#ജിജ്ഞാസാ(JJSA)
Відкрити в Telegram
"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.
Показати більше3 007
Підписники
+224 години
-77 днів
-1530 день
Триває завантаження даних...
Схожі канали
Хмара тегів
Немає даних
Виникли проблеми? Будь ласка, оновіть сторінку або зверніться до нашого support-менеджера.
Вхідні та вихідні згадування
---
---
---
---
---
---
Залучення підписників
червень '26
червень '26
+11
в 0 каналах
травень '26
+17
в 0 каналах
Get PRO
квітень '26
+20
в 0 каналах
Get PRO
березень '26
+7
в 1 каналах
Get PRO
лютий '26
+24
в 0 каналах
Get PRO
січень '26
+20
в 0 каналах
Get PRO
грудень '25
+20
в 0 каналах
Get PRO
листопад '25
+22
в 0 каналах
Get PRO
жовтень '25
+33
в 0 каналах
Get PRO
вересень '25
+20
в 0 каналах
Get PRO
серпень '25
+31
в 0 каналах
Get PRO
липень '25
+29
в 0 каналах
Get PRO
червень '25
+31
в 0 каналах
Get PRO
травень '25
+37
в 0 каналах
Get PRO
квітень '25
+29
в 0 каналах
Get PRO
березень '25
+30
в 1 каналах
Get PRO
лютий '25
+37
в 0 каналах
Get PRO
січень '25
+55
в 0 каналах
Get PRO
грудень '24
+75
в 1 каналах
Get PRO
листопад '24
+99
в 1 каналах
Get PRO
жовтень '24
+126
в 0 каналах
Get PRO
вересень '24
+93
в 0 каналах
Get PRO
серпень '24
+89
в 0 каналах
Get PRO
липень '24
+65
в 0 каналах
Get PRO
червень '24
+46
в 0 каналах
Get PRO
травень '24
+73
в 0 каналах
Get PRO
квітень '24
+43
в 0 каналах
Get PRO
березень '24
+52
в 0 каналах
Get PRO
лютий '24
+67
в 0 каналах
Get PRO
січень '24
+82
в 0 каналах
Get PRO
грудень '23
+64
в 0 каналах
Get PRO
листопад '23
+15
в 0 каналах
Get PRO
жовтень '23
+16
в 0 каналах
Get PRO
вересень '23
+26
в 0 каналах
Get PRO
серпень '23
+23
в 0 каналах
Get PRO
липень '23
+24
в 0 каналах
Get PRO
червень '23
+26
в 0 каналах
Get PRO
травень '23
+20
в 0 каналах
Get PRO
квітень '23
+20
в 0 каналах
Get PRO
березень '23
+14
в 0 каналах
Get PRO
лютий '23
+15
в 0 каналах
Get PRO
січень '23
+17
в 0 каналах
Get PRO
грудень '22
+22
в 0 каналах
Get PRO
листопад '22
+14
в 0 каналах
Get PRO
жовтень '22
+14
в 0 каналах
Get PRO
вересень '22
+19
в 0 каналах
Get PRO
серпень '22
+22
в 0 каналах
Get PRO
липень '22
+21
в 0 каналах
Get PRO
червень '22
+17
в 0 каналах
Get PRO
травень '22
+20
в 0 каналах
Get PRO
квітень '22
+14
в 0 каналах
Get PRO
березень '22
+19
в 0 каналах
Get PRO
лютий '22
+13
в 0 каналах
Get PRO
січень '22
+21
в 0 каналах
Get PRO
грудень '21
+21
в 0 каналах
Get PRO
листопад '21
+17
в 0 каналах
Get PRO
жовтень '21
+20
в 0 каналах
Get PRO
вересень '21
+18
в 0 каналах
Get PRO
серпень '21
+20
в 0 каналах
Get PRO
липень '21
+24
в 0 каналах
Get PRO
червень '21
+28
в 0 каналах
Get PRO
травень '21
+50
в 0 каналах
Get PRO
квітень '21
+40
в 0 каналах
Get PRO
березень '21
+14
в 0 каналах
Get PRO
лютий '21
+19
в 0 каналах
Get PRO
січень '21
+14
в 0 каналах
Get PRO
грудень '20
+3 306
в 0 каналах
| Дата | Залучення підписників | Згадування | Канали | |
| 17 червня | 0 | |||
| 16 червня | +2 | |||
| 15 червня | 0 | |||
| 14 червня | +1 | |||
| 13 червня | 0 | |||
| 12 червня | +1 | |||
| 11 червня | 0 | |||
| 10 червня | +1 | |||
| 09 червня | +2 | |||
| 08 червня | 0 | |||
| 07 червня | 0 | |||
| 06 червня | +1 | |||
| 05 червня | +2 | |||
| 04 червня | +1 | |||
| 03 червня | 0 | |||
| 02 червня | 0 | |||
| 01 червня | 0 |
Дописи каналу
| 2 | അന്റാർട്ടിക്കയിൽ നിന്നും കാണാതായ ഫ്രാൻസ്!
ഭൂമിയിലെ ഏറ്റവും തണുപ്പുള്ള പ്രദേശം ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, അന്റാർട്ടിക്ക. എന്നാൽ ഇന്ന് ആ മഞ്ഞുഭൂമിയിൽ നിന്നും നമ്മെ തേടിയെത്തുന്നത് നെഞ്ചിടിപ്പേറ്റുന്ന ഒരു കഥയാണ്. ഫ്രാൻസ് എന്ന വലിയ രാജ്യത്തിന്റെ അത്രയും വലിപ്പമുള്ള ഒരു മഞ്ഞുപാളി അന്റാർട്ടിക്കൻ തീരത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു!
ഇതൊരു സയൻസ് ഫിക്ഷൻ സിനിമയിലെ രംഗമല്ല, മറിച്ച് നമ്മുടെ ഭൂമി കടന്നുപോകുന്ന അപകടകരമായ മാറ്റങ്ങളുടെ നേർക്കാഴ്ചയാണ്. എന്താണ് ശരിക്കും അവിടെ സംഭവിക്കുന്നത്?
സാധാരണയായി ജൂൺ മാസം മുതൽ സെപ്റ്റംബർ വരെയുള്ള സമയം അന്റാർട്ടിക്കയിൽ കൊടിയ ശൈത്യകാലമാണ്. കടൽവെള്ളം തണുത്തുറഞ്ഞ് മൈലുകളോളം പരന്നുകിടക്കുന്ന മഞ്ഞുപാളികളായി (Sea ice) മാറേണ്ട സമയം. എന്നാൽ പടിഞ്ഞാറൻ തീരത്തുള്ള ബെല്ലിംഗ്‌ഷൗസൻ (Bellingshausen) കടലിൽ ഇത്തവണ അത് സംഭവിച്ചില്ല. ശാസ്ത്രജ്ഞരെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് അവിടുത്തെ താപനിലയാണ്. ഈ സമയത്ത് ഉണ്ടാകേണ്ട ശരാശരി താപനിലയേക്കാൾ 20°C കൂടുതലായിരുന്നു കഴിഞ്ഞ ആഴ്ചകളിലെ ചൂട്. ചില ദിവസങ്ങളിൽ താപനില 15.4°C വരെ എത്തി!
ഈ കഥയിലെ ഏറ്റവും സങ്കടകരമായ കാഴ്ച അവിടുത്തെ എംപറർ പെൻഗ്വിനുകളുടേതാണ്. മഞ്ഞുവീഴുന്ന മാസങ്ങളിലാണ് അവ മുട്ടയിടുകയും കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്യുന്നത്. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് നീന്താൻ അറിയില്ല; അതുകൊണ്ട് തന്നെ കാലിനടിയിൽ ഉറപ്പുള്ള മഞ്ഞുപാളികൾ ഉണ്ടാകേണ്ടത് അവയുടെ ജീവന്റെ ആവശ്യമാണ്.
