഇലക്ട്രോൺ മൈക്രോസ് കോപ്പിനുള്ളിൽ വായു പൂർണ്ണമായും നീക്കം ചെയ്യുന്നതുകൊണ്ടും (Vacuum), അതിശക്തമായ ഇല ക്ട്രോൺ കിരണങ്ങൾ ഏൽക്കുന്ന തുകൊണ്ടും ജീവനുള്ള കോശങ്ങ ളെയോ ജീവികളെയോ ഇതിലൂടെ ജീവനോടെ കാണാൻ കഴിയില്ല. വസ്തുക്കളെ പ്രത്യേക രാസപ്രക്രിയ യിലൂടെ നിർജ്ജീവമാക്കിയ ശേഷമേ പരിശോധിക്കാൻ കഴിയൂ. പ്രകൃതിയിലെ ഏറ്റവും ചെറിയ കണികകളിലൊന്നായ ഇലക്ട്രോ ണിനെ പ്രകാശത്തിന് പകരക്കാ രനാക്കി മാറ്റിയതിലൂടെയാണ് പ്രകൃതിയിലെ മറ്റ് കോടിക്കണക്കിന് സൂക്ഷ്മ രഹസ്യങ്ങൾ കാണാൻ മനുഷ്യന് സാധിച്ചത്! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസി ക്സ് പറയുന്നു. ഇത് അവിശ്വസ നീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോ സ്കോപ്പ് ചിത്രങ്ങൾ.

photo content

മനുഷ്യന്റെ പൂർവ്വികരായ കുരങ്ങ ൻമാരുടെയും, ചിമ്പാൻസികളു ടെയും പ്രധാന ഭക്ഷണം കാട്ടിലെ പഴുത്ത പഴങ്ങളായിരുന്നു. നന്നായി പഴുത്തു പാകമായ പഴങ്ങളിൽ സ്വാഭാവികമായി അടങ്ങിയിരി ക്കുന്ന പഞ്ചസാരയിൽ ഈസ്റ്റ് (Yeast) പ്രവർത്തിക്കുകയും അത് പുളിക്കുകയും (Fermentation) ചെയ്യും. ഈ പ്രക്രിയയിലൂടെ പഴങ്ങളിൽ ചെറിയ അളവിൽ എഥനോൾ (മദ്യത്തിന്റെ പ്രധാന ഘടകം) ഉത്പാദിപ്പിക്കപ്പെടുന്നു. വലിയ വനങ്ങളിൽ എവിടെയാണ് പഴുത്ത നല്ല പഴങ്ങൾ ഉള്ളതെന്ന് കണ്ടെത്താൻ കുരങ്ങുകളെ സഹായിച്ചിരുന്നത് ഈ പുളിപ്പിച്ച പഴങ്ങളിൽ നിന്ന് പുറത്തുവരുന്ന മദ്യത്തിന്റെ നേർത്ത ഗന്ധമായിരു ന്നു (Ethanol smell). മദ്യത്തിന്റെ മണം = മികച്ച ഊർജ്ജം അടങ്ങിയ ഭക്ഷണം എന്നതായി രുന്നു പരിണാമ വഴിയിൽ അവരുടെ കണക്കുകൂട്ടൽ.അങ്ങനെ മദ്യത്തിന്റെ ഗന്ധം പിന്തുടർന്ന് കൂടുതൽ കലോറിയും, പോഷക വുമുള്ള ആഹാരം കണ്ടെത്താൻ അവർക്ക് കഴിഞ്ഞു. ഈ പഴങ്ങൾ കഴിക്കുമ്പോൾ കുരങ്ങുകളുടെ തലച്ചോറിൽ സന്തോഷം നൽകുന്ന രാസവസ്തു ക്കൾ (ഉദാഹരണത്തിന് ഡോപമിൻ - Dopamine) ഉത്പാദിപ്പിക്കപ്പെ ട്ടിരുന്നു. ഇത് ഭക്ഷണം കൂടുതൽ കഴിക്കാനുള്ള പ്രേരണ നൽകി. കാട്ടിലെ കടുത്ത മത്സരങ്ങൾക്കി ടയിൽ പരമാവധി ഊർജ്ജം ശരീരത്തിൽ സംഭരിക്കാൻ ഇത് അവരെ സഹായിച്ചു. ഇന്ന് നമ്മൾ കാണുന്ന മദ്യാസക്തി (Alcoholism) ഈ പരിണാമ പ്രക്രി യയുടെ ഒരു പാർശ്വഫലമാണെ ന്നാണ് സിദ്ധാന്തം പറയുന്നത്. നമ്മുടെ പൂർവ്വികർക്ക് പഴങ്ങളിൽ നിന്ന് വളരെ കുറഞ്ഞ അളവിൽ മാത്രമേ ആൽക്കഹോൾ ലഭിച്ചിരു ന്നുള്ളൂ.എന്നാൽ ആധുനിക മനുഷ്യൻ വ്യാവസായികമായി ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ മദ്യം നിർമ്മിക്കാൻ തുടങ്ങി. നമ്മുടെ തലച്ചോർ ഇപ്പോ ഴും പഴയ ആ കുരങ്ങൻമാരുടേത് പോലെ തന്നെയാണ് പ്രവർത്തി ക്കുന്നത് — ആൽക്കഹോൾ കാണുമ്പോൾ "ഇത് ശരീരത്തിന് നല്ലതാണ്, പരമാവധി അകത്താ ക്കുക" എന്ന സിഗ്നൽ തലച്ചോർ നൽകുന്നു. പരിണാമപരമായി കിട്ടിയ ഈ ആകർഷണമാണ് പലരിലും അമിതമായ മദ്യപാന ത്തിലേക്കും ലഹരിയോടുള്ള ആസക്തിയിലേക്കും നയിക്കുന്നത്. പഴുത്ത പഴങ്ങൾ വേഗത്തിൽ കണ്ടെത്താൻ കുരങ്ങൻമാർ ഉപയോഗിച്ചിരുന്ന 'മദ്യഗന്ധ ത്തോടുള്ള ആകർഷണം' തലമുറകളിലൂടെ കൈമാറി ഇന്നും മനുഷ്യരിൽ നിലനിൽക്കുന്നു. ഇതാണ് മദ്യത്തോടുള്ള മനുഷ്യന്റെ ആസക്തി ക്ക് പിന്നിലെ ശാസ് ത്രീയ വശമെന്ന് ഈ സിദ്ധാന്തം സമർത്ഥി ക്കുന്നു.

