en
Feedback
#ജിജ്ഞാസാ(JJSA)

#ജിജ്ഞാസാ(JJSA)

Open in Telegram

"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.

Show more
3 007
Subscribers
-124 hours
+27 days
-830 days

Data loading in progress...

Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
July '26
July '26
+14
in 0 channels
June '26
+18
in 0 channels
Get PRO
May '26
+17
in 0 channels
Get PRO
April '26
+20
in 0 channels
Get PRO
March '26
+7
in 1 channels
Get PRO
February '26
+24
in 0 channels
Get PRO
January '26
+20
in 0 channels
Get PRO
December '25
+20
in 0 channels
Get PRO
November '25
+22
in 0 channels
Get PRO
October '25
+33
in 0 channels
Get PRO
September '25
+20
in 0 channels
Get PRO
August '25
+31
in 0 channels
Get PRO
July '25
+29
in 0 channels
Get PRO
June '25
+31
in 0 channels
Get PRO
May '25
+37
in 0 channels
Get PRO
April '25
+29
in 0 channels
Get PRO
March '25
+30
in 1 channels
Get PRO
February '25
+37
in 0 channels
Get PRO
January '25
+55
in 0 channels
Get PRO
December '24
+75
in 1 channels
Get PRO
November '24
+99
in 1 channels
Get PRO
October '24
+126
in 0 channels
Get PRO
September '24
+93
in 0 channels
Get PRO
August '24
+89
in 0 channels
Get PRO
July '24
+65
in 0 channels
Get PRO
June '24
+46
in 0 channels
Get PRO
May '24
+73
in 0 channels
Get PRO
April '24
+43
in 0 channels
Get PRO
March '24
+52
in 0 channels
Get PRO
February '24
+67
in 0 channels
Get PRO
January '24
+82
in 0 channels
Get PRO
December '23
+64
in 0 channels
Get PRO
November '23
+15
in 0 channels
Get PRO
October '23
+16
in 0 channels
Get PRO
September '23
+26
in 0 channels
Get PRO
August '23
+23
in 0 channels
Get PRO
July '23
+24
in 0 channels
Get PRO
June '23
+26
in 0 channels
Get PRO
May '23
+20
in 0 channels
Get PRO
April '23
+20
in 0 channels
Get PRO
March '23
+14
in 0 channels
Get PRO
February '23
+15
in 0 channels
Get PRO
January '23
+17
in 0 channels
Get PRO
December '22
+22
in 0 channels
Get PRO
November '22
+14
in 0 channels
Get PRO
October '22
+14
in 0 channels
Get PRO
September '22
+19
in 0 channels