എന്നാൽ മഞ്ഞ് നേരത്തെ തന്നെ ഉരുകിമാറിയതോടെ, ആയിരക്കണക്കിന് പെൻഗ്വിൻ കുഞ്ഞുങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ കടലിൽ വീണ് ഇല്ലാതായത്. അന്റാർട്ടിക്കയിലെ ജീവജാലങ്ങളുടെ മുഴുവൻ ഭക്ഷണമായ ക്രിൽ എന്ന ചെറുമത്സ്യങ്ങളുടെ പ്രജനനവും ഈ മഞ്ഞില്ലായ്മ കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്.
അവിടെ മഞ്ഞുരുകിയാൽ നമുക്കെന്ത്?
അന്റാർട്ടിക്കയിൽ നടക്കുന്ന മാറ്റങ്ങൾ അവിടെ മാത്രം ഒതുങ്ങിനിൽക്കില്ല എന്നതാണ് ഏറ്റവും വലിയ യാഥാർഥ്യം
വെളുത്ത നിറമുള്ള മഞ്ഞുപാളികൾ, ഭൂമിയിലേക്ക് വരുന്ന സൂര്യപ്രകാശത്തെ കണ്ണാടിപോലെ പ്രതിഫലിപ്പിച്ച് തിരിച്ചയക്കുമായിരുന്നു (ആൽബിഡോ). എന്നാൽ മഞ്ഞില്ലാതായതോടെ ഇരുണ്ട സമുദ്രം ആ ചൂടിനെ വലിച്ചെടുക്കുന്നു. ഇത് കടൽവെള്ളം വീണ്ടും ചൂടാകാൻ കാരണമാകുന്നു.
പൈൻ ഐലൻഡ് (Pine Island), ത്വെയ്‌റ്റ്‌സ് (Thwaites) എന്നീ കൂറ്റൻ ഹിമാനികളെ കടലിലേക്ക് പതിക്കാതെ സംരക്ഷിച്ചു നിർത്തിയിരുന്ന മതിൽക്കെട്ടായിരുന്നു ഈ സമുദ്രഹിമം. ആ സംരക്ഷണകവചം ഇല്ലാതായതോടെ, കടലിലെ ചൂടുവെള്ളം ഈ ഹിമാനികളെ അടിയിൽ നിന്നും ഉരുക്കാൻ തുടങ്ങിയിരിക്കുന്നു. ലോകമെമ്പാടുമുള്ള സമുദ്രനിരപ്പ് അപകടകരമായ രീതിയിൽ ഉയരാൻ ഇത് കാരണമാകും.
Post Credit:Dr. Gopika Suresh ( Oceanography ) | 88 |
| 3 | Немає тексту... | 186 |
| 4 | ⭐എന്താണ് മെസനൈൻ ഫ്ലോർ?⭐
👉കെട്ടിട നിർമ്മാണത്തിലും, വാസ്തുവിദ്യയിലും വളരെ സവിശേ ഷവും, മനോഹരവുമായ ഒരു ആശയമാണ് മെസനൈൻ ഫ്ലോർ (Mezzanine Floor). രണ്ട് പ്രധാന നിലകൾക്കിടയിലായി നിർമ്മിക്കുന്ന ഒരു 'പകുതി നില' (Half-floor) അഥവാ മധ്യ നിലയാണിത്.
ഒരു മുറിയുടെ മേൽക്കൂരയ്ക്ക് (Ceiling) നല്ല ഉയരമുണ്ടെങ്കിൽ, അതിൻ്റെ പകുതി ഉയരത്തിൽ നിർമ്മിക്കുന്ന ഒരു ചെറിയ അധിക നിലയാണിത്. ഇത് താഴത്തെ നില യിൽ നിന്ന് പൂർണ്ണമായി വേർപെട്ടിരി ക്കില്ല. മെസനൈൻ ഫ്ലോറിൽ നിൽക്കുന്ന ഒരാൾക്ക് താഴത്തെ നിലയിലേക്ക് നോക്കാനും, താഴെ യുള്ളവർക്ക് മുകളിലേക്ക് നോക്കാ നും സാധിക്കും. അതുകൊണ്ട് തന്നെ ഇതിനെ കെട്ടിടത്തിൻ്റെ ഔദ്യോഗിക നിലയായി (ഉദാഹരണത്തിന്: ഒന്നാം നില, രണ്ടാം നില) കണക്കാക്കാറില്ല.
'Mezzanine' എന്ന വാക്ക് ഉണ്ടായത് 'Mezzano' എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ്. ഇതിനർത്ഥം "മധ്യത്തിൽ ഉള്ളത്" (Middle) എന്നാണ്. പുരാതന റോമൻ നിർമ്മിതികളിലാണ് ഇതിൻ്റെ ആദ്യ കാല രൂപങ്ങൾ കണ്ടുവരുന്നത്. വലിയ കൊട്ടാരങ്ങളിലും, തിയേറ്റ റുകളിലും സ്ഥലം ലാഭിക്കാനും പ്രഭുക്കന്മാർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കാനും ഇത്തരം നിലകൾ ഉപയോഗിച്ചിരുന്നു. 17, 18 നൂറ്റാണ്ടുകളിൽ ഫ്രാൻസിലെയും ഇറ്റലിയിലെയും കൊട്ടാരങ്ങളിൽ രാജകുടുംബത്തിലെ ഭൃത്യന്മാർക്ക് താമസിക്കാനും സാധനങ്ങൾ സൂക്ഷിക്കാനുമുള്ള രഹസ്യ നിലക ളായി ഇവ രൂപകൽപ്പന ചെയ്തിരു ന്നു.
പണ്ട് പല വിദേശ രാജ്യങ്ങളിലും കെട്ടിടങ്ങളുടെ നിലകളുടെ (Floors) എണ്ണം നോക്കിയായിരുന്നു നികുതി നിശ്ചയിച്ചിരുന്നത്. മെസനൈൻ ഫ്ലോറുകൾ നിയമപരമായി ഒരു 'മുഴുനീള നില' അല്ലാത്തതിനാൽ, സ്ഥലം കൂട്ടിയെടുക്കാനും അതേ സമയം നികുതിയിൽ നിന്ന് രക്ഷ പ്പെടാനും വ്യാപാരികൾ ഈ വഴി ഉപയോഗിച്ചിരുന്നു. പഴയകാല സിനിമ തീയേറ്ററുകളിലും ഓപ്പറ ഹൗസുകളിലും ഏറ്റവും മുകളിലെ ബാൽക്കണിക്ക് തൊട്ടുതാഴെയുള്ള ആഡംബര ഇരിപ്പിടങ്ങൾ ഉള്ള ഭാഗത്തെ 'മെസനൈൻ' എന്നാണ് വിളിച്ചിരുന്നത്. ഇവിടെ ഇരുന്ന് കളി കാണുന്നത് അക്കാലത്ത് ഒരു വലിയ പദവിയായിരുന്നു. ഇതിന് സാധാരണയായി ഭിത്തികൾ ഉണ്ടാകാറില്ല. പകരം കൈവരികൾ (Railings) മാത്രമായിരിക്കും നൽ കുക. ഇത് മുറിക്ക് കൂടുതൽ വായു സഞ്ചാരവും, ഭംഗിയും നൽകുന്നു.
ഇന്ന് ആധുനിക വീടുകളിലും, ഓഫീസുകളിലും ,ഫാക്ടറികളിലും ഇത് ഒരുപോലെ ഉപയോഗിക്ക പ്പെടുന്നു. വീടുകളിൽ (Residential)
ലൈബ്രറി അല്ലെങ്കിൽ സ്റ്റഡി റൂം ആയി പുസ്തകങ്ങൾ സൂക്ഷി ക്കാനും ,ശാന്തമായി ഇരുന്ന് വായിക്കാനും പറ്റിയ ഇടം അല്ലെങ്കിൽ അതിഥികൾ വരു മ്പോൾ ഉപയോഗിക്കാനായുള്ള ബെഡ്‌റൂം അല്ലെങ്കിൽ വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് ലിവിംഗ് റൂമിൻ്റെ മുകളിലായി ഒരു ഓഫീസ് സ്പേസ് ഒരുക്കാം.