⭐ഒരാൾക്ക് സുരക്ഷിതമായ അളവില്‍ മദ്യപിക്കാൻ പറ്റുമോ?കുടിയന്‍ കുരങ്ങന്റെ സിദ്ധാന്തവും മദ്യപാനവും തമ്മിലുള്ള ബന്ധം എന്ത്?⭐ 👉പുരുഷന്മാര്‍ ഒരാഴ്ചയില്‍ 150 ഗ്രാമില്‍ കൂടുതലോ അല്ലെങ്കില്‍ ഒറ്റത്തവണ 40 ഗ്രാമില്‍ കൂടുതലോ എഥനോള്‍ ഉപയോഗിക്കുകയാ ണെങ്കില്‍ അത് അപകടകരമായ മദ്യപാനമായി കണക്കാക്കാം. സ്ത്രീകളില്‍ ഇത് യഥാക്രമം 70 മുതല്‍ 80 ഗ്രാമും, മുപ്പത് ഗ്രാമുമാണ്. ഗര്‍ഭിണികളോ, 21 വയസ്സില്‍ താഴെയുള്ളവരോ എത്ര കുറഞ്ഞ അളവ് മദ്യം ഉപയോഗി ച്ചാലും അത് അപകടകരമായി ത്തന്നെയാണ് കണക്കാക്കുന്നത്. മദ്യപാനം മൂലം ഒരു വ്യക്തി അപകടകരമായ അവസ്ഥയി ലാണോ എന്ന് മനസ്സി ലാക്കാന്‍ ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന ടെസ്റ്റ് ആണ് Alcohol Use Disorders Identification Test (AUDIT).എന്നാല്‍, മദ്യം എല്ലാവരിലും ഉണ്ടാക്കുന്ന സ്വാധീനം ഒരേ അളവിലല്ല. പ്രായം, ജെൻഡർ, ജനിതക സവിശേഷതകള്‍ ഒക്കെ അനുസരിച്ച് മദ്യാസക്തിയിലും, അതുണ്ടാക്കുന്ന കുഴപ്പങ്ങളിലും വ്യത്യാസം വരും. കൗമാരപ്രായത്തില്‍ മദ്യപാനം ആരംഭിക്കുന്നവരില്‍ അത് തലച്ചോറിന്റെ വികാസത്തെ സാരമായി ബാധിക്കും. പതിനഞ്ച് വയസ്സിന് മുന്‍പ് മദ്യം കഴിക്കുന്ന വരില്‍ 40% പേരും മദ്യത്തിന് അടിപ്പെടുമ്പോള്‍ ഇരുപത് വയ സ്സിനു ശേഷം മദ്യം കഴിക്കുന്നവരില്‍ 10% മാത്രമാണ് സ്ഥിരം മദ്യപാനി കളായി മാറുന്നത് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പെട്ടാല്‍ അത്രയെളുപ്പം കേറി പ്പോരാവുന്ന കുഴിയല്ല ആല്‍ക്ക ഹോളിസം. ഇനി കുടി നിര്‍ത്താമെന്ന് വെച്ചാലും ശരീരം പെട്ടെന്നൊന്നും വഴങ്ങിത്തരില്ല. അവസാനത്തെ ഡ്രിങ്കിന് ശേഷം ആറു മണിക്കൂര്‍ തൊട്ട് തുടങ്ങുന്ന കുഴപ്പങ്ങള്‍ 24 മുതല്‍ 72 മണിക്കൂറുകള്‍ വരെ അതിതീവ്രമായിരിക്കുകയും ഏഴ് ദിവസത്തിന് ശേഷം ശക്തി കുറയുകയും ചെയ്യും. വിറയല്‍, വിയര്‍ക്കല്‍, കിതപ്പും നെഞ്ചിടിപ്പും, ഉത്ക്കണ്ഠ, പനി തുടങ്ങി അപസ്മാരം വരെ നീളുകയും മരണം സംഭവിക്കുകയും ചെയ്യാം. കടുത്ത പിന്‍മടക്ക ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ 15% പേര്‍ മരണമടയാറുണ്ട്. മദ്യം കേന്ദ്ര നാഡീവ്യവസ്ഥയെ മന്ദീഭവിപ്പിക്കും . മദ്യപാനം സ്ഥിരമാകുമ്പോള്‍ തലച്ചോറില്‍ അതേ അളവ് മാറ്റം ഉണ്ടാക്കാന്‍ കൂടുതല്‍ കൂടുതല്‍ അളവ് കുടിക്കേണ്ടി വരുന്നു. അളവ് കുറയ്ക്കുകയോ പൊടുന്നനെ നിര്‍ത്തുകയോ ചെയ്താല്‍ പിന്‍മടക്ക ലക്ഷണങ്ങള്‍ ആരംഭിക്കുന്നു. മായക്കാഴ്ചകളും വിചിത്രാനുഭവങ്ങളും, കടുത്ത അപസ്മാരവും ഒക്കെ ഉണ്ടാവാം. ഇടയ്ക്കിടെ കുടി നിര്‍ത്തുന്നവരില്‍ ലക്ഷണങ്ങള്‍ കൂടുതല്‍ തീവ്രമാകുന്നു. ബെന്‍സൊഡയസിപ്പിന്‍ പോലുള്ള മരുന്നുകളും, വൈറ്റമിനുകളും ഒക്കെ ചേര്‍ത്തുള്ള ചികിത്സ പിന്‍മടക്ക ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിന് ഒരു വിദഗ്ദ്ധ ചികിത്സകന്റെ സഹായം ആവശ്യമാണ്. ഡൈസള്‍ഫിറാം, നാള്‍ട്രെക്‌ സോണ്‍, അകാംപ്രോസേറ്റ് തുടങ്ങിയ മരുന്നുകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. ഡൈസള്‍ഫിറാം ഏറ്റവും പഴയ മരുന്നാണ്. ഇത് കഴിച്ച ശേഷം മദ്യം കഴിച്ചാല്‍ രൂക്ഷമായ അസ്വസ്ഥ തകള്‍ ഉണ്ടാക്കും. മദ്യപാനം കൊണ്ട് മുന്‍പേ തളര്‍ന്ന കരളിന് നല്ലതല്ലാത്തതിനാല്‍ ഇപ്പോള്‍ അത്ര ഉപയോഗത്തിലില്ല. നാള്‍ട്രെക്‌ സോണ്‍ മദ്യം ഉണ്ടാക്കുന്ന സന്തോഷകരമായ അനുഭവത്തെ ഇല്ലാതാക്കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുക. ഇത് കഴിക്കുകയോ ഇഞ്ചക്ഷനായി എടുക്കുകയോ ആവാം. ദീര്‍ഘ ഇടവേളകളില്‍ ഇഞ്ചക്ഷന്‍ എടുത്താല്‍ മതി എന്നതിനാല്‍ കൂടുതല്‍ സൗകര്യപ്രദമാണ്. താരതമ്യേന പുതിയ മരുന്നായ അകാംപ്രോസേറ്റ് അസുഖകരമായ ലക്ഷണങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏത് മരുന്നാ യാലും ഇക്കാര്യത്തില്‍ സ്വയം ചികിത്സ പാടില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിദഗ്ദ നിര്‍ദ്ദേശം അനുസരിച്ചുള്ള മരുന്നുകളും കൌണ്‍സിലിംഗും, ചുറ്റുമുള്ളവ രുടെ പിന്തുണയും എല്ലാം ചേര്‍ന്നേ ആല്‍ക്കഹോളി സത്തില്‍നിന്ന് രക്ഷനേടാനാവൂ. ചെറുപ്പക്കാരായ സ്ത്രീകള്‍ക്ക് ചെറുപ്പക്കാരായ പുരുഷന്മാരുടെ അത്രയും എളുപ്പത്തില്‍ മദ്യം വിഘടിപ്പിക്കാന്‍ കഴിയാത്തത് ആല്‍ക്കോഹോള്‍ ഡീഹൈഡ്രോ ജിനേസിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആയതിനാലാണ്. മധ്യ കിഴക്കന്‍ ഏഷ്യയിലും, ആഫ്രിക്കയിലും ഉള്ള ചില മനുഷ്യരില്‍ ആല്‍ക്കോഹോള്‍ ഡീഹൈഡ്രോജിനേസിന്റെ പ്രവര്‍ത്തനം വളരെ വേഗത്തി ലായതിനാല്‍ ശരീരത്തില്‍ അസെറ്റാള്‍ഡിഹൈഡ് കുമിഞ്ഞു കൂടി കടുത്ത അസ്വസ്ഥതകള്‍ ഉണ്ടാക്കും. അതുകൊണ്ടു തന്നെ ഈ ജീന്‍ ഉള്ളവര്‍ സ്ഥിരം മദ്യപാനികളാകാനുള്ള സാധ്യത കുറയുന്നു. മനുഷ്യർക്ക് മദ്യത്തോടുള്ള (ആൽക്കഹോൾ) ആകർഷണവും, താല്പര്യവും വെറുമൊരു സാമൂഹിക ശീലം മാത്രമല്ല, അതിന് കോടിക്ക ണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു പരിണാമ ചരിത്രമുണ്ടെന്ന് വിശദീകരിക്കുന്ന സിദ്ധാന്തമാണ് ഡ്രങ്കൻ മങ്കി സിദ്ധാന്തം (Drunken Monkey Hypothesis). ഇതിനെയാണ് മലയാളത്തിൽ 'കുടിയൻ കുരങ്ങൻ സിദ്ധാന്തം' എന്ന് വിശേഷിപ്പി ക്കുന്നത്. കാലിഫോർണിയ സർവകലാ ശാലയിലെ പ്രൊഫസറായ റോബർട്ട് ഡഡ്‌ലി (Robert Dudley) ആണ് 2000-ൽ ഈ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്.