Get PRO
August '22
+22
in 0 channels
Get PRO
July '22
+21
in 0 channels
Get PRO
June '22
+17
in 0 channels
Get PRO
May '22
+20
in 0 channels
Get PRO
April '22
+14
in 0 channels
Get PRO
March '22
+19
in 0 channels
Get PRO
February '22
+13
in 0 channels
Get PRO
January '22
+21
in 0 channels
Get PRO
December '21
+21
in 0 channels
Get PRO
November '21
+17
in 0 channels
Get PRO
October '21
+20
in 0 channels
Get PRO
September '21
+18
in 0 channels
Get PRO
August '21
+20
in 0 channels
Get PRO
July '21
+24
in 0 channels
Get PRO
June '21
+28
in 0 channels
Get PRO
May '21
+50
in 0 channels
Get PRO
April '21
+40
in 0 channels
Get PRO
March '21
+14
in 0 channels
Get PRO
February '21
+19
in 0 channels
Get PRO
January '21
+14
in 0 channels
Get PRO
December '20
+3 306
in 0 channels
Date
Subscriber Growth
Mentions
Channels
10 July0
09 July+1
08 July+2
07 July+2
06 July0
05 July+1
04 July+1
03 July+3
02 July+1
01 July+3
Channel Posts
2
⭐വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കാണുന്ന 'CUTE Fee' അഥവാ 'ക്യൂട്ട് ചാർജ്' എന്താണ് ?⭐ 👉CUTE എന്നാൽ Common Use Terminal Equipment (കോമൺ യൂസ് ടെർമിനൽ എക്യുപ്‌ മെന്റ്) എന്നാണ് .എയർപോർട്ടുകളിലെ ചെക്ക്-ഇൻ കൗണ്ടറുകൾ, ബോർ ഡിംഗ് ഗേറ്റുകൾ എന്നിവിടങ്ങളിൽ കാണുന്ന കമ്പ്യൂട്ട റുകൾ, ബോർഡിം ഗ് പാസ് പ്രിന്റ് ചെയ്യുന്ന മെഷീനു കൾ, ലഗേജ് ടാഗ് പ്രിന്ററുകൾ തുട ങ്ങിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോ ഗിക്കുന്നതിനായി എയർപോർട്ട് അതോറിറ്റി ഈടാ ക്കുന്ന തുകയാണിത്. എയർലൈൻ കമ്പനികൾ ഈ തുക ടിക്കറ്റ് നിരക്കിനൊപ്പം യാത്രക്കാരിൽ നിന്ന് ഈടാക്കുന്നു (സാധാരണയായി 50 മുതൽ 100 രൂപ വരെ). പണ്ട് കാലത്ത് ഓരോ വിമാനക്ക മ്പനിക്കും എയർപോർട്ടുകളിൽ സ്വന്തമായി പ്രത്യേക ചെക്ക്-ഇൻ കൗണ്ടറുകളും, കമ്പ്യൂട്ടർ സംവി ധാനങ്ങളും ഉണ്ടായിരുന്നു. ഇത് എയർ പോർട്ടു കളിൽ വലിയ സ്ഥലപരിമിതിക്കും സാമ്പത്തിക നഷ്ടത്തിനും കാരണമായി.