ഫാക്ടറികളിലും ഗോഡൗണുകളിലും സാധനങ്ങൾ സൂക്ഷിക്കാനുള്ള (Storage) സ്ഥലമായി ഇത് വ്യാപക മായി ഉപയോഗിക്കുന്നു. കോൺക്രീ റ്റിന് പകരം ഇരുമ്പ് തൂണുകളും, സ്റ്റീൽ ഡെക്കുകളും ഉപയോഗിച്ചാണ് ഇവ പെട്ടെന്ന് നിർമ്മിക്കുന്നത്.
കഫേകളിൽ കൂടുതൽ ഉപഭോ ക്താക്കൾക്ക് ഇരിക്കാനുള്ള സ്ഥലമായും, ഓഫീസുകളിൽ മീറ്റിംഗ് റൂമുകളായും ഇവ മാറ്റിയെടുക്കുന്നു.
സാധാരണയായി ഒരു കെട്ടിട ത്തിൻ്റെ മെസനൈൻ ഫ്ലോറിൻ്റെ വിസ്തീർണ്ണം, അത് സ്ഥിതി ചെയ്യുന്ന പ്രധാന മുറിയുടെ ആകെ വിസ്തീർണ്ണത്തിൻ്റെ മൂന്നിലൊന്നിൽ (1/3) കൂടാൻ പാടില്ല എന്നാണ് നിയമം. മുറിക്ക് കുറഞ്ഞത് 14-16 അടി എങ്കിലും ഉയരമുണ്ടെങ്കിൽ മാത്രമേ മെസനൈൻ ഫ്ലോർ നിർമ്മിക്കാൻ സാധിക്കൂ. ഇല്ലെങ്കിൽ മുകളിലും, താഴെയും നിൽക്കുന്ന വർക്ക് തല മുട്ടുന്ന അവസ്ഥ വരും. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും (Municipality/Panchayat) ഇത് നിർമ്മിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്.
സ്ഥലപരിമിതിയുള്ള ഇന്നത്തെ കാലത്ത് ഒരേ സമയം സ്ഥലവും പണവും ലാഭിക്കാനും, വീടിന് നല്ലൊരു മോഡേൺ ലുക്ക് നൽ കാനും സഹായിക്കുന്ന മികച്ചൊരു വാസ്തുവിദ്യാ ശൈലിയാണ് മെസനൈൻ ഫ്ലോറുകൾ. | 181 |
| 5 | *Netflix-ന്റെ "Ta-Dum" സൗണ്ടിന് പിന്നിലെ കഥ*
ഒരു ബ്രാൻഡിനെ തിരിച്ചറിയാൻ ലോഗോ എത്ര പ്രധാനമാണോ, അത്ര തന്നെ ചിലപ്പോൾ ഒരു ശബ്ദവും പ്രധാനമാണ്. ലോകമെമ്പാടുമുള്ള സിനിമാ-സീരീസ് പ്രേമികളുടെ കാതുകൾക്ക് സുപരിചിതമായ അത്തരമൊരു ശബ്ദമാണ് Netflix-ന്റെ "Ta-Dum".
Netflix സ്വന്തം ഒറിജിനൽ സിനിമകളും സീരീസുകളും നിർമ്മിക്കാൻ തുടങ്ങിയപ്പോൾ, കേൾക്കുമ്പോൾ തന്നെ "ഒരു മികച്ച കഥ തുടങ്ങാനിരിക്കുകയാണ്" എന്ന അനുഭവം നൽകുന്ന ഒരു Sonic Logo സൃഷ്ടിക്കാൻ തീരുമാനിച്ചു.
ഓസ്കാർ ജേതാവായ സൗണ്ട് ഡിസൈനർ Lon Bender തന്റെ വിവാഹ മോതിരം ഒരു മരക്കാബിനറ്റിൽ തട്ടിയ ശബ്ദം റെക്കോർഡ് ചെയ്താണ് "Ta" ഭാഗം സൃഷ്ടിച്ചത്. തുടർന്ന് അതിലേക്ക് മറ്റു ശബ്ദങ്ങളും റിവേഴ്സ് ചെയ്ത ഗിറ്റാർ സൗണ്ടും ചേർത്ത് ഇന്ന് നമുക്ക് പരിചിതമായ "Ta-Dum" രൂപപ്പെടുത്തി.
രസകരമായ മറ്റൊരു കാര്യം, Netflix ആദ്യം ആടിന്റെ മേഹ് ശബ്ദം ഉൾപ്പെടെ പല ആശയങ്ങളും പരീക്ഷിച്ചിരുന്നു! പക്ഷേ പ്രേക്ഷകർക്ക് "Ta-Dum" കൂടുതൽ സിനിമാറ്റിക്കും നാടകീയവുമായ തുടക്കമായി തോന്നിയതിനാൽ അതാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ന് വെറും രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ശബ്ദം ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡ് സൗണ്ടുകളിൽ ഒന്നായി മാറിയിരിക്കുന്നു.
Netflix-ന്റെ "Ta-Dum" ഇന്ന് പലർക്കും ഒരു ശബ്ദം മാത്രമല്ല, ഒരു നല്ല കഥയുടെ തുടക്കത്തിന്റെ സൂചന കൂടിയാണ്. | 294 |
| 6 | Немає тексту... | 262 |
| 7 | Немає тексту... | 444 |
| 8 | ഇനി പല്ലു പോയാൽ വന്നുകൊണ്ടിരിക്കും. കുട്ടികളിലെ പാൽപ്പല്ല് കൊഴിഞ്ഞ് നമ്മുടെ രണ്ടാമത്തെ സ്ഥിരമായ സെറ്റ് പല്ലുകൾ വന്നു കഴിഞ്ഞാൽ പിന്നെ എപ്പോഴെങ്കിലും പല്ലു കൊഴിഞ്ഞാൽ ജീവിതത്തിൽ പിന്നെ പല്ലു മുളക്കില്ല എന്നാണല്ലോ നാം ഇതുവരെ കരുതിയിരുന്നത് .എന്നാൽ ഇതുവരെയുള്ള നമ്മുടെ ചിന്തകളെ മാറ്റിമറിക്കുകയാണ് ഓസാക്കയിലെ കിത്താനൊ ഹോസ്പിറ്റലിലെ ഡോക്ടറും ഗവേഷകനുമായ കാറ്റസു തക്കാഹാഷിയും സംഘവും. മനുഷ്യരിലെ രണ്ടാമത്തെയും സ്ഥിരമായതുമായ പല്ലുകൾക്കിപ്പുറം വീണ്ടും നമ്മുടെ പല്ലുകൾ വളരാനും നിലനിൽക്കാനും കഴിയുമെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത് . എലികളിൽ നടത്തിയ പരീക്ഷണം വിജയമാവുകയും 2030ഓടെ പല്ലുകൾ നഷ്ടപ്പെട്ട മനുഷ്യർക്കും വെറുമൊരു മരുന്നിലൂടെ മൂന്നാമത്തെ പല്ലു വളർത്തിയെടുക്കാൻ കഴിയുമെന്നും ഇവർ അവകാശപ്പെടുന്നു. സ്രാവുകളിലും ആനകളിലും അവരുടെ ജീവിതകാലം മുഴുവൻ നഷ്ടമാകുന്ന പല്ലുകൾ വീണ്ടും മുളക്കുബോൾ മറ്റു ജീവികളിൽ അവ ഒന്നോ രണ്ടോ തവണയിലധികം വളരുന്നില്ല.എന്നാൽ പ്രധാനപ്പെട്ട ജീവികളായ മനുഷ്യരിൽ രണ്ടുതവണ യിൽ അധികം തവണ പല്ല് മുളയ്ക്കാൻ കഴിയുമെന്ന കണ്ടെത്തൽ ജീവിതകാലത്തിനിടയിൽ പല്ലുകൾ നഷ്ടപ്പെടുന്നവർക്ക് സന്തോഷവാർത്തയാണ്. കൃത്രിമ പല്ലിനെ ആശയിക്കാതെ തന്നെ പല്ല് വളർന്നുവരുന്നത് സ്വപ്നം കാണുകയാണ് ശാസ്ത്രലോകം. ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു പ്രോട്ടീൻ ആയ USAG1 ആണ് ജീവികൾ പല്ലുകൾ വീണ്ടും ഉണ്ടായി വരുന്നതിനെ തടയുന്നത്.