photo content

ഒരു സംഭവം നടന്നുകഴിഞ്ഞാല്‍, അതിനെ പരിശോധിക്കുന്ന ഒരാള്‍ക്ക് ആ സംഭവത്തിന്റെ അനന്തരഫലം എന്തായിരിക്കും എന്ന് അനായാസം പ്രവചിക്കാവുന്നതേ ഉണ്ടായിരുന്നു ള്ളൂ എന്നുതോന്നും. സംഭവശേഷം അതിന്റെ വിശദാംശങ്ങള്‍ കൃത്യമായ ക്രമത്തില്‍ മനസ്സിലാ ക്കുമ്പോള്‍ എല്ലാം വളരെ നിസ്സാ രമെന്നു തോന്നുന്നതാണ്. എന്നാല്‍, സംഭവം നടക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുന്ന ആളിന്, അത്രയും വിശദാംശങ്ങള്‍ അത്രയും വ്യക്തമായി ലഭ്യമല്ലായിരുന്നു എന്നു നമ്മള്‍ മറന്നുപോകും. പിന്നാലോ ചനാ പക്ഷപാതം (Hindsight bias) എന്നാണ് ഇതറിയപ്പെടുന്നത്. സ്ഥിരീകരണ പക്ഷപാതമാണ് (confirmation bias) മറ്റൊരു സര്‍വസാധാരണമായ ചിന്താവൈകല്യം. നിലവിലുള്ള നമ്മുടെ ധാരണകളെ ശരിവെക്കുന്ന കാര്യങ്ങള്‍ക്ക്, കൂടുതല്‍ ശ്രദ്ധ കൊടുക്കാനുള്ള പ്രവണതയാണിത്. അതായത്, നമ്മുടെ ചിന്താഗതിക ളെയും ,വിശ്വാസങ്ങളെയും ഊട്ടിയുറപ്പിക്കുന്ന വിവരങ്ങ ളോടാണ് നമുക്ക് താത്പര്യം കൂടുതല്‍. സോഷ്യല്‍ മീഡിയയില്‍ നമുക്ക് സമാനമായ ചിന്തകള്‍ പങ്കുവെക്കുന്നവരെ ഫോളോ ചെയ്യുക, നമ്മുടേതിന് സമാനമായ രാഷ്ട്രീയ ചായ്‌വുള്ള ചാനലുകള്‍ മാത്രം കണ്ട് മറ്റുള്ളവയെ ഒഴിവാ ക്കുക തുടങ്ങിയ പ്രവണതകള്‍ ഈ ചിന്താവൈകല്യത്തിന്റെ ഫലമാണ്.

⭐ എന്താണ് അതിജീവിതോന്മുഖ പക്ഷപാതം(survivorship bias) ?⭐ 👉ഒരു പ്രതിഭാസത്തിൽ അല്ലെങ്കിൽ മത്സരത്തിൽ വിജയിച്ചവരെ (അഥവാ അവശേഷിച്ചവരെ - Survivors) മാത്രം നോക്കി വിലയിരുത്തലുകൾ നടത്തുകയും, അതിൽ പരാജയപ്പെട്ടു പുറത്താ യവരെ പൂർണ്ണമായും അവഗണി ക്കുകയും ചെയ്യുന്നത് വഴി ചിന്ത കളിൽ ഉണ്ടാകുന്ന പിഴവിനെയാണ് Survivorship Bias (അതിജീവിതോന്മുഖ പക്ഷപാതം) എന്ന് വിളിക്കുന്നത്. നമ്മുടെ കൺമുന്നിലുള്ള "വിജയ ചരിത്രങ്ങൾ" മാത്രം കണ്ട് അതിന് പിന്നിലെ യാഥാർത്ഥ്യം ഇതാണെന്ന് തെറ്റിദ്ധരിക്കുന്ന അവസ്ഥയാണിത്. നമ്മൾ പരാജയങ്ങളെ കാണുന്നില്ല, കാരണം അവ ചരിത്രത്തിൽ നിന്നും ചിത്രത്തിൽ നിന്നും നേരത്തെ തന്നെ തുടച്ചുനീക്കപ്പെട്ടിട്ടുണ്ടാകും! Survivorship Bias-ന് ലോകത്ത് ഏറ്റവും കൂടുതൽ പറയപ്പെടുന്ന ഒരു ഉദാഹരണം നോക്കാം. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യക ക്ഷികൾ തങ്ങളുടെ യുദ്ധവിമാന ങ്ങൾ ശത്രുക്കളുടെ വെടിയേറ്റ് തകരാതിരിക്കാൻ അവയ്ക്ക് കൂടുതൽ പ്രതിരോധ കവചങ്ങൾ (Armor) ഘടിപ്പിക്കാൻ തീരുമാനിച്ചു. യുദ്ധത്തിൽ പങ്കെടുത്ത് തിരിച്ചെ ത്തിയ വിമാനങ്ങൾ പരിശോധിച്ച പ്പോൾ അവയുടെ ചിറകുകളിലും (wings) വാലറ്റത്തും (tail) ഒരുപാട് വെടിയുണ്ടകൾ തറച്ചതായി കണ്ടെ ത്തി. അതിനാൽ മിലിട്ടറി അധികൃ തർ ചിന്തിച്ചത് ആ ഭാഗങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകണം എന്നാണ്. എന്നാൽ എബ്രഹാം വാൾഡ് (Abraham Wald)എന്ന പ്രശസ്ത ഹംഗേറിയൻ ഗണിതശാസ്ത്ര ജ്ഞൻ ഇതിലൊരു വലിയ അമളി കണ്ടെത്തി:അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ നിങ്ങൾ പരിശോധിച്ച വിമാനങ്ങൾ വെടിയേറ്റിട്ടും സുരക്ഷിതമായി തിരിച്ചെത്തിയവയാണ്. അതായത് ചിറകിലും ,വാലിലും വെടിയേറ്റാലും വിമാനങ്ങൾക്ക് പറക്കാൻ സാധിക്കും. എഞ്ചിനിലും, കോക് പിറ്റിലും വെടിയേറ്റ വിമാനങ്ങൾ ഒന്നും തന്നെ തിരിച്ചെത്തിയിട്ടില്ല, അവ തകർന്നു വീണു. വെടിയേറ്റ അടയാളങ്ങൾ ഇല്ലാത്ത ഭാഗങ്ങ ളായ എഞ്ചിനും, കോക്പിറ്റിനും ആണ് യഥാർത്ഥത്തിൽ കൂടുതൽ പ്രതിരോധ കവചങ്ങൾ നൽ കേണ്ടത്.ഈ ഒരു ചിന്താഗതിയാണ് പിന്നീട് 'Survivorship Bias' എന്ന പേരിൽ അറിയപ്പെട്ടത്. നമ്മുടെ നിത്യജീവിതത്തിലും ഈ ചിന്താക്കുഴപ്പം വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. "ബിൽ ഗേറ്റ്സും മാർക്ക് സക്കർബർഗും കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണ്. അതുകൊണ്ട് വിജയിക്കാൻ കോളേജ് പഠനം പൂർത്തിയാക്കേ ണ്ടതില്ല." ഇതാണ് നമ്മൾ കേൾക്കാറുള്ള ഒരു പ്രസ്താവന. എന്നാൽ യാഥാർത്ഥ്യം എന്തെന്നാൽ, പഠനം ഉപേക്ഷിച്ച് വൻ വിജയം നേടിയവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. പഠനം ഉപേക്ഷിച്ചതിന് ശേഷം പരാജയപ്പെട്ടുപോയ ലക്ഷക്ക ണക്കിന് ആളുകളുടെ വിവരങ്ങൾ മാധ്യമങ്ങളിലോ നമ്മുടെ ചർച്ചകളിലോ വരാറില്ല. വിജയിച്ച 'Survivors'-നെ മാത്രം നോക്കി നമ്മൾ തെറ്റായ തീരുമാനത്തിലെത്തുന്നു. പഴയകാലത്തെ വീടുകളോ, റേഡിയോകളോ കാറുകളോ ഒക്കെ ഇന്നും കേടുകൂടാതെ ഇരിക്കുന്നത് കാണുമ്പോൾ നമ്മൾ പറയാറുണ്ട്, *"പണ്ടത്തെ നിർമ്മാണമാണ് ക്വാളിറ്റി, ഇന്നത്തെക്കൊന്നും അതില്ല"എന്ന്.ഇതും ഒരു ബയാസ് ആണ്. പണ്ട് നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച രീതിയിൽ നിർമ്മിച്ചവ മാത്രമേ ഇത്രയും കാലം അതിജീവിച്ച് (Survived) നമ്മുടെ മുന്നിൽ എത്തിയിട്ടുള്ളൂ. അക്കാലത്ത് മോശം മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച് നശിച്ചുപോയ ലക്ഷക്കണക്കിന് സാധനങ്ങൾ ഇന്ന് നിലവിലില്ലാത്തതിനാൽ നമ്മൾ അവയെക്കുറിച്ച് ചിന്തിക്കുന്നതേ യില്ല. വിജയിച്ച ബിസിനസുകാരുടെയോ, സ്റ്റാർട്ടപ്പുകളുടെയോ കഥകൾ വായിച്ച് നമ്മൾ അവരുടെ വഴികൾ പിന്തുടരാൻ ശ്രമിക്കാറുണ്ട്. എന്നാൽ അതേ തന്ത്രങ്ങൾ പരീക്ഷിച്ച് പരാജയപ്പെട്ടുപോയ പതിനായിരക്കണക്കിന് ആളുക ളെക്കുറിച്ച് ആരും പുസ്തക മെഴുതാറില്ല. വിജയത്തിൽ കഠിനാ ധ്വാനത്തിനൊപ്പം 'ഭാഗ്യം' എന്നൊരു ഘടകം കൂടിയുണ്ടെന്ന് പലരും മറന്നുപോകാൻ ഈ ബയാസ് കാരണമാകുന്നു. ഇതുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ ഇവയാണ്. 🦋അമിതമായ ആത്മവിശ്വാസം: മറ്റുള്ളവരുടെ വിജയം മാത്രം കണ്ട് കാര്യങ്ങൾ എളുപ്പമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയാക്കുന്നു. 🦋 തെറ്റായ വിലയിരുത്തലുകൾ: പരാജയപ്പെടാനുള്ള കാരണങ്ങൾ പഠിക്കാതെ പോകുന്നതുകൊണ്ട് നമ്മളും അതേ തെറ്റുകൾ ആവർത്തിച്ചേക്കാം. 🦋യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ:വിജയസാധ്യതകളെ വളരെ ഉയർന്ന രീതിയിൽ കാണാൻ ഇത് പ്രേരിപ്പിക്കുന്നു. ഒരു കാര്യം വിശകലനം ചെയ്യു മ്പോൾ കൺമുന്നിലുള്ള വിജയ ങ്ങൾക്കപ്പുറം, കണ്ണിൽപ്പെടാതെ പോയ പരാജയങ്ങളെക്കൂടി നോക്കിക്കാണാൻ ശീലിക്കുക എന്നതാണ് ഇതിനുള്ള ഒരേയൊരു പരിഹാരം. തട്ടിപ്പിന് ഇരയാക്കപ്പെട്ട ആളുകളെപ്പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍, തട്ടിപ്പാണെന്ന് തുടക്കംമുതലേ മനസ്സിലാക്കാനുള്ള സാധ്യതയുണ്ടായിരുന്നല്ലോയെന്നും എന്നിട്ടും ഇരയായ ആളുകള്‍ ശരിക്കും വിഡ്ഢികളായിരുന്നു എന്നും തോന്നിയിട്ടുണ്ടോ? എന്തെങ്കിലും വാഹനാപകടത്തില്‍പ്പെട്ട ആളിനോട് അപകടശേഷം, എന്തു ചെയ്തിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു എന്നു പറഞ്ഞിട്ടുണ്ടോ? പരീക്ഷ കഴിഞ്ഞശേഷം, എഴുതാതെ വിട്ട ചോദ്യങ്ങളുടെ പലതിന്റെയും ഉത്തരം അറിയാമായിരുന്നല്ലോ എന്നു തോന്നിയിട്ടുണ്ടോ? ഇതെല്ലാം ഒരേതരം ചിന്താവൈകല്യത്തിന്റെ ലക്ഷണമാണ്.