ഇതിന് പരിഹാരമാ യാണ് 1980-കളിൽ SITA (Société Internationale Télécommunications Aéronautiques) എന്ന ആഗോള ഏവിയേഷൻ ഐടി കമ്പനി 'CUTE' സാങ്കേതികവിദ്യ അവതരിപ്പിച്ചത്. ഈ സംവിധാനം വഴി ഒരൊറ്റ കൗണ്ട റിലെ കമ്പ്യൂട്ടറും, പ്രിന്ററും ഉപയോഗിച്ച് തന്നെ പല സമയങ്ങളിലായി വ്യത്യസ്ത വിമാനക്കമ്പനി കൾക്ക് (ഉദാഹരണത്തിന് ഇൻഡിഗോ, എയർ ഇന്ത്യ, എമിറേറ്റ്സ്) അവരുടെ യാത്രക്കാരെ ചെക്ക്-ഇൻ ചെയ്യിക്കാൻ സാധിക്കും. ഇന്ന് ഈ സാങ്കേതിക വിദ്യ കൂടുതൽ പരിഷ്കരിക്കപ്പെട്ട് CUPPS (Common Use Passenger Processing Systems) എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ടിക്കറ്റ് ബില്ലിൽ 'Cute Charge' എന്ന് കാണു മ്പോൾ പല യാത്രക്കാരും തങ്ങൾ 'ക്യൂട്ട്' ആയതുകൊണ്ട് എയർലൈൻ തന്ന സമ്മാന മാണോ ഇതെന്ന രീതിയിൽ സോഷ്യൽ മീഡിയ യിൽ ബില്ലുകൾ പങ്കുവെക്കാറുണ്ട്. വീട്ടിലിരുന്ന് മൊബൈൽ വഴി വെബ് ചെക്ക്-ഇൻ ചെയ്യുക യും ലഗേജ് ഇല്ലാതെ നേരിട്ട് സെക്യൂരിറ്റി ചെക്കിംഗിലേക്ക് പോകുകയും ചെയ്താൽ പോലും ഈ 'ക്യൂട്ട് ഫീ' നൽകേണ്ടി വരും. കാരണം എയർ പോർട്ടിലെ ഈ പൊതുസംവി ധാനത്തിന്റെ പരിപാലന തുക ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനൊപ്പം എല്ലാവ ർക്കും ഒരുപോലെ ബാധകമാക്കിയിട്ടുള്ളതാണ്. എയർപോർട്ടുകളിലെ തിരക്ക് കുറയ്ക്കാനും വിമാനയാത്ര കൂടുതൽ സുഗമമാക്കാനും സഹായിക്കുന്ന ഒരു സ്മാർട്ട് സാങ്കേതിക വിദ്യയുടെ ചെലവാണ് നമ്മൾ ഈ 'ക്യൂട്ട് ഫീ' എന്ന പേരിൽ നൽകുന്നത്! 💢വാൽ കഷ്ണം 💢 വിമാന ടിക്കറ്റ് പരിശോധിക്കുമ്പോൾ 'ക്യൂട്ട് ഫീ' കൂടാതെ മറ്റ് ചില ഹ്രസ്വനാമങ്ങളും (Abbreviations) അതിന് നേരെ വലിയ തുകകളും ഈടാക്കിയിരിക്കുന്നത് കാണാം. ✈️ UDF (User Development Fee - യൂസർ ഡെവല പ്‌മെന്റ് ഫീ):എയർപോർട്ട് അതോറിറ്റിയോ എയർപോർട്ട് നടത്തുന്ന സ്വകാര്യ കമ്പനികളോ യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന തുകയാ ണിത്. എയർപോർട്ടുകളുടെ നവീകരണം, പുതിയ ടെർമിനലുകളുടെ നിർമ്മാണം, യാത്ര ക്കാർക്കായുള്ള ആധുനിക സൗകര്യങ്ങൾ (റൺവേ വികസനം, വിശ്രമമുറികൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ) എന്നിവയ്ക്കായി എയർപോർട്ട് കമ്പനികൾ വൻതുക നിക്ഷേപി ക്കാറുണ്ട്. ഈ തുക തിരിച്ചുപിടിക്കുന്നതിനും എയർപോർട്ട് മികച്ച രീതിയിൽ പരിപാലിക്കുന്ന തിനുമാണ് യാത്രക്കാരിൽ നിന്ന് UDF ഈടാക്കുന്നത്. എല്ലാ എയർപോർട്ടുകളിലും ഒരേ നിരക്കല്ല UDF ഉള്ളത്. പുതുതായി നിർമ്മിച്ചതോ, വലിയ സൗകര്യങ്ങളുള്ളതോ ആയ എയർപോർട്ടുക ളിൽ (ഉദാഹരണത്തിന് ബംഗളൂരു, ഡൽഹി അല്ലെങ്കിൽ പുതിയ സ്വകാര്യ എയർപോർട്ടു കൾ) ഈ നിരക്ക് കൂടുതലായിരിക്കും. മാത്ര മല്ല, ആഭ്യന്തര യാത്രക്കാരെക്കാൾ (Domestic) കൂടുതൽ തുക അന്താരാഷ്ട്ര യാത്രക്കാരിൽ (International) നിന്ന് ഈടാക്കാറുണ്ട്. ✈️ASF (Aviation Security Fee - ഏവിയേഷൻ സെക്യൂരിറ്റി ഫീ):പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എയർപോർട്ടിലെയും നിങ്ങളുടെ യാത്രയിലെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഈടാക്കുന്ന നിരക്കാണിത്. വിമാനത്താവള ങ്ങൾക്ക് സുരക്ഷയൊരുക്കുന്ന കേന്ദ്ര സുരക്ഷാ സേനകൾ (ഉദാഹരണത്തിന് ഇന്ത്യയിൽ CISF), സുരക്ഷാ ജീവനക്കാർ, എക്സ്-റേ മെഷീനുക ൾ, സിസിടിവി സംവിധാന ങ്ങൾ, മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെല വുകൾക്കായിട്ടാണ് ഈ തുക വിനിയോഗിക്കു ന്നത്. സാധാരണയായി ഈ തുക എല്ലാ യാത്ര ക്കാർക്കും ഏകദേശം ഒരുപോലെയായിരിക്കും (DGCA അഥവാ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് ഇത് നിശ്ചയി ക്കുന്നത്). ✈️RC (Regional Connectivity Fund): ഇന്ത്യയിൽ സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കുന്ന 'ഉഡാൻ' (UDAN) പദ്ധതിയെ പിന്തുണയ്ക്കാൻ പ്രധാന റൂട്ടുക ളിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന ചെറിയൊ രു തുക. ✈️ Passenger Service Fee (PSF): ചില ടിക്കറ്റു കളിൽ ഇതിന്റെ ഭാഗമായാണ് സുരക്ഷാ നിരക്കുകൾ കാണിക്കുക. ചുരുക്കത്തിൽ, നമ്മൾ നൽകുന്ന ടിക്കറ്റ് തുക വെറും വിമാനക്കൂലി മാത്രമല്ല; സുരക്ഷിതവും, സൗകര്യ പ്രദവുമായ ഒരു എയർപോർട്ട് അനുഭവം ഉറപ്പാക്കാനുള്ള വിവിധ സേവന നിരക്കുകൾ കൂടിയാണ്.
30
3
No text...
67
4
👉ബാങ്കിങ്-സാമ്പത്തിക മേഖലകളിൽ ഇന്ന് വളരെ സുപ്ര ധാനമായ ഒരു സംവിധാനമാ ണ് CKYC (Central KYC) അല്ലെങ്കിൽ Central Know Your Customer . ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'ഒരു തവണ KYC, എല്ലാ സാമ്പത്തിക സേവനങ്ങൾക്കും' എന്ന പദ്ധതി യാണിത്. നിങ്ങൾ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴോ, മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോഴോ, ഇൻഷുറൻ സ് എടുക്കുമ്പോഴോ ഒക്കെ ഓരോ തവണയും ആധാർ, പാൻ കാർഡ്, ഫോട്ടോ എന്നിവ നൽകി KYC ഫോം പൂരിപ്പിക്കേണ്ടി വരാറുണ്ട്. എന്നാൽ CKYC ഉള്ള ഒരാൾക്ക് ഇതിൻ്റെ ആവ ശ്യമില്ല. ഒരു തവണ CKYC പൂർത്തി യാക്കിയാൽ, നിങ്ങൾക്ക് 14 അക്കങ്ങളുള്ള ഒരു വിശിഷ്ടമായ CKYC നമ്പർ (KIN - KYC Identification Number) ലഭിക്കും. പിന്നീട് ഏതൊരു സാമ്പത്തിക സ്ഥാപനത്തിലും ഈ നമ്പർ മാത്രം നൽകിയാൽ മതിയാകും. ഒരു വ്യക്തിക്ക് നേരിട്ട് പോയി ഒരു വെബ്‌സൈറ്റിലൂടെ മാത്രം CKYC സ്വന്തമാക്കാൻ കഴിയില്ല. അതിനു ള്ള വഴി ഇതാണ്. 