ആ പ്രോട്ടീനെ ഉണ്ടാക്കുന്നതിൽ നിന്നും തടയുകയോ, പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക ചെയ്യുകവഴി പല്ലുകൾ വീണ്ടും വളരുന്നതിന് സഹായിക്കാൻ കഴിയും. ഈ പ്രോട്ടീൻ ഉണ്ടാകുന്നതിനെ തടയുന്ന മരുന്ന് ഗവേഷകർ വിജയകരമായി വികസിപ്പിച്ചെടുത്തതിന് പിന്നാലെയാണ് അവ എലികളിൽ പരീക്ഷിക്കുകയും ഇപ്പോൾ വിജയം കാണുകയും ചെയ്തിരിക്കുന്നത്.ഈ മരുന്ന് എലികളിൽ USAG1 പ്രോട്ടീൻ നിർമിക്കുന്നതിനെ തടയുകയും എത്ര തവണ പല്ല് നീക്കം ചെയ്താലും വീണ്ടും വീണ്ടും വളർന്നു വരുകയും ചെയ്തതായി നിരീക്ഷിക്കുകയും ചെയ്തു.ഈ കണ്ടെത്തൽ അവർ റീജനറേറ്റീവ് തെറാപ്പി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . കൂടാതെ മനുഷ്യരിൽ ഒരു ശതമാനം ആളുകളിൽ കാണാറുള്ള മുഴുവൻ പല്ലുകളും മുളച്ചു വരാത്ത അവസ്ഥയായ Anodontia എന്ന പ്രശ്നത്തിനും ഈ കണ്ടുപിടുത്തത്തിലൂടെ പരിഹാരമാകും.VINOJ APPUKUTTAN. | 443 |
| 9 | Немає тексту... | 445 |
| 10 | ⭐ഇന്ത്യയുടെ ഭൂപടം നോക്കുമ്പോൾ അതിനോടൊപ്പം ഒരു ചെറിയ 'മുത്തു' പോലെ ശ്രീലങ്കയും തൂങ്ങിക്കിടക്കുന്നത് നാം ശ്രദ്ധി ക്കാറുണ്ട്. മറ്റ് അയൽരാജ്യ ങ്ങളായ പാകിസ്ഥാനോ, ചൈനയോ, നേപ്പാ ളോ ഇല്ലാത്തപ്പോൾ ശ്രീലങ്കയെ മാത്രം ഉൾപ്പെടുത്തുന്നത് എന്ത് കൊണ്ട്?⭐
👉1956-ൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിലാണ് UNCLOS (United Nations Convention on the Law of the Sea) നിലവിൽ വന്നത്.ഈ നിയമ പ്രകാരം ഒരു രാജ്യത്തിൻ്റെ അതിർത്തിയിൽ നിന്ന് 200 നോട്ടിക്കൽ മൈൽ (ഏകദേശം 370 കിലോമീറ്റർ) ദൂരപരിധിയിലുള്ള കാര്യങ്ങൾ ആ രാജ്യത്തിൻ്റെ ഭൂപടത്തിൽ രേഖപ്പെടുത്തണം.
ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്ന് വെറും 18 നോട്ടിക്കൽ മൈൽ (ഏകദേശം 33 കിലോമീറ്റർ) മാത്ര മാണ് ശ്രീലങ്കയിലേക്കുള്ള ദൂരം.
അതുകൊണ്ട് തന്നെ അന്താരാഷ്ട്ര നിയമമനുസരിച്ച് ഇന്ത്യയുടെ ഭൂപടം പൂർണ്ണമാകണമെങ്കിൽ ഈ പരിധിയിലുള്ള ശ്രീലങ്കയെയും ഉൾപ്പെടുത്തിയേ മതിയാകൂ.
ഇന്ത്യയുടെ പ്രധാന ഭൂഭാഗവും ശ്രീല ങ്കയും തമ്മിൽ വേർതിരിക്കപ്പെടു ന്നത് വളരെ കുറഞ്ഞ ദൂരമുള്ള പാക് കടലിടുക്ക് (Palk Strait) വഴിയാ ണ്. ധനുഷ്കോടിയിൽ നിന്ന് നോക്കി യാൽ തെളിഞ്ഞ കാലാവസ്ഥയുള്ള പ്പോൾ ശ്രീലങ്കയിലെ മന്നാർ ദ്വീപി ൻ്റെ ഭാഗങ്ങൾ കാണാൻ പോലും സാധിക്കും. ഈ ഭൗതികസാമീപ്യം മാപ്പുകളിൽ അവരെ ഒഴിവാക്കാൻ കഴിയാത്ത ഒന്നാക്കി മാറ്റുന്നു.
ചരിത്രപരമായി നോക്കിയാൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. രാമായണത്തിലെ രാമസേതു (ആദംസ് ബ്രിഡ്ജ്) ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പി ക്കുന്ന ഒന്നാണെന്ന് വിശ്വസിക്ക പ്പെടുന്നു. അശോക ചക്രവർത്തി യുടെ കാലത്ത് ബുദ്ധമതം ഇന്ത്യ യിൽ നിന്ന് ശ്രീലങ്കയിലേക്ക് വ്യാപിച്ചത് ഈ അടുത്ത ദൂരം കാരണമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് സിലോൺ (ഇന്നത്തെ ശ്രീലങ്ക) ഇന്ത്യയുടെ ഭാഗമായി പലപ്പോഴും അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങൾക്കായി പരിഗണിക്ക പ്പെട്ടിരുന്നു. ഇന്ത്യയുടെ ഭൂപടത്തിന് താഴെ നിൽക്കുന്ന ശ്രീലങ്കയെ ഇന്ത്യ യുടെ 'കണ്ണുനീർ തുള്ളി' (Teardrop of India) എന്ന് വിശേഷിപ്പിക്കാറുണ്ട്. 200 നോട്ടിക്കൽ മൈൽ പരിധിയി ലുള്ള സമുദ്രവിഭവങ്ങളും ധാതുക്ക ളും ഉപയോഗിക്കാൻ രാജ്യത്തിന് അവകാശമുണ്ട്. ഇതിനെയാണ് Exclusive Economic Zone (EEZ) എന്ന് വിളിക്കുന്നത്. രണ്ട് രാജ്യങ്ങളും ഇത്ര അടുത്തിരിക്കുന്നത് കൊണ്ട് തന്നെ ഈ മേഖലയിലെ അതിർത്തി കൾ കൃത്യമായി അടയാളപ്പെടുത്തേ ണ്ടത് അത്യാവശ്യമാണ്. പാകി സ്ഥാൻ, ചൈന തുടങ്ങിയ രാജ്യ ങ്ങൾ ഇന്ത്യയുമായി കര അതിർത്തി യാണ് പങ്കിടുന്നത്. സമുദ്ര നിയമ ങ്ങൾ ഇവയ്ക്ക് ബാധകമല്ല. മാത്രമല്ല, അവരുടെ ഭൂപടം പൂർണ്ണമായി നൽകണമെങ്കിൽ അത് ഇന്ത്യയുടെ ഭൂപടത്തേക്കാൾ വലുതായി വരയ്ക്കേണ്ടി വരും, അത് പ്രായോഗികവുമല്ല. വെറുമൊരു സ്നേഹം കൊണ്ടല്ല, മറിച്ച് അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾ പാലിക്കേ ണ്ടത് കൊണ്ടാണ് ഇന്ത്യയുടെ മാപ്പിനൊപ്പം ശ്രീലങ്കയും 'ഫോട്ടോയി ൽ' വരുന്നത്! | 439 |
| 11 | Немає тексту... | 263 |
| 12 | 👉അടിസ്ഥാനപരമായി ലങ്കോട്ടിയും, കോണകവും രണ്ടും ഒരേ ഉദ്ദേശ്യത്തോടെ (അടിവസ്ത്രമായി) ഉപയോഗിക്കുന്നവയാണെങ്കിലും, ഇവയുടെ നിർമ്മാണത്തിലും, ഉപയോഗരീതിയിലും ചെറിയ വ്യത്യാസങ്ങളുണ്ട്.ഒരു നീളമുള്ള തുണിക്കഷ്ണം അരയിൽ കെട്ടിയ നൂലിലൂടെ (അരഞ്ഞാണം) കോർത്തെടുത്താണ് കോണകം (Kaupinam) ധരിക്കുന്നത്.ഇതാണ് ഏറ്റവും ലളിതമായ രൂപം.