photo content
+8

👉ഹെൽമെറ്റും, സീറ്റ് ബെൽറ്റും ധരിക്കാതെ യാത്ര ചെയ്യുന്ന സാധാരണക്കാരിൽ നിന്ന് വൻ തുക പിഴ ഈടാക്കുന്ന ട്രാഫിക് പോലീസ്, നിയമം ലംഘിക്കുന്ന പോലീസുകാർ ക്കെതിരെ എന്ത് നടപടിയാണ് എടുക്കുന്നത് എന്ന് ചോദിച്ച് ഒരു അപേക്ഷകൻ രംഗത്തെത്തി. നിയമം ലംഘിക്കുന്ന പോലീസുകാ ർക്ക് സാധാരണക്കാരേക്കാൾ രണ്ടിരട്ടി പിഴ ഈടാക്കാൻ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ട്. വിവരാവകാശ രേഖകൾ പ്രകാരം നിയമ ലംഘനം നടത്തുന്ന പോലീസുകാർക്കെതിരെ ഡിപ്പാർട്ട്മെന്റ് തലത്തിൽ നടപടിയെടു ക്കുമെന്നും അവർ സാധാരണ പൗരന്മാരെ ക്കാൾ കൂടുതൽ പിഴ ഒടുക്കേണ്ടി വരുമെന്നും വ്യക്തമാക്കപ്പെട്ടു. 🙋തമിഴ്‌നാട്ടിലെ 'സിങ്കം' പോലീസ് ഓഫീസർ 👉തമിഴ്‌നാട്ടിലെ ഒരു വിവരാവകാശ അപേക്ഷ വളരെ രസകരമായി രുന്നു. സിംഗം (Singam) സിനിമയിലെ നായകൻ സൂര്യയെപ്പോലെ കുറ്റവാളികളെ ഒറ്റയ്ക്ക് നേരിടുന്ന എത്ര 'സിങ്കം' പോലീസ് ഓഫീസർമാർ തമിഴ്‌നാട് പോലീസ് സേനയിലുണ്ടെന്നായിരുന്നു ചോദ്യം! പോലീസ് വകുപ്പിന്റെ മറുപടി വളരെ ലളിത മായിരുന്നു — "പോലീസ് സേനയിൽ അങ്ങനെയൊരു പ്രത്യേക തസ്തികയോ പദവിയോ നിലവിലില്ല." സിനിമയിലെ കഥാപാത്രങ്ങൾ തികച്ചും സങ്കൽ പ്പികമാണെന്നും യഥാർത്ഥ ജീവിതത്തിൽ പോലീസ് കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ക്രമസമാധാനം പാലിക്കുന്നതെന്നും മറുപ ടിയിൽ വിശദീകരിച്ചു. വിവരാവകാശ നിയമം ജനങ്ങൾക്ക് നൽകുന്ന അധികാരം ചെറുതല്ല. സുതാര്യത ഉറപ്പുവ രുത്തുന്നതിനൊപ്പം രാജ്യത്തെക്കുറിച്ചുള്ള പല അബദ്ധധാരണകളും തിരുത്താൻ ഇത് ഇന്നും ജനങ്ങളെ സഹായിക്കുന്നു.