💶 റിസർവ് ബാങ്ക് (RBI) അല്ലെങ്കിൽ സെബി (SEBI) അംഗീകാരമുള്ള ഏതെങ്കിലും ഒരു ധനകാര്യ സ്ഥാപ നം വഴി (ബാങ്ക്, മ്യൂച്വൽ ഫണ്ട് ഹൗസ്, സ്റ്റോക്ക് ബ്രോക്കർ, ഇൻഷു റൻസ് കമ്പനി) ഒരു സേവനം വാങ്ങുക. 💶 അവർക്ക് നിങ്ങളുടെ KYC രേഖകൾ (ആധാർ, പാൻ, ഫോട്ടോ മുതലായവ) നൽകുക. 💶ഈ സ്ഥാപനം രേഖകൾ കേന്ദ്ര സർക്കാരിൻ്റെ CERSAI (Central Registry of Securitisation Asset Reconstruction and Security Interest of India) എന്ന പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യും. 💶 രേഖകൾ പരിശോധിച്ച ശേഷം, CERSAI ഒരു 14 അക്ക CKYC നമ്പർ അനുവദിക്കും. ഇത് നിങ്ങളുടെ മൊബൈലിലേക്ക് എസ്.എം.എസ് (SMS) ആയി ലഭിക്കും. 2012-ലെ ധനകാര്യ നിയമപ്രകാര മാണ് (Finance Act 2012) ഇതിന് അടിത്തറയിട്ടത്. തുടർന്ന് 2016-ൽ ഇന്ത്യൻ സർക്കാർ സി-കെവൈസി (CKYC) ഔദ്യോഗികമായി നടപ്പിലാ ക്കി. പണം തട്ടിപ്പും (Money Launde ring) കള്ളപ്പണ ഇടപാടുകളും തടയുകയായിരുന്നു ഇതിൻ്റെ പ്രധാന ലക്ഷ്യം. അതായത് നമ്മുടെ രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്ന സുരക്ഷിതമായ ഒരു 'ഡിജിറ്റൽ ലോക്കർ' ആണ് CKYC. ഒരു പുതിയ ബാങ്കിൽ പോകുമ്പോൾ, അവർ നമ്മുടെ അനുമതിയോടെ ഈ ലോക്കറിൽ നിന്ന് രേഖകൾ എടുത്തു കൊള്ളും. പേപ്പറുകൾ പ്രിൻ്റ് ചെയ്ത് നൽകേണ്ട കാര്യ മേയില്ല! നിങ്ങളുടെ വീട്ടുപേരോ, വിലാസമോ മാറിയാൽ, ഏതെങ്കിലും ഒരു ബാങ്കിൽ ചെന്ന് CKYC അപ്‌ഡേറ്റ് ചെയ്താൽ മതി. ബാക്കി എല്ലാ ബാങ്കുകളിലും ഇൻഷുറൻസു കളിലും അത് സ്വയം അപ്‌ഡേറ്റ് ആയിക്കോളും. നൽകുന്ന രേഖകൾ അനുസരിച്ച് 4 തരം CKYC അക്കൗണ്ടുകൾ ഉണ്ട്. 💻1. Full KYC: നേരിട്ട് പോയോ (OSV) അല്ലെങ്കിൽ ഡിജിറ്റലായോ പൂർണ്ണ മായ രേഖകൾ സമർപ്പിക്കുമ്പോൾ ലഭിക്കുന്നത്. 💻 2.Simplified KYC: ഔദ്യോഗിക രേഖകൾ (OVD) ഇല്ലാത്തവർക്ക് മറ്റ് തിരിച്ചറിയൽ രേഖകൾ നൽകി തുടങ്ങുന്നത് (ഇതിന് ചില നിയന്ത്രണങ്ങൾ ഉണ്ടാകും). 💻 3. Small Account KYC: ഫോണും ഫോട്ടോയും മാത്രം നൽകി തുട ങ്ങുന്ന താൽക്കാലിക അക്കൗണ്ടു കൾ. 💻 4.OTP-based KYC:ആധാർ ഒ.ടി.പി (OTP) വഴി ഓൺലൈനായി ചെയ്യുന്നവ. നമ്മൾക്ക് ഇതിനകം ഒരു CKYC നമ്പർ ഉണ്ടോ എന്ന് അറിയാൻ വളരെ എളുപ്പമാണ്. ഏതെങ്കിലും പ്രമുഖ മ്യൂച്വൽ ഫണ്ട് വെബ്‌സൈറ്റു കളിലോ (ഉദാഹരണത്തിന് KFintech അല്ലെങ്കിൽ CAMS), അല്ലെങ്കിൽ വലിയ സ്റ്റോക്ക് ബ്രോക്കിങ് ആപ്പുകളിലോ പോയി "Check KYC Status" ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ (PAN) നമ്പർ നൽകിയാൽ നമ്മുടെ 14 അക്ക CKYC നമ്പർ സ്ക്രീനിൽ തെളിയും.