പണ്ട് കാലത്ത് സാധാരണക്കാർ നിത്യജീവിതത്തിൽ അടിവസ്ത്ര മായി ഉപയോഗിച്ചിരുന്നു. ഇന്നും വ്രതം നോൽക്കുന്നവരും, സന്യാസി മാരും ഇത് ഉപയോഗിക്കാറുണ്ട്.
കോണകത്തിന്റെ അല്പം കൂടി പരിഷ്കരിച്ചതും ബലമുള്ളതുമായ രൂപമാണ് ലങ്കോട്ടി (Langot). ഗുസ്തിക്കാരും, കായികതാരങ്ങളു മാണ് ഇത് പ്രധാനമായും ഉപയോഗി ക്കുന്നത്. ഇതിന് അരയിൽ കെട്ടാൻ സ്വന്തമായി തുണിനാടകൾ (Strings) ഉണ്ടാകും. കോണകത്തെ അപേക്ഷിച്ച് ഇതിന് വീതി കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കഠിനമായ വ്യായാമം ചെയ്യുമ്പോഴും ഭാരം എടുക്കുമ്പോഴും പേശികൾക്ക് കൂടുതൽ ബലം (Support) നൽകാ നാണ് ലങ്കോട്ടി ഉപയോഗിക്കുന്നത്. ഹെർണിയ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ തടയാൻ കായികതാര ങ്ങൾ ഇത് ധരിക്കാറുണ്ട്.അതായത് സാധാരണ ഉപയോഗിക്കുന്ന ലളിതമായ വസ്ത്രത്തെ കോണകം എന്നും, കായിക ആവശ്യങ്ങൾക്കോ കഠിനമായ ജോലികൾക്കോ വേണ്ടി ഉപയോഗിക്കുന്ന കൂടുതൽ ബലമുള്ളതിനെ ലങ്കോട്ടി എന്നും വിളിക്കുന്നു. മിക്കവാറും ആളുകൾ ഇവ രണ്ടും ഒരേ അർത്ഥത്തിൽ മാറിമാറി ഉപയോഗിക്കാറുമുണ്ട്. | 244 |
| 13 | Немає тексту... | 215 |
| 14 | ⚡Hardcore Supporters:പാർട്ടിയെ കണ്ണടച്ച് വിശ്വസിക്കുന്നവർ (ഇവർക്ക് കൂടുതൽ ആവേശം നൽകുന്ന സന്ദേശങ്ങൾ അയക്കും).
⚡Opponents: എതിർ ചേരിയിലുള്ളവർ (ഇവരെ സ്വാധീനിക്കാൻ സമയം കളയാതെ മാറിനിൽ ക്കും).
⚡Swing Voters:ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാ ത്തവർ.തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നത് ഇവരാണ്. ഡാറ്റാ അനലി സ്റ്റുകളുടെ മുഴുവൻ ശ്രദ്ധയും ഈ ഗ്രൂപ്പിലാ യിരിക്കും.
💥3. സൈക്കോളജിക്കൽ വാർഫെയർ (Psychological Manipulation):
ഓരോ വോട്ടറുടെയും മനഃശാസ്ത്രം വിശകലനം ചെയ്ത് അവർക്ക് 'വ്യക്തിഗത സന്ദേശങ്ങൾ' നൽകുന്നു.ഉദാ:ഒരു നഗരത്തിലെ സുരക്ഷയെ ക്കുറിച്ച് ആശങ്കയുള്ള വോട്ടർക്ക്, ആ നഗര ത്തിലെ ക്രമസമാധാന നിലയെക്കുറിച്ചുള്ള ഗ്രാഫുകളും വാർത്തകളും നിരന്തരം സോഷ്യൽ മീഡിയ ഫീഡിൽ വരാൻ തുടങ്ങും. ഇത് ആ വ്യക്തിയിൽ ഭയമോ പ്രതീക്ഷയോ ഉണ്ടാക്കി വോട്ട് മാറ്റാൻ പ്രേരിപ്പിക്കുന്നു.
💥 4. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) & ഡീപ് ഫേക്ക്:
ഇപ്പോഴത്തെ ഏറ്റവും പുതിയ രീതിയാണിത്.
🧨AI കോളുകൾ: സ്ഥാനാർത്ഥി യുടെ ശബ്ദത്തിൽ ഓരോ വോട്ടറെ യും പേര് വിളിച്ച് അഭിസംബോധന ചെയ്യുന്ന റോബോട്ടിക് കോളുകൾ.
🧨ഭാഷാ പരിഭാഷ: ഒരു നേതാവ് ഇംഗ്ലീഷി ലോ ,ഹിന്ദിയിലോ പ്രസംഗിക്കുന്നത് തത്സമയം പ്രാദേശിക ഭാഷകളിലേക്ക് മാറ്റാൻ AI ഉപയോ ഗിക്കുന്നു.
ഇതിൻ്റെ ഏറ്റവും വലിയ പ്രശ്നം വ്യാജവാർ ത്തകളും (Fake News) വിദ്വേഷ പ്രചാരണങ്ങളും എളുപ്പത്തിൽ പടരുന്നു എന്നതാണ്.ജനങ്ങളുടെ അഭിപ്രായങ്ങളെ അൽഗോരിതം വഴി കൃത്രിമ മായി സ്വാധീനിക്കുന്നു. പല വികസിത രാജ്യങ്ങ ളിലും നിങ്ങൾ ഏത് ബ്രാൻഡ് സിഗരറ്റ് വലി ക്കുന്നു അല്ലെങ്കിൽ ഏത് തരം കാർ ഓടിക്കുന്നു എന്നതിനെ അടിസ്ഥാ നമാക്കി നിങ്ങൾ ഏത് പാർട്ടിക്ക് വോട്ട് ചെയ്യും എന്ന് പ്രവചിക്കാൻ ഡാറ്റാ കമ്പനികൾക്ക് ഇന്ന് സാധിക്കുന്നുണ്ട്! | 213 |
| 15 | ⭐ഡാറ്റ അനലിറ്റിക്സ് & രാഷ്ട്രീയം⭐
👉ഡാറ്റ അനലിറ്റിക്സും രാഷ്ട്രീയവും ഇന്ന് വേർപിരിക്കാനാവാത്ത വിധം അത്രമേൽ അടുത്തു നിൽക്കുന്നു. വോട്ടർമാരുടെ മനസ്സ് വായിക്കാനും, അത് അനുകൂലമാ ക്കാനും രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധമാണിത്. വോട്ടർമാരുടെ താൽപ്പര്യങ്ങൾ, പെരുമാറ്റം, പശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരി ക്കുകയും അത് വിശകലനം ചെയ്ത് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുകയും ചെയ്യുന്ന രീതിയാണിത്. സോഷ്യൽ മീഡിയ ലൈക്കുകൾ മുതൽ ഷോപ്പിംഗ് രീതികൾ വരെ ഇതിനായി ഉപയോഗിക്കപ്പെടുന്നു.
രാഷ്ട്രീയത്തിൽ ഡാറ്റയുടെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞത് 2008-ലെ ബരാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാര ണത്തിലൂടെയാണ്.ഒരു വലിയ വിഭാഗം വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക സോഫ്റ്റ്‌വെയർ സംഘത്തെ തന്നെ ഒബാമ നിയോഗിച്ചിരു ന്നു.ഏത് വോട്ടർക്ക് ഏത് തരത്തിലുള്ള ഇമെയിൽ അയക്കണം, ആര് ഫണ്ട് നൽകാൻ സാധ്യതയുണ്ട് എന്നൊക്കെ കൃത്യ മായി കണക്കുകൂട്ടാൻ ഇതിലൂടെ സാധിച്ചു.
ഡാറ്റ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനി ക്കുന്നത് പ്രധാനമായും മൂന്ന് രീതികളിലൂ ടെയാണ്.
💥മൈക്രോ ടാർഗെറ്റിംഗ് (Micro-targeting): ഓരോ വോട്ടറു ടെയും വ്യക്തിപരമായ താൽപ്പര്യ ങ്ങൾ അറിഞ്ഞ് അവർക്ക് മാത്രമായി പരസ്യ ങ്ങൾ കാണിക്കുന്നു. ഉദാഹരണത്തിന്, തൊഴി ലില്ലായ്മയെക്കുറിച്ച് ആശങ്കയുള്ളവർക്ക് ആ വിഷയത്തിലെ വാഗ്ദാനങ്ങളും, കാർഷിക പ്രശ് നങ്ങളുള്ളവർക്ക് ആ വിഷയത്തിലെ പരിഹാര ങ്ങളും മാത്രം അവരുടെ ഫോണുകളിൽ എത്തും.
💥സെന്റിമെന്റ് അനാലിസിസ് (Sentiment Analysis):സോഷ്യൽ മീഡിയയിലെ ഹാഷ്‌ടാഗു കളും, ചർച്ചകളും വിശകലനം ചെയ്ത് ജന ങ്ങൾ നിലവിൽ ഒരു പാർട്ടിയെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് തത്സമയം മനസ്സിലാക്കുന്നു.
💥വോട്ടർ ടേൺഔട്ട് (Voter Turnout):ആര് വോട്ട് ചെയ്യാൻ വരാൻ സാധ്യതയുണ്ട്, ആരെ പോളിം ഗ് ബൂത്തിൽ എത്തിക്കാൻ കൂടുതൽ പരിശ്രമി ക്കണം എന്ന് ഡാറ്റ പറഞ്ഞുതരും.
നമ്മൾ ഫേസ്ബുക്കിൽ ചെയ്യുന്ന 10 'ലൈക്കു കൾ' നോക്കി നമ്മുടെ സഹപ്രവർത്തകനെ ക്കാൾ നന്നായി നമ്മളെ മനസ്സിലാക്കാൻ ഒരു അൽഗോരിതത്തിന് ഇന്ന് സാധിക്കും. 300 ലൈക്കുകൾ ഉണ്ടെങ്കിൽ നമ്മുടെ പങ്കാളിയെ ക്കാൾ നന്നായി അൽഗോരിതം നമ്മളെ അറി യും! വോട്ടർമാരുടെ സ്വഭാവത്തെ 'OCEAN'
(Openness, Conscientiousness, Extraversion, Agreeableness, Neuroticism) എന്ന മാതൃകയിൽ തരംതിരിച്ചാണ് പലപ്പോഴും സന്ദേശങ്ങൾ തയ്യാറാക്കുന്നത്.
കേംബ്രിഡ്ജ് അനലിറ്റിക്ക (Cambridge Analytica) ഇതാണ് ഡാറ്റ അനലിറ്റിക്സ് രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ ഏറ്റവും വലിയ വിവാദം. ഏകദേശം 8.7 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ അവരുടെ അനുവാദമില്ലാതെ ശേഖരിക്കു കയും, അത് ട്രംപിന്റെ പ്രചാരണത്തിനും ബ്രെക്സിറ്റിനും (Brexit) വേണ്ടി ഉപയോഗിച്ചു എന്നും പറയപ്പെടുന്നു. ജനങ്ങളുടെ ഭയത്തെ യും, വികാരങ്ങളെയും ഡാറ്റയിലൂടെ ചൂഷണം ചെയ്യാൻ കഴിയുമെന്നതിന്റെ വലിയ ഉദാഹര ണമായിരുന്നു ഇത്.ഇന്ത്യയിൽ 2014-ലെ പൊതു തിരഞ്ഞെടുപ്പ് മുതൽ ഡാറ്റ അനലിറ്റിക്സ് വലിയ പങ്കുവഹിക്കുന്നുണ്ട്. ഐ-പാക് (I-PAC) പോലുള്ള പ്രൊഫഷണൽ പൊളിറ്റിക്കൽ കൺ സൾട്ടൻസി സ്ഥാപനങ്ങൾ ഇന്ന് ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടി പ്രവർ ത്തിക്കുന്നു. ബൂത്ത് തലത്തിലുള്ള ഡാറ്റ വിശക ലനം ചെയ്താണ് ഇവർ ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതും പ്രചാര ണം നടത്തുന്നതും. പണ്ട് രാഷ്ട്രീയക്കാർ ജന ങ്ങളുടെ അടുത്തേക്ക് പോയിരുന്നെങ്കിൽ, ഇന്ന് ഡാറ്റയിലൂടെ ജനങ്ങളുടെ 'ചിന്തകളിലേക്ക്' രാഷ്ട്രീയക്കാർ നേരിട്ട് എത്തുന്നു. ഇത് ജനാധി പത്യത്തെ കൂടുതൽ കൃത്യതയുള്ളതാക്കുന്നു എന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോൾ, സ്വകാര്യ തയെയും സ്വതന്ത്രമായ തീരുമാനങ്ങളെയും ഇത് ബാധിക്കുന്നു എന്ന് മറ്റൊരു വിഭാഗം വാദി ക്കുന്നു.
ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി ഡാറ്റാ ശാസ്ത്ര ജ്ഞർ (Data Scient ists) പ്രധാനമായും നാല് ഘട്ടങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്.
💥1. വിവരശേഖരണം (Data Mining):
നമ്മളെക്കുറിച്ച് ചിന്തിക്കാവുന്ന തിലും അധികം വിവരങ്ങൾ ഇന്ന് പൊതുമധ്യത്തിലുണ്ട്. ഇവ താഴെ പറയുന്ന മാർഗങ്ങളിലൂടെ അവർ ശേഖരിക്കുന്നു.
🦋സോഷ്യൽ മീഡിയ: ഫേസ്ബുക്ക് പോസ്റ്റുക ൾ, ഇൻസ്റ്റാഗ്രാം ഫോട്ടോകൾ, ട്വിറ്ററിലെ (X) അഭിപ്രായങ്ങൾ.
🦋സർക്കാർ രേഖകൾ: വോട്ടർ പട്ടിക, റേഷൻ കാർഡ് വിവരങ്ങൾ, വിവിധ ക്ഷേമ പദ്ധതിക ളുടെ ഗുണഭോക്താക്കൾ.
🦋സർവേകൾ:വീടുകൾ കയറിയിറങ്ങിയുള്ള ഡിജിറ്റൽ സർവേകൾ. ഇതിലൂടെ ഒരു വീട്ടിലെ പ്രധാന പ്രശ്നം കുടിവെള്ളമാണോ അതോ റോഡാണോ എന്ന് അവർ കൃത്യമായി രേഖപ്പെ ടുത്തുന്നു.
💥2. വോട്ടർ പ്രൊഫൈലിംഗ് (Voter Profiling):
ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് വോട്ടർമാ രെ വിവിധ വിഭാഗങ്ങളായി തിരിക്കുന്നു. ഇതിനെ 'ക്ലസ്റ്ററിംഗ്' (Clustering) എന്ന് വിളിക്കുന്നു. | 172 |
| 16 | Немає тексту... | 182 |
| 17 | 👉അനധികൃതമായി പറക്കുന്ന ഡ്രോണുകളെ വീഴ്ത്താൻ കേരള പോലീസിലെ ഡ്രോൺ ഫൊറൻ സിക് വിഭാഗം വികസിപ്പിച്ച ‘കഴുകൻ കണ്ണുകൾ’ ആണ് ‘ഈഗിൾ ഐ’ എന്ന അത്യന്താ ധുനിക വാഹന സംവിധാനം.
വാഹനത്തിൽ സ്ഥാപിച്ച ആന്റി ഡ്രോൺ സംവിധാനം അഞ്ചുകിലോ മീറ്റർ ചുറ്റളവിലുള്ള ഡ്രോണുകളെ കണ്ടെത്തുകയും പൂർണവിവരം ശേഖരിക്കുകയും ചെയ്യും. അനുമതി യില്ലാത്ത സ്ഥലങ്ങളിൽ പറക്കുന്ന ഡ്രോണുകളെ കണ്ടെത്തി യാൽ അവയുടെ നിയന്ത്രണമേറ്റെ ടുത്ത് അവിടെനിന്നു മാറ്റും. ജിപിഎസ് ജാമർ മുഖേന അവയെ താഴെയി റക്കി പ്രവർത്തനരഹിത മാക്കും. പിടിച്ചെടുക്കുന്ന ഡ്രോണുകളുടെ യും, ഉടമകളുടെയും വിവരം ഫൊറൻസിക് പരിശോധന യിലൂടെ ശേഖരിക്കും. നിയമവിരുദ്ധ കാര്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെ ങ്കിൽ കേസെടുക്കും. ലേസർ സാങ്കേതിക വിദ്യയിലൂടെ ഡ്രോണു കളെ ആകാശത്തുവെച്ചുതന്നെ നശിപ്പിക്കാനും ‘ഈഗിൾ ഐ’ക്ക് കഴിയും. ഉയർന്ന സുരക്ഷ വേണ്ട മേഖലയിലും,വലിയ ഉത്സവങ്ങൾ (ഉദാഹരണത്തിന് തൃശ്ശൂർ പൂരം, ശബരിമല), വിഐപി സന്ദർശന ഘട്ടങ്ങളിലുമാണ് ആന്റി ഡ്രോൺ വാഹനം പ്രധാനമായും പ്രയോജന പ്പെടുത്തുക. ഡ്രോൺ ഭീഷണികളെ നേരിടാൻ ഒരു സംസ്ഥാന പോലീസ് സേന ഇന്ത്യ യിൽ ആദ്യമായി സജ്ജമാക്കിയ സംവിധാനമാണിത്. സൈബർ സുരക്ഷാ രംഗത്തെ പോലീസിന്റെ മികവായ സൈബർ ഡോം (Cyberdome) ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഇന്ത്യയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നത് ശിക്ഷാർഹമാണ്. കേരളത്തിൽ പ്രത്യേകിച്ച് റെഡ് സോണുകളിലും വിമാനത്താവള പരിസരങ്ങളിലും 'ഈഗിൾ ഐ' എപ്പോഴും കണ്ണുതുറന്നിരിപ്പുണ്ടാ കും! | 205 |
| 18 | Немає тексту... | 279 |
| 19 | ജയിലിലെ കഠിനമായ സാഹചര്യങ്ങളിലും തന്റെ അന്തസ്സ് കൈവിടാ തെ അവർ ജീവിച്ചു എന്നത് പിൽക്കാലത്ത് വലിയ വാർത്തയായി.
'വോഗ്' (Vogue) മാഗസിൻ ലോകത്തിലെ ഏറ്റ വും മനോഹരമായ പത്ത് സ്ത്രീകളുടെ പട്ടിക യിൽ ഒരിക്കൽ ഗായത്രി ദേവിയെ ഉൾപ്പെടുത്തി യിരുന്നു.സ്ത്രീ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകിയിരുന്ന അവർ ജയ്പൂരിൽ 'മഹാറാണി ഗായത്രി ദേവി ഗേൾസ് പബ്ലിക് സ്കൂൾ' സ്ഥാപിച്ചു. ഇത് ഇന്നും ഇന്ത്യയിലെ പ്രശസ്തമായ വിദ്യാലയങ്ങളിൽ ഒന്നാണ്. ജയ്പൂരിലെ ജനങ്ങൾക്ക് അവർ വെറുമൊരു രാജ്ഞിയായിരു ന്നില്ല, മറിച്ച് അവരുടെ 'രാജമാതാ' ആയിരുന്നു. 2009-ൽ അന്തരിക്കു ന്നത് വരെ ആ ബഹുമാനം അവർക്ക് ലഭിച്ചി രുന്നു. ഒരു തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ലോകശ്രദ്ധ നേടി യെങ്കിലും, ആധുനിക ഇന്ത്യ യിലെ സ്ത്രീ ശാക്തീകരണത്തിന്റെയും രാഷ്ട്രീയ നിലപാടുകളുടെയും പ്രതീകമായാണ് ഗായത്രി ദേവി ഇന്നും അറിയപ്പെടുന്നത്. | 270 |
| 20 | ⭐ഒരു തിരഞ്ഞെടുപ്പിലെ ഏറ്റവു മധികം ഭൂരിപക്ഷം നേടിയതിന്റെ ലോകറെക്കോഡ് എഴുതിച്ചേര്‍ക്കപ്പെട്ട വനിത ആര്?⭐
👉ജയ്പൂരിലെ 'മഹാറാണി' എന്നറിയപ്പെട്ടിരുന്ന ഗായത്രി ദേവി ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും തിളക്കമാർന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ്.
1962-ൽ നടന്ന മൂന്നാം ലോക്‌സഭാ തിരഞ്ഞെടു പ്പിലാണ് ഗായത്രി ദേവി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ജയ്പൂർ മണ്ഡലത്തിൽ നിന്നും സി. രാജഗോപാലാചാരിയുടെ സ്വതന്ത്ര പാർട്ടി സ്ഥാനാർത്ഥിയായാണ് അവർ മത്സരിച്ചത്.
വലിയ പ്രതീക്ഷകളോ അവകാശ വാദങ്ങളോ ഒന്നുമില്ല.രാഷ്ട്രീയത്തില്‍ വലിയ മുന്‍പരിച യമൊന്നുമില്ലാത്ത അവരെ സ്ഥാനാര്‍ഥി യാ ക്കിയത് ഏവരെയും അദ്ഭുതപ്പെടുത്തി. ഗായത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും വളരെ വ്യത്യസ്തമായിരുന്നു. വിദേശത്ത് പഠിച്ചതിനാല്‍, ഹിന്ദി ഒഴുക്കോടെയും, ഭംഗിയായും സംസാരിക്കാന്‍ അവര്‍ക്ക് അറിയില്ലായിരുന്നു. ഇംഗ്ലീഷില്‍ തയ്യാറാക്കുന്ന പ്രസംഗങ്ങള്‍, പിന്നീട് തര്‍ജ്ജമ ചെയ്ത് വായിക്കുകയായിരുന്നു. ആകെ പോൾ ചെയ്ത വോട്ടുക ളിൽ ഏതാണ്ട് 1,92,909 വോട്ടുകൾക്ക് അവർ വിജയിച്ചു.അക്കാല ത്ത് ലോകത്ത് ഒരു തിരഞ്ഞെടു പ്പിൽ ഒരാൾ നേടുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു ഇത്. ഇതോടെ യാണ് ഗായത്രി ദേവിയുടെ പേര് ഗിന്നസ് വേൾഡ് റെക്കോഡ്സിൽ കുറിക്കപ്പെട്ടത്.
പിന്നീട് 1967-ലും 1971-ലും അവർ ഇതേ മണ്ഡലത്തിൽ നിന്ന് വിജയം ആവർത്തിച്ചു. അന്നത്തെ കോൺഗ്രസ് തരംഗത്തിനിടയിലും ഗായത്രി ദേവിക്കെതിരെ മത്സരിച്ച എതിർ സ്ഥാനാർത്ഥിക്ക് തന്റെ കെട്ടിവെച്ച പണം (Security Deposit) പോലും തിരിച്ചുപിടിക്കാനാ യില്ല എന്നത് ആ വിജയത്തിന്റെ ആഴം വ്യക്ത മാക്കുന്നു. ഒരു രാജകുടുംബാംഗം എന്ന നിലയിൽ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ച്ചെന്നുള്ള അവരുടെ പ്രചാരണ ശൈലി അക്കാലത്ത് വലിയ ചർച്ചയായിരുന്നു. തുറന്ന ജീപ്പിൽ യാത്ര ചെയ്താണ് അവർ വോട്ട് അഭ്യർ ത്ഥിച്ചിരുന്നത്. ഗായത്രി ദേവിയുടെ അസാമാന്യ സൗന്ദര്യ ത്തെയും ,രാഷ്ട്രീയ സ്വാധീനത്തെ യും കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി ഒരിക്കൽ പറഞ്ഞത്, "ലോകത്തിലെ ഏറ്റവും മനോഹരമായ വിജയമാണ് ഇത്" എന്നാണ്.
ലണ്ടനിലാണ് ഗായത്രി ജനിച്ചത്. സാഹസിക തയിലും സമ്പന്നതയിലുമായിരുന്നു ജീവിച്ചത്. ചെറുപ്പത്തില്‍ തന്നെ കുതിരയെ ഓടിക്കാനും ആനപ്പുറത്തേറാനും പഠിച്ചു. പോളോ, ടെന്നീസ് മത്സരങ്ങളിലാ യിരുന്നു കൂടുതല്‍ താത്പര്യം. പോളോ തന്നെയാണ് ജയ്പൂര്‍ രാജാവ് സവായ് മാന്‍സിങ് രണ്ടാമ നിലേക്ക് അവരെ അടുപ്പി ക്കുന്നതും. പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ കല്‍ക്ക ത്തയില്‍ നടക്കുന്ന പോളോ മത്സരം കാണാനെ ത്തിയതായിരുന്നു ഗായത്രി. അന്താരാഷ്ട്ര പോളോ പ്ലേയറായ മാന്‍സിങ്ങിനെ ആദ്യ മായി കണ്ടുമുട്ടുന്നത് അവിടെ വെച്ചാണ്. സുന്ദരനായ രാജാവി നോട് ആ പെണ്‍കുട്ടിക്ക് ഒറ്റനോട്ട ത്തില്‍ പ്രണയംതോന്നി. രജപുത്ര സ്ത്രീകളില്‍ നിന്ന് തികച്ചും വ്യത്യസ്തയായ ഗായത്രിയെ, മാന്‍സിങ്ങിനും ഇഷ്ടപ്പെട്ടെങ്കിലും അത് തുറന്നു പ്രകടിപ്പിച്ചില്ല. അപ്പോള്‍ തന്നെ രണ്ടുതവണ വിവാഹിതനായിരുന്നു മാന്‍സിങ്.മാന്‍സിങ്ങും ഗായത്രി യും പരസ്പരം സൗഹൃദത്തിലായി. അതുപതുക്കെ പ്രണയത്തിലുമെത്തി.
ആറുവര്‍ഷത്തോളം അവര്‍ രഹസ്യമായി കണ്ടു മുട്ടി. ടെന്നീസ് കളിക്കാനും, പോളോ കാണാനും ഒരുമിച്ച് പോയി. പതുക്കെ ഇതൊക്കെ ആളു കള്‍ അറിഞ്ഞുതുടങ്ങി. മൂന്നാമത്തെ മഹാറാ ണിയായുള്ള ഗായത്രിയുടെ ജീവിതം വളരെ ദുഷ്‌കരമായിരിക്കുമെന്ന് പലരും ഗായത്രിയുടെ അമ്മയോട് പറഞ്ഞു. അതോടെ അവരും ഈ ബന്ധ ത്തോട് കടുത്ത എതിര്‍പ്പ് പ്രകടി പ്പിച്ചു. എല്ലായിടത്തുനിന്നുമുള്ള താത്പര്യക്കുറവിനെ മറികടന്നു കൊണ്ട് 1940 മേയ് 9-ന് അവര്‍ വിവാഹിതരായി. ഏറ്റവും ചെലവേറിയ വിവാ ഹാഘോഷമായിരുന്നു അത്.
അക്കാലത്ത് രജപുത്ര സ്ത്രീകളും കുട്ടികളും മുഖംമറയ്ക്കുന്ന പാരമ്പ ര്യമുണ്ടായിരുന്നു. കൊട്ടാരത്തി ലേക്ക് കയറുന്നതിനുമുമ്പ് നന്നായി മുഖംമറയ്ക്കാന്‍ മുതിര്‍ന്നവര്‍ അവ രോട് ആവശ്യപ്പെട്ടു. എന്നാല്‍ മുഖമറ പൂര്‍ണ മായും മാറ്റുകയെന്നതായിരുന്നു ഗായത്രീ ദേവി ആദ്യം ചെയ്തത്. അത് അവരുടെ വ്യക്തമായ സന്ദേശമായിരുന്നു, താനൊരു മുഖംമറയ്ക്കു ള്ളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല.
സൗന്ദര്യത്തിന്റെയും, ഫാഷന്റെയും, രാജകീയത യുടെയും തിളങ്ങുന്ന പ്രതീകമായി ഗായത്രീ ദേവി മാറി. സ്വതന്ത്രയും, മോഡേണും അതേ സമയം ഫാഷനബിളുമായ മഹാറാ ണിമാരില്‍ ഒരാള്‍. ഷിഫോണ്‍ സാരിയും പേള്‍-പോള്‍കി മാലകളുമായിരുന്നു അവരെപ്പോഴും ധരിച്ചി രുന്നത്.
സ്വാതന്ത്ര്യാനന്തരം രാജകുടുംബങ്ങളുടെ അധികാരം നഷ്ടപ്പെട്ടെങ്കിലും ജനങ്ങൾക്കിട യിൽ അവർക്കുണ്ടായിരുന്ന സ്വാധീനം കോൺ ഗ്രസിനെ ഭയപ്പെടുത്തിയിരുന്നു. ജവഹർലാൽ നെഹ്‌റുവുമായും, ഇന്ദിരാ ഗാന്ധിയുമായും ഗായത്രി ദേവിക്ക് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. 1975-ലെ അടിയ ന്തരാവസ്ഥക്കാലത്ത് ഗായത്രി ദേവി തിഹാർ ജയിലിൽ അടയ്ക്കപ്പെട്ടു. നികുതി ലംഘനം ആരോപിച്ചായിരുന്നു ഇത്, എങ്കിലും രാഷ്ട്രീയ പകപോക്കലാണെന്ന് അക്കാലത്ത് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. | 254 |
Вже доступно! Дослідження Telegram за 2025 — головні інсайти року 