ഈ ഒറ്റ ചോദ്യത്തോടെ അധികാരി കൾ ഉണർന്നു പ്രവർത്തിച്ചു. വെറും ഒരു മാസ ത്തിനുള്ളിൽ ആ മാലിന്യക്കൂമ്പാരം അവിടെ നിന്നും പൂർണ്ണമായി നീക്കം ചെയ്തു. അത്ഭുതകരമെന്നു പറയട്ടെ, ഇന്ന് ആ സ്ഥലത്ത് ഒരു പൊതു ലൈബ്രറിപ്രവർത്തി ക്കുന്നുണ്ട്! 🧏‍♂️ഒക്ടോബർ 2 (ഗാന്ധി ജയന്തി), ഓഗസ്റ്റ് 15 (സ്വാതന്ത്ര്യദിനം), ജനുവരി 26 (റിപ്പബ്ലിക് ദിനം) എന്നീ ദിവസങ്ങളെ എപ്പോഴാണ്, ഏത് സർക്കാർ ഉത്തരവ് പ്രകാരമാണ് ഇന്ത്യയുടെ 'ഔദ്യോഗിക ദേശീയ അവധി ദിനങ്ങൾ' (National Holidays) ആയി പ്രഖ്യാപിച്ചത് എന്നതിനെ ക്കുറിച്ച് അവൾ ചോദ്യം ഉന്നയിച്ചു. 👉ഈ മൂന്ന് ദിവസങ്ങൾ ഔദ്യോഗികമായി ദേശീയ അവധി ദിവസങ്ങളായി പ്രഖ്യാപി ച്ചതുമായി ബന്ധപ്പെട്ട പ്രത്യേക രേഖകളോ, ഉത്തരവുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും ,നാഷണൽ ആർക്കൈ വ്സും മറുപടി നൽകി. വർഷ ങ്ങളായി തുടർന്നുപോരുന്ന ഒരു കീഴ്‌വഴ ക്കമായിട്ടാണ് ഈ ദിവസങ്ങളിൽ രാജ്യം അവധി ആചരിക്കുന്നത്. 🧏‍♂️'ക്ലീൻ ഗംഗ', 'ക്ലീൻ ഗോമതി' പദ്ധതികളുടെ കണക്കുകൾ 👉ഉത്തർപ്രദേശിലെ പ്രധാന നദികളായ ഗംഗ, ഗോമതി എന്നിവ വൃത്തിയാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് ഐശ്വര്യ അന്വേഷിച്ചു. 2014 മുതൽ 2016 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഈ പദ്ധതികൾ ക്കായി എത്ര രൂപ ചിലവഴിച്ചുവെ ന്നും ഇതുമായി ബന്ധപ്പെട്ട് എത്ര യോഗങ്ങൾ വിളിച്ചുകൂട്ടിയെന്നും അവൾ ചോദിച്ചു. കോടിക്കണക്കിന് രൂപ ഒഴുക്കിയിട്ടും നദികൾ ശുദ്ധീകരി ക്കുന്നതിൽ ഉണ്ടായ മെല്ലെപ്പോക്കും കൃത്യമായ ഏകോപനമില്ലായ്മയും വ്യക്തമാക്കുന്ന ഔദ്യോഗിക വിവരങ്ങൾ ഈ ആർ.ടി.ഐയിലൂടെ പുറത്തുവന്നു. 🧏‍♂️ഐക്യരാഷ്ട്രസഭയിൽ (UN) ഹിന്ദിക്ക് ഔദ്യോഗിക പദവി ലഭിക്കാനുള്ള ശ്രമങ്ങൾ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നായി ഹിന്ദിയെ മാറ്റുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ നീക്കങ്ങളെക്കുറിച്ചും അതിനായി ചിലവഴിച്ച ഫണ്ടുകളെക്കുറിച്ചും ഐശ്വര്യ ചോദിച്ചു. 👉 ഒരു ഭാഷയെ യു.എൻ ഔദ്യോഗിക ഭാഷയാക്കണമെങ്കിൽ അതിന് യു.എൻ പൊതുസഭയിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷ രാജ്യങ്ങ ളുടെ പിന്തുണ ആവശ്യമാണെന്നും, ജനസംഖ്യയുടെ വലിപ്പം മാത്രം നോക്കി യു.എൻ ഒരു ഭാഷയ്ക്കും മുൻഗണന നൽകില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും മറുപടി ലഭിക്കുകയുണ്ടായി. വിവരാവകാശ നിയമം (RTI Act, 2005) ഇന്ത്യയിൽ നടപ്പിലാക്കി യതിനു ശേഷം, വലിയ അഴിമതി കൾ മാത്രമല്ല, തികച്ചും രസകരവും അവിശ്വസനീയവുമായ നിരവധി വിവരങ്ങളും ഇതിലൂടെ പുറത്തു വന്നിട്ടുണ്ട്. സാധാരണ ക്കാർ മുതൽ കുട്ടികൾ വരെ ചോദിച്ച ചോദ്യങ്ങ ൾക്ക് മുൻപിൽ പലപ്പോഴും സർക്കാർ സംവിധാനങ്ങൾക്കും കൃത്യമായ മറുപടി നൽകേണ്ടി വന്നിട്ടുണ്ട്.അത്തരത്തിൽ രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ചില വിവരാവകാശ വെളിപ്പെടുത്തലു കൾ ഇവയാണ്. 🙋ഇന്ത്യയുടെ ഔദ്യോഗിക 'ദേശീയ ഭാഷ' ഏതാണ്? 👉പലരും വിചാരിച്ചിരിക്കുന്നത് ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ദേശീയ ഭാഷ (National Language) ആണെന്നാണ്. എന്നാൽ ഗുജറാ ത്തിൽ നിന്നുള്ള ഒരു വിവരാവകാശ അപേക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടി ഇതായിരുന്നു. ഇന്ത്യയ്ക്ക് ഔദ്യോഗികമായി ഒരു "ദേശീയ ഭാഷ" ഇല്ല.ഭരണഘടന യനുസരിച്ച് ഇന്ത്യയ്ക്ക് ദേശീയ ഭാഷയില്ല, പകരം ഔദ്യോഗിക ഭാഷകൾ (Official Languages) മാത്രമേയുള്ളൂ. ഭരണഘട നയുടെ 343-ാം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങ ൾക്കായി ഉപയോഗിക്കുന്ന ഭാഷകൾ ഹിന്ദിയും, ഇംഗ്ലീഷു മാണ്. കൂടാതെ എട്ടാം പട്ടികയിൽ 22 അംഗീകൃത പ്രാദേശിക ഭാഷകളുമുണ്ട്. 🙋 പ്രധാനമന്ത്രിയുടെ അടുക്കള ച്ചെലവ് വഹിക്കുന്നത് ആരാണ്? 👉പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി യിലെയും, ഓഫീസിലെയും ഭക്ഷണച്ചെലവുകൾ സർക്കാർ ഫണ്ടിൽ നിന്നാണോ അതോ നികുതിപ്പണത്തിൽ നിന്നാണോ ഈടാക്കുന്നത് എന്ന് അറിയാൻ ഒരാൾ വിവരാവകാശ അപേക്ഷ നൽകി. പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ഭക്ഷണച്ചെലവുകൾ പൂർണ്ണമായും അദ്ദേഹം സ്വന്തം കയ്യിൽ നിന്നാണ് നൽകുന്നത്. പ്രധാനമന്ത്രിയുടെ വസതിയിലെ അടുക്കള ച്ചെലവുകൾക്കായി സർക്കാർ ബഡ്ജറ്റിൽ നിന്നും പണം അനുവദിക്കാറില്ലെന്നും പ്രധാന മന്ത്രി സ്വന്തം ശമ്പളത്തിൽ നിന്നാണ് ഇതിനുള്ള തുക നൽകുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) വ്യക്തമാക്കി. 🙋ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 'സൗഹൃദ കരാർ' ഉണ്ടോ? 👉ഇന്ത്യയും അയൽരാജ്യമായ പാകിസ്ഥാനും തമ്മിൽ ശത്രുത യിലാണെങ്കിലും അവർ തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗിക സൗഹൃദ ഉടമ്പടിയോ കരാറോ നിലവിലുണ്ടോ എന്ന് ചോദിച്ച് ഒരു ആർ.ടി.ഐ ഫയൽ ചെയ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അങ്ങനെയൊരു 'സൗഹൃദ കരാർ' (Friendship Treaty) നിലവിലില്ല. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര-സുരക്ഷാ സംബന്ധമായ പല ഉഭയകക്ഷി കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗികമായി ഒരു രാജ്യത്തെ നമ്മുടെ 'സുഹൃത്ത്' ആയി പ്രഖ്യാപിക്കുന്ന തരത്തിലുള്ള ഉടമ്പടികളൊന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പക്കലില്ല. 🙋 ട്രാഫിക് നിയമലംഘനത്തിന് പോലീസുകാരെ ശിക്ഷിക്കുമോ?