70
5
No text...
98
6
⭐ആരാണ് മിഹിർ സെൻ? ⭐ 👉ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കുന്ന ആദ്യ ഏഷ്യക്കാരൻ എന്ന ബഹുമതി സ്വന്തമാക്കിയ താരമാണ് അദ്ദേഹം. വരാനിരിക്കുന്ന ഒരുപിടി ലോകോ ത്തര നേട്ടങ്ങളുടെ തുടക്കമായിരു ന്നു അത്. ഏഴു കടലും നീന്തിക്കടന്ന് നീന്തൽരംഗത്തെ അദ്ഭുതമായി മാറിയ മിഹിർ സെന്നിന്റെ കഥ ഇന്ത്യൻ കായികചരിത്രത്തിലെ പ്രധാന ഏടാണ്. ബംഗാളിലെ പുരുലിയയിലെ ഒരു സാധാരണ കുടുംബത്തിൽ 1930 നവംബർ 16നാണ് മിഹിറിന്റെ ജനനം. പിന്നീടു കട്ടക്കിലേക്ക്.  ചെറുപ്പത്തിൽ തന്നെ നീന്തൽ പഠിച്ചെങ്കിലും താനൊരു വലിയ നീന്തൽതാരമാകുമെന്ന് മിഹിർ സ്വപ്‌നത്തിൽപോലും കരുതിയില്ല. തുടർപഠനത്തിനായി അദ്ദേഹം ലണ്ടനിലേക്ക് പോകാൻ ആഗ്ര ഹിച്ചു. പക്ഷേ പണം പ്രശ്‌നമായി. വലിയൊരു വ്യവസായിയായ ബിജു പട്‌നായിക്കിന്റെ (പിന്നീട് ഒറിസ മുഖ്യമന്ത്രി) സാമ്പത്തികസഹായം കൊണ്ടാണ് മിഹിർ ലണ്ടനിലെത്തി യത്. അവിടെ നിയമപഠനം ആരംഭിച്ചു.  ഒരു വനിത ഇംഗ്ലീഷ് ചാനൽ നീന്താനുള്ള ശ്രമം നടത്തുന്നതായി പത്രത്തിലൂടെ വായിച്ചറിഞ്ഞ മിഹിർ, എന്തുകൊണ്ട് തനിക്കും അതായിക്കൂടാ എന്നു ചിന്തിച്ചു. ഇതാണ് അദ്ദേഹത്തെ ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കാൻ പ്രേരി പ്പിച്ചത്. ഇതിനായുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചു. 1955 ഓഗസ്‌റ്റിൽ ആദ്യ ശ്രമം പരാജയ പ്പെട്ടു. പിന്നീട് രണ്ടു തവണ കൂടി ശ്രമിച്ചെങ്കിലും കടൽ വഴങ്ങിയില്ല. അതികഠിനമായ തണുപ്പും, പ്രതികൂലമായ കാലാവസ്‌ഥയും മിഹിറിനെ തളർത്തിയില്ല. നാലാം ശ്രമത്തിൽ കടലും കാലാവസ്‌ഥയും മിഹിറിന് കീഴടങ്ങി. 1958 സെപ്‌റ്റംബർ 26ന് ആരംഭിച്ച പരിശ്രമം പിറ്റേന്ന് പുലർച്ചെ 2.45ന് വിജയതീരമണിഞ്ഞു. ഇതിന് അദ്ദേഹത്തിന് ആകെ 14 മണിക്കൂ റും, 45 മിനിട്ടും ആവശ്യമായി. മിഹിർ സെൻ ഇംഗ്ലിഷ് ചാനൽ നീന്തിക്കട ക്കുന്ന ആദ്യ ഏഷ്യക്കാരനായി. തുടർന്നു നാലു പ്രധാന കടലിടുക്കു കളും ഒരു ചാനലും നീന്തിക്കടന്നു ലോകത്തിലെ ഏഴു കടലും കീഴട ക്കിയ ഏറ്റവും മികച്ച ദീർഘനീന്തൽ താരമായി മാറി. ഇംഗ്ലിഷ് ചാനൽ കീഴടക്കിയത് 1958 ലായിരുന്നെങ്കിൽ മറ്റു നേട്ടങ്ങൾ 1966ലായിരുന്നു. അക്കൊല്ലം പാക്ക് കടലിടുക്ക് (22 മൈൽ) നീന്തിക്കട ക്കുന്ന ആദ്യ വ്യക്‌തിയായി. തൊട്ടുപിന്നാലെ ജിബ്രാൾട്ടർ കടലിടുക്ക് (14 മൈൽ) കീഴടക്കുന്ന ആദ്യ ഏഷ്യക്കാരൻ. പിന്നീടു ഡാർഡനെലസ് കടലിടുക്ക് (40 മൈൽ) നീന്തിയ ആദ്യ വ്യക്‌തി, ബോസ്‌ഫോറസ് കടലിടുക്ക് (16 മൈൽ) നീന്തിയ ആദ്യ ഇന്ത്യക്കാ രൻ, പാനമ കനാൽ (50 മൈൽ) കീഴടക്കിയ മൂന്നാമത്തെ വ്യക്‌തി എന്നീ നേട്ടങ്ങൾ സ്വന്തമാക്കി, സപ്‌തസാഗരവും കീഴടക്കി ലോകത്തെ ഞെട്ടിച്ചു.  1959ൽ പത്മശ്രീയും, 1967ൽ പത്മഭൂഷണും നൽകി രാഷ്‌ട്രം ആദരിച്ചു. ഗിന്നസ് ബുക്കിൽ പലതവണ സ്‌ഥാനം നേടി. നീന്തൽ രംഗത്തോടു വിട പറഞ്ഞ മിഹിർ പട്ടുവസ്‌ത്ര വ്യാപാരരംഗത്തെത്തി. പട്ടുവസ്‌ത്ര കയറ്റുമതിയിൽ അദ്ദേ ഹം ഇന്ത്യയിൽ രണ്ടാം സ്‌ഥാനത്തെ ത്തിയെങ്കിലും ഈ രംഗത്തെ തൊഴിൽ സമരം മിഹിറിനെ ഒന്നുമി ല്ലാത്തവനാക്കി. ഏഴു കടലും കീഴട ക്കിയെങ്കിലും ഒരിക്കൽ ലോക്‌സഭ യിലേക്ക് മൽസരിച്ചപ്പോൾ ജനങ്ങളുടെ ഹൃദയം കീഴടക്കാൻ അദ്ദേഹത്തിനായില്ല. ജീവിതാന്ത്യത്തിൽ അൾഷിമേഴ്‌സ്, പാർക്കിൻസൺ രോഗങ്ങൾക്ക് അടിമയായി. ഒടുവിൽ നോക്കാൻ മക്കളോ ,ഭാര്യയോ അടുത്തില്ലാതെ ആശുപത്രി അധികാരികളുടെ കാരുണ്യത്തിൽ ജീവിതം തള്ളിനീ ക്കി. 1997 ജൂൺ 11ന് കൊൽക്ക ത്തയിൽ മരണം.   
98
7
No text...
236
8
👉ദോഹയിലെ സിദ്ര മെഡിസിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഡാമിയൻ ഹേർസ്റ്റിന്റെ 'ദി മിറാക്കുലസ് ജേർണി' (The Miraculous Journey) എന്നത് ഒരു ശില്പവിസ്മയമാണ്. ഒരു മനുഷ്യ ജീവന്റെ തുടക്കം മുതൽ ജനനം വരെയുള്ള ഘട്ടങ്ങൾ ഇത്രയും മനോഹരമായും ബൃഹ ത്തായും ആവിഷ്കരിച്ച മറ്റൊരു കലാരൂപം ലോകത്തുണ്ടാകില്ല. ഈ 14 വെങ്കല (Bronze) ശില്പങ്ങളു ടെ ആകെ ഭാരം ഏകദേശം 216 ടൺ ആണ്! ഇതിൽ ഏറ്റവും ചെറിയ ശില്പത്തിന് 5 മീറ്റർ ഉയരമു ണ്ടെങ്കിൽ, ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്റെ രൂപത്തിലുള്ള അവസാനത്തെ ഭീമാകാരമായ ശില്പത്തിന് 14 മീറ്റർ (ഏകദേശം 46 അടി) ഉയരമുണ്ട്. മധ്യപൂർവേഷ്യൻ (Middle East) ചരിത്രത്തിൽ ആദ്യമായാണ് നഗ്നതയോ ,മനുഷ്യശരീരത്തിന്റെ ആന്തരിക ഘടനയോ ഇത്രയും പരസ്യമായി ഒരു പൊതുസ്ഥലത്ത് ശില്പങ്ങളായി പ്രദർശിപ്പിക്കു ന്നത്. 2013 ഒക്ടോബറിൽ ഇത് ആദ്യമായി അനാവരണം ചെയ്തപ്പോൾ പ്രാദേശികമായ ചില സാംസ്കാരിക വിയോജിപ്പുകൾ ഉയർ ന്നിരുന്നു. തുടർന്ന് ആശുപത്രിയുടെ നിർമ്മാ ണ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഈ ശില്പങ്ങൾ വലിയ തുകൽക്കൂട്ടു കൾ കൊണ്ട് വർഷങ്ങ ളോളം മൂടിയിട്ടു. പിന്നീട് 2018 നവംബറിൽ സിദ്ര മെഡിസിൻ ഔദ്യോഗികമായി തുറന്നപ്പോഴാണ് ഈ ശില്പങ്ങൾ വീണ്ടും പൂർണ്ണമായി പൊതുജനങ്ങ ൾക്ക് മുന്നിൽ തുറന്നു കൊടുത്തത്. കത്താറ ഫൗണ്ടേഷൻ ചെയർപേഴ് സൺ ഷെയ്ഖ അൽ-മയാസ ബിൻത് ഹമദ് അൽഥാനിയുടെ ശക്തമായ പിന്തുണ ഇതിനുണ്ടായി രുന്നു. ഖത്തറിലെ കഠിനമായ ചൂടും, മണൽക്കാറ്റും താങ്ങാൻ കഴിയുന്ന രീതിയിലാണ് ഈ വെങ്കല ശില്പങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവ നിർമ്മിക്കാൻ മാത്രം ഏകദേശം 3 വർഷത്തോളം സമയമെടുത്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കാപട്യം എന്ന് പറയുന്നത് നമ്മൾ എല്ലാവരും ജനിക്കു ന്നത് ലൈംഗികതയിലൂടെയും, ഗർഭധാര ണത്തിലൂടെയുമാണ്, എന്നാൽ അതിനെക്കു റിച്ച് സംസാരിക്കാൻ നമുക്ക് നാണക്കേടാണ് എന്നതാണ്. ഇതൊരു വലിയ മെഡിക്കൽ അത്ഭുതമാണെന്നും അത് കാണിച്ചുതരിക മാത്രമാണ് താൻ ചെയ്