👉 പാഠപുസ്തകങ്ങളിലും പൊതുവിജ്ഞാന രേഖകളിലും നാം കേട്ടുപഠിച്ച ചില കാര്യങ്ങൾ നിയമപരമായി നോക്കുമ്പോൾ തികച്ചും വ്യത്യസ്തമാണെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള ഐശ്വര്യ പരാശർ എന്ന കൊച്ചുപെൺകുട്ടി വിവരാവകാശ നിയമപ്രകാരം (RTI) ഉന്നയിച്ച ചോദ്യങ്ങളും അതിന് ലഭിച്ച ഔദ്യോഗിക മറുപടികളും തെളിയിക്കുന്നു. സ്കൂൾ ക്ലാസുകളിൽ ഒന്നാം ക്ലാസ് മുതൽ നാം പഠിക്കുന്ന കാര്യമാണ് മഹാത്മാഗാന്ധിയാണ് ഇന്ത്യയുടെ 'രാഷ്ട്രപിതാവ്' എന്നത്. എന്നാൽ ഐശ്വര്യ പരാശർ കേന്ദ്ര ആഭ്യന്തര മന്ത്രാല യത്തോടും, പ്രധാനമന്ത്രി യുടെ ഓഫീസിനോടും (PMO) ഗാന്ധിജിക്ക് രാഷ്ട്രപിതാവ് പദവി ഔദ്യോഗികമായി നൽകിയതിന്റെ സർക്കാർ ഉത്തരവിന്റെ പകർപ്പ് ആവശ്യപ്പെട്ട് ആർ.ടി.ഐ ഫയൽ ചെയ്തു. ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഗാന്ധിജിക്ക് ഔദ്യോഗികമായി അങ്ങനെയൊരു പദവി നൽകിയിട്ടില്ല എന്നതായിരുന്നു മറുപടി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 18 (1) അനുസരിച്ച് സൈനികവും, അക്കാദമികവു മായ ബഹുമതികളല്ലാതെ മറ്റ് യാതൊരു വിധ ഔദ്യോഗിക പദവികളും (Titles) പൗരന്മാർക്ക് നൽകാൻ ഭരണകൂട ത്തിന് അധികാരമില്ല. മഹാത്മാഗാ ന്ധിയെ ആദ്യമായി 'രാഷ്ട്രപിതാവ്' എന്ന് വിളിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. 1944 ജൂലൈ 6-ന് സിംഗപ്പൂരിൽ നിന്നുള്ള ആസാദ് ഹിന്ദ് റേഡിയോ പ്രക്ഷേപ ണത്തിലൂടെയാണ് നേതാജി ഗാന്ധിജിയെ 'രാഷ്ട്രപിതാവ്' എന്ന് അഭിസംബോധന ചെയ്തത്. പിന്നീട് ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവും റേഡിയോ യിലൂടെ ഈ പ്രയോഗം നടത്തി. ജനങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏതാണെന്ന് ചോദിച്ചാൽ കുട്ടിക്കാലം മുതൽ നമ്മൾ ഹോക്കി എന്ന് കണ്ണടച്ച് പറയും. എന്നാൽ ഐശ്വര്യയുടെ രണ്ടാമത്തെ ചോദ്യം ഹോക്കിയെ എപ്പോഴാണ് ഇന്ത്യ യുടെ ദേശീയ കായിക വിനോദമായി പ്രഖ്യാപിച്ചത്, അതുമായി ബന്ധപ്പെട്ട ഉത്തരവ് ഏതാണ് എന്നതി നെക്കുറിച്ചായിരുന്നു. ഇന്ത്യക്ക് ഔദ്യോഗികമായി ഒരു ദേശീയ കായിക വിനോദം ഇല്ല എന്നാണ് കേന്ദ്ര കായിക മന്ത്രാലയം ഇതിന് മറുപടി നൽകിയത്. രാജ്യത്തെ എല്ലാ കായിക ഇനങ്ങ ൾക്കും തുല്യ പ്രാധാന്യവും പ്രോത്സാ ഹനവും നൽകുക എന്നതാണ് കായിക മന്ത്രാലയത്തിന്റെ നയം. അതിനാൽ ഒരു പ്രത്യേക കളി യെയും ഔദ്യോഗികമായി ദേശീയ കായിക വിനോദമായി പ്രഖ്യാപിച്ചിട്ടില്ല. ഒളിമ്പിക്സിൽ ഇന്ത്യ തുടർച്ചയായി സ്വർണ്ണ മെഡലുകൾ (1928 മുതൽ 1956 വരെയുള്ള കാലഘട്ടത്തിൽ) വാരിക്കൂട്ടി ഹോക്കിയിലൂടെ ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പേര് തിളക്കിയതുകൊണ്ടാണ് ഹോക്കി നമ്മുടെ മനസ്സുകളിൽ ദേശീയ കായിക വിനോദമായി മാറിയത്. ഈ ഹർജികൾ ഫയൽ ചെയ്യു മ്പോൾ ഐശ്വര്യ പരാശറിന് വെറും 10 വയസ്സ് മാത്രമായിരുന്നു പ്രായം!ഐശ്വര്യയുടെ ആർ.ടി.ഐ മറുപടിക്ക് ശേഷം പല സംസ്ഥാന ങ്ങളിലെയും, സ്കൂൾ സിലബസു കളിൽ നിന്നും പൊതുവിജ്ഞാന പുസ്തകങ്ങളിൽ നിന്നും "ഇന്ത്യയുടെ ഔദ്യോഗിക ദേശീയ കായിക വിനോദം ഹോക്കിയാണ്" എന്ന ഭാഗം തിരുത്തുകയോ നീക്കം ചെയ്യുകയോ ഉണ്ടായി. ഗാന്ധിജിക്ക് ഔദ്യോഗികമായി പദവി നൽകിയിട്ടില്ലെങ്കിലും, ഇന്ത്യയിലെ കോടി ക്കണക്കിന് ജനങ്ങളുടെ മനസ്സിൽ അദ്ദേഹ ത്തിനുള്ള "രാഷ്ട്രപിതാവ്" എന്ന പദവിയുടെ ആദരവിന് ഒരു കുറവും വന്നിട്ടില്ലെന്നും കേന്ദ്ര സർക്കാർ മറുപടിയിൽ പ്രത്യേകം വ്യക്തമാ ക്കിയിരുന്നു. ലഖ്‌നൗ സ്വദേശിനിയായ ഐശ്വര്യ പരാശർ കേവലം എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ തൻ്റെ പ്രായത്തിനോളം (പതിമൂന്നോളം) വിവരാവകാശ അപേക്ഷകൾ സമർപ്പിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രമുഖ ആർ.ടി.ഐ (RTI) പ്രവർത്തകരിൽ ഒരാളായി മാറിയിരുന്നു. അവളുടെ അമ്മ ഉർവശി ശർമ്മ ഒരു സാമൂഹിക പ്രവർത്ത കയായിരുന്നു. അമ്മയിൽ നിന്നാണ് ഐശ്വര്യ വിവരാവകാശ നിയമത്തിൻ്റെ ശക്തിയെ ക്കുറിച്ച് മനസ്സിലാക്കിയത്. 🧏‍♂️ഇന്ത്യൻ കറൻസി നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രം അച്ചടിക്കാൻ തുടങ്ങിയത് എപ്പോഴാണ്, ആരാണ് ഇതിന് ഉത്തരവിട്ടത് എന്നതിനെക്കുറിച്ച് ഐശ്വര്യ പ്രധാനമന്ത്രിയുടെ ഓഫീസിനോട് (PMO) ചോദ്യം ഉന്നയിച്ചു. 👉കറൻസി നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രം പതിപ്പിക്കാൻ കേന്ദ്ര സർക്കാർ ഔദ്യോഗി കമായി ഉത്തരവിറക്കിയത് 1993-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ചേർന്ന ഒരു യോഗ ത്തിലെ തീരുമാനത്തിന് ശേഷമാണെന്ന് വ്യക്തമാക്കുന്ന മറുപടി ഐശ്വര്യയ്ക്ക് ലഭിച്ചു. 🧏‍♂️സ്കൂളിന് മുന്നിലെ മാലിന്യക്കൂ മ്പാരം (അവളുടെ ആദ്യത്തെ RTI) ഐശ്വര്യയ്ക്ക് വെറും 8 വയസ്സുള്ളപ്പോൾ (മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ) അവളുടെ സ്കൂളിന് മുന്നിൽ വലിയൊരു മാലിന്യക്കൂ മ്പാരം ഉണ്ടായിരുന്നു. ദുർഗന്ധം കാരണം കുട്ടികൾക്ക് പഠിക്കാൻ പോലും കഴിയാത്ത സാഹചര്യ മായിരുന്നു അവിടെ. ഇതിനെതിരെ അവൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യുടെ ഓഫീസിലേക്ക് ഒരു വിവരാവകാശ അപേക്ഷ അയച്ചു. "ഈ മാലിന്യക്കൂമ്പാരം കാരണം ഏതെങ്കിലും കുട്ടിക്ക് അസുഖം വന്നാൽ അതിൻ്റെ ഉത്തരവാദിത്തം ആർക്കാണ്?" എന്നതായിരുന്നു ചോദ്യം.

photo content
+1

👉കേരളത്തിലെ മാപ്പിള സാഹിത്യ ത്തിന്റെയും, മാപ്പിളപ്പാട്ടുകളുടെയും ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ശാഖയാണ് കിസ്സപ്പാട്ടുകൾ (Kissa Pattu). അറബി ഭാഷയിലെ 'ഖിസ്സ' (Qissa - കഥ) എന്ന വാക്കിൽ നിന്നാണ് 'കിസ്സ' എന്ന പേരുണ്ടാ യത്. കഥ പറയുന്ന പാട്ടുകൾ എന്നാണ് ഇതിന്റെ അർത്ഥം. മാപ്പിളപ്പാട്ടുകളിലെ ഒരു സവിശേഷ ഉപവിഭാഗമാണ് കിസ്സപ്പാട്ടുകൾ. കേവലം ഭാവനകളോ പ്രണയമോ മാത്രമല്ല ഇതിലെ ഇതിവൃത്തം. ചരിത്രസംഭവങ്ങളെയോ, പ്രവാചക ന്മാരുടെയും, സൂഫി വര്യന്മാരുടെയും ജീവിതകഥകളെയോ ഭാവനയും, കാവ്യാത്മകതയും ചാലിച്ച് കഥാരുപ ത്തിൽ പാടിയവതരിപ്പിക്കുന്നവയാ ണ് കിസ്സപ്പാട്ടുകൾ. മലയാളത്തോടൊപ്പം അറബി, ഉർദു, പേർഷ്യൻ, തമിഴ് തുടങ്ങിയ ഭാഷകളിലെ വാക്കുകൾ കൂട്ടിയിണ ക്കിയ 'അറബി-മലയാളം' ശൈലിയി ലാണ് ഇവ രചിക്കപ്പെട്ടിട്ടുള്ളത്. ഓരോ കഥാപാത്രങ്ങളുടെയും ഭാവങ്ങൾക്കനുസരിച്ച് മാറുന്ന മനോഹരമായ 'ഇശലുകൾ' (തനത് ഈണങ്ങൾ) ഇതിനുണ്ടാകും. കേരളത്തിൽ അച്ചടി സമ്പ്രദായവും സാക്ഷരതയും വ്യാപകമാകുന്നതിന് മുൻപ്, ചരിത്രവും അറിവുകളും സാധാരണക്കാരിലേക്ക് എത്തിക്കാ നുള്ള പ്രധാന മാധ്യമം വാമൊഴിയാ യി പാടുന്ന ഇത്തരം പാട്ടുകളായിരു ന്നു. ബൈബിളിലും, ഖുർആനിലും പരാമർശിച്ചിട്ടുള്ള യൂസഫ് നബി (യൗസേപ്പ് പ്രവാചകൻ), സുലൈ മാൻ നബി (ശലോമോൻ രാജാവ്) തുടങ്ങിയ പ്രവാചകന്മാരുടെ ചരിത്രങ്ങൾ, പഴയകാല യുദ്ധങ്ങൾ (ഉദാഹരണത്തിന്: ബദർ പടപ്പാട്ട് പോലെയുള്ള ചരിത്ര കഥാപ്രസംഗ ങ്ങൾ) എന്നിവയെല്ലാം കിസ്സപ്പാട്ടുക ളുടെ ഭാഗമായി വന്നു. മലബാറിലെ ചായപ്പീടികകളിലും, വീട്ടുണ്ണികളിലും രാത്രികാലങ്ങളിൽ ആളുകൾ ഒത്തുകൂടി ഈ കിസ്സകൾ പാടിപ്പറയുന്നത് അക്കാലത്തെ പ്രധാന വിനോദവും അറിവ് പങ്കുവെ ക്കലുമായിരുന്നു. അറബി-മലയാളം സാഹിത്യത്തിലെ അതികായന്മാരാ യ മോയിൻകുട്ടി വൈദ്യർ, കുഞ്ഞായൻ മുസ്‌ലിയാർ തുടങ്ങിയ മഹാകവികൾ മികച്ച കിസ്സകൾ രചിച്ചിട്ടുണ്ട്. വൈദ്യരുടെ പ്രശസ്ത മായ പ്രണയകാവ്യമായ 'ഹുസ്നുൽ ജമാൽ ബദ്റുൽ മുനീർ' ഒരു അത്ഭുത കിസ്സയാണ്. കേവലം ചരിത്രം പറയുക എന്നതി നപ്പുറം അതിൽ ജിന്നുകളെയും മലക്കുകളെയും (മാലാഖമാർ) അതിഭൗതികമായ സങ്കൽപ്പങ്ങ ളെയും ചേർത്ത് ഒരു മാന്ത്രിക ലോകം (Magic Realism) സൃഷ്ടിക്കാ ൻ കിസ്സപ്പാട്ടുകൾക്ക് കഴിഞ്ഞിരു ന്നു. പിൽക്കാലത്ത് കേരളത്തിൽ വലിയ പ്രചാരം നേടിയ കഥാപ്രസംഗ രൂപത്തിന് അടിത്തറയിട്ടത് മലബാറിലെ ഈ 'കിസ്സ പറയൽ' ശൈലിയാണ്. ഒരാൾ പാടുകയും മറ്റുള്ളവർ അത് ഏറ്റുപാടുകയും ചെയ്യുന്ന വായ്പ്പാട്ട് രീതി ഇതിനു ണ്ടായിരുന്നു. 💥 പ്രധാനപ്പെട്ട ചില കിസ്സകൾ 🔎യൂസഫ് കിസ്സ: ബൈബിളിലെയും ഖുർആനിലെയും യൂസഫ് നബിയു ടെയും (Joseph) ,സുലൈഖയുടെയും അനശ്വരമായ പ്രണയത്തിന്റെയും സഹനത്തിന്റെയും കഥ പറയുന്ന അതിമനോഹരമായ കാവ്യം. 🔎ഇബ്രാഹിം നബി കിസ്സ: ഇബ്രാഹിം പ്രവാചകന്റെയും മകൻ ഇസ്മായിലിന്റെയും ബലി ചരിത്രത്തെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന പാട്ട്. 🔎കരിമ്പട കിസ്സ: മലബാറിലെ പ്രാദേശിക പശ്ചാത്തലത്തിലും അമാനുഷിക കഥകളിലും ഊന്നിയുള്ള രസകരമായ നാടൻ കിസ്സകൾ. മലബാറിന്റെ ഹൃദയമിടിപ്പായ മാപ്പിള സംസ്കാരത്തിന്റെ ചരിത്രവും, ഭാവനയും, സംഗീതവും ഒത്തു ചേരുന്ന അതിമനോഹരമായ ഒരു കലാരൂപമാണ് 'മാപ്പിള കിസ്സ'. കേവലം മതപരമായ അതിരുകൾ ക്കപ്പുറം മലയാള സാഹിത്യത്തിന് തനതായ ഒരു ആഖ്യാനശൈലി സമ്മാനിക്കാൻ കിസ്സപ്പാട്ടുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

photo content

⭐ദിനോസോറുകൾ ഗർജ്ജിച്ചിരു ന്നോ?⭐ 👉സിനിമകളിലും കാർട്ടൂണുകളിലും നാം കാണുന്നതുപോലെ ഭീമാകാര ന്മാരായ ദിനോസറുകൾ വായും പൊളിച്ച് ഉഗ്രമായി ഗർജ്ജിച്ചി രുന്നില്ല.ലയൺ കിംഗിലെ സിംഹത്തെപ്പോലെയോ അല്ലെങ്കിൽ 'ജുറാസിക് പാർക്ക്' സിനിമകളിലെ ടി-റെക്സിനെപ്പോലെയോ ഉള്ള ഉഗ്രൻ ഗർജ്ജനങ്ങൾ ദിനോസറു കൾ പുറപ്പെടുവിച്ചിരുന്നില്ല എന്നാ ണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സിംഹം, കടുവ തുടങ്ങിയ സസ്തനി കൾക്ക് ഉച്ചത്തിൽ ഗർജ്ജിക്കാൻ സഹായിക്കുന്ന പ്രത്യേക തരം വോക്കൽ കോഡുകൾ (Vocal cords)തൊണ്ടയിലുണ്ട്. എന്നാൽ ദിനോസറുകൾക്ക് ഇത്തരം വോക്ക ൽ കോഡുകൾ ഉണ്ടായിരുന്നില്ല. ശാസ്ത്രജ്ഞർ ദിനോസറുകളുടെ ശരീരഘടനയെയും അവയുടെ ഇന്നത്തെ തലമുറക്കാരായ പക്ഷികൾ, മുതലകൾ എന്നിവയെ യും നിരീക്ഷിച്ചാണ് ശബ്ദം എങ്ങനെയായിരുന്നു എന്ന് കണ്ടെത്തുന്നത്. ദിനോസറുകൾ വായ് തുറക്കാതെ തന്നെ തൊണ്ടയ്ക്കുള്ളിൽ വായു നിറച്ച് ശബ്ദമുണ്ടാക്കുന്ന 'ക്ലോസ്ഡ്-മൗത്ത് വോക്കലൈസേ ഷൻ' (Closed-mouth vocalization) ആണ് നടത്തിയിരുന്നത്.ഇന്നത്തെ പ്രാവുകൾ കുരുകുരു ക്കുന്നതുപോ ലെയോ, അല്ലെങ്കിൽ ഒട്ടകപ്പക്ഷി കൾ ഉണ്ടാക്കുന്ന തരം താഴ്ന്ന ഫ്രീക്വൻസിയിലുള്ള 'ബൂം' (Boom) ശബ്ദങ്ങളോ ആണ് അവ ഉണ്ടാ ക്കിയിരുന്നത്. മുതലകളെപ്പോലെ വായ് തുറക്കാതെ ഉള്ളിൽ നിന്ന് പുറപ്പെടുവിക്കുന്ന ഘനമുള്ള മുരൾച്ചയും, ശീൽക്കാര ശബ്ദങ്ങ ളും അവ ഉണ്ടാക്കിയിരുന്നു. ഭീമാകാരനായ ടി-റെക്സ് (T-Rex) ഉണ്ടാക്കിയിരുന്നത് വളരെ ആഴത്തിലുള്ളതും താഴ്ന്നതുമായ ഇൻഫ്രാസൗണ്ട് (Infrasound) ശബ്ദങ്ങളായിരുന്നു. മനുഷ്യർക്ക് ഈ ശബ്ദം ചിലപ്പോൾ നേരിട്ട് കാതുകൊണ്ട് കേൾക്കാൻ കഴി ഞ്ഞെന്നു വരില്ല, പകരം നെഞ്ചിൽ ഒരു പ്രകമ്പനം പോലെ അത് അനു ഭവപ്പെടും! ആനകളും, തിമിംഗല ങ്ങളും വളരെ അകലെയുള്ള കൂട്ടാളികളുമായി ആശയവിനിമയം നടത്താൻ ഇത്തരം തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. 'ഹാഡ്രോസോറുകൾ' (Hadrosaurs) എന്ന താറാവ് ചുണ്ടൻ ദിനോസ റുകളുടെ തലയിൽ വലിയ മകുട ങ്ങൾ (Crests) ഉണ്ടായിരുന്നു. കാറ്റ് ഇതിലൂടെ കടത്തിവിട്ട് അവ ഒരു കാഹളം (Trumpet) മുഴക്കുന്നതു പോലെ ശബ്ദം ഉണ്ടാക്കിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. സിനിമകളിൽ കാണുന്നതുപോലെ ഇരയെ ഓടിക്കുമ്പോൾ അവ ഉറക്കെ ശബ്ദമുണ്ടാക്കാറില്ല. യഥാർത്ഥത്തിൽ ഇരയ്ക്ക് ഒട്ടും സൂചന നൽകാതിരിക്കാൻ അവ തികച്ചും നിശബ്ദമായാണ് വേട്ടയാ ടിയിരുന്നത്. പിന്നെ എങ്ങനെയാണ് ജുറാസിക് പാർക്ക് സിനിമകളിൽ നാം കേട്ട ഭീകരമായ ദിനോസർ ശബ്ദങ്ങൾ നിർമ്മിച്ചത്? സിനിമാ ശബ്ദഗ്രാഹികൾ പല മൃഗങ്ങളുടെ ശബ്ദം കൂട്ടിച്ചേർ ത്താണ് അത് നിർമ്മിച്ചത്. ഉദാഹരണത്തിന്, സിനിമയിലെ പ്രശസ്തമായ ടി-റെക്സിന്റെ ശബ്ദം ഉണ്ടാക്കിയത് ഒരു ആനക്കുട്ടിയുടെ ചിഹ്നംവിളി, കടുവയുടെ മുരൾച്ച, ചീങ്കണ്ണിയുടെ ശബ്ദം എന്നിവ ഒന്നിച്ച് ചേർ ത്താണ്! നമ്മൾ സിനിമകളിൽ കണ്ട ദിനോസറുകളുടെ ഗർജ്ജനം വെറും സിനിമാറ്റിക് ഭാവന മാത്രമാണ്. യഥാർത്ഥ ദിനോസറുകളുടെ ലോകം വലിയ ഇരമ്പലുകളാലും വിചിത്രമായ പക്ഷി-മുതല ശബ്ദങ്ങ ളാലും നിറഞ്ഞതായിരുന്നു. ഹോളിവുഡ് സിനിമകളിലെ ശബ്ദലേഖനവുമായി ബന്ധപ്പെട്ട് ഏഴ് തവണ ഓസ്കാർ അവാർഡു കൾ നേടിയ ആളാണ് ഗേരി റിഡ്സ് ട്രോം (Gary  Rydstrom). അവയിൽ രണ്ടെണ്ണം നേടിക്കൊടുത്തത് 1993 ൽ പുറത്തിറങ്ങിയ സ്റ്റീവൻ സ്പീൽബെർഗിന്റെ ജുറാസ്സിക്ക് പാർക്ക് ആയിരുന്നു. ശബ്ദ രൂപകല്പനയ്ക്കും (Sound design ) ശബ്ദമിശ്രണത്തിനും (Sound mixing ). 2013 ൽ നടത്തിയ ഒരു മുഖാമുഖത്തിൽ ദിനോസോർ ശബ്ദങ്ങളുടെ സൃഷ്ടിയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരി ക്കുന്നുണ്ട്. ടൈറനോസോറസ് റെക്സ് (Tyrannosaurus rex) എന്ന ഭീമാകാരൻ മാംസഭോജി ദിനോ സോറിന്റെ കാട് കിടുക്കുന്ന അലർ ച്ചയ്ക്ക്  അദ്ദേഹം ഉപയോഗിച്ച ശബ്ദം ഒരു കുട്ടിയാനയുടേ തായിരുന്നത്രേ. കുതിര, കഴുത, പശു,പട്ടി, ആമ, വാത്ത്, മൂങ്ങ, കുറുക്കൻ തുടങ്ങി ഒട്ടനേകം ജീവികളുടെ ശബ്ദങ്ങളുപയോ ഗിച്ചാണ് വിവിധതരം ദിനോസോ റുകൾക്ക് അദ്ദേഹം ശബ്ദം നല്കിയത്.

photo content

⭐കാലിൽ ചെവിയുള്ള ജീവി ഏത്?⭐ 👉കാലിൽ ചെവിയുള്ള ജീവിയാണ് ചീവീട്. ചീവീടുകൾ ശാസ്ത്രീയമായി Orthoptera വിഭാഗത്തിൽപ്പെടുന്ന കീടങ്ങളാണ് .ഇവയുടെ ശരീരഘടന യിലെ ഒരു പ്രത്യേകതയാണ് കാലുക ളിൽ സ്ഥിതി ചെയ്യുന്ന ചെവി. ചീവീടുകളുടെ ചെവി അവയുടെ മുൻകാലുകളിൽ പ്രത്യേകിച്ച് ടിബിയ (tibia) എന്ന ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് ശരീരത്തിന്റെ പുറംഭാഗത്ത് ഒരു ചെറിയ, ഓവൽ ആകൃതിയിലുള്ള ടിമ്പാനിക് മെംബ്രൺ (tympanic membrane) ആയി കാണപ്പെടുന്നു.ചില ചീവീടുകളിൽ ശരീരത്തിന്റെ വശങ്ങളിലോ (അബ്ഡോമിന്റെ ആദ്യ ഖണ്ഡത്തിൽ) ചെവി സ്ഥിതി ചെയ്യാം .പക്ഷേ കാലിൽ ചെവിയുള്ളവയാണ് കൂടുതൽ സാധാരണം.ടിമ്പാനിക് മെംബ്രൺ ഒരു നേർത്ത സെൻസിറ്റീവ് പാളിയാണ് ഇത് ശബ്ദതരംഗങ്ങൾ ഗ്രഹിക്കാൻ സഹായിക്കുന്നു. ഇതിനു പിന്നിൽ എയർ സാക്കുകൾ (air sacs) ഉണ്ട് . അവ ശബ്ദത്തിന്റെ വൈബ്രേഷനുകളെ ആംപ്ലിഫൈ ചെയ്യുന്നു. ഈ മെംബ്രണിനോട് ചേർന്ന് സെൻസറി ന്യൂറോണുകൾ ഉണ്ട്.അവ ശബ്ദ സിഗ്നലുകളെ തലച്ചോറിലേക്ക് കൈമാറുന്നു. ചീവീടുകൾക്ക് പ്രധാനമായും ഇണചേരലിനായുള്ള ശബ്ദങ്ങൾ (mating calls) കേൾക്കാൻ ഈ ചെവി ഉപയോഗിക്കുന്നു. ആൺ ചീവീടുകൾ അവയുടെ കാലുകളോ, ചിറകുകളോ ഉരസി ശബ്ദം (stridulation) ഉണ്ടാക്കുന്നു. ഇത് പെൺ ചീവീടുകൾ കേട്ട് തിരിച്ചറി യുന്നു. ശത്രുക്കളുടെ (പ്രിഡേറ്റേഴ്സ്) ശബ്ദമോ, ചലനമോ കേൾക്കാനും ഈ ചെവി സഹായിക്കുന്നു. ചീവീടുകൾക്ക് ഉയർന്ന ഫ്രീക്വൻസി യിലുള്ള ശബ്ദങ്ങൾ (ultrasonic frequencies) വരെ കേൾക്കാൻ കഴിയും. ഇത് പലപ്പോഴും വവ്വാലുകളുടെ എക്കോലൊക്കേ ഷൻ ശബ്ദങ്ങളിൽ നിന്ന് രക്ഷ പ്പെടാൻ സഹായിക്കുന്നു. മനുഷ്യരു ടെയോ, മറ്റു സസ്തനികളുടെയോ ചെവിയിൽ നിന്ന് വ്യത്യസ്തമായി ചീവീടിന്റെ ചെവി ഒരു മെക്കാനി ക്കൽ സെൻസർ പോലെ പ്രവർത്തി ക്കുന്നു. ശബ്ദതരംഗങ്ങളെ നേരിട്ട് വൈബ്രേഷനു കളായി പരിവർത്തനം ചെയ്യുന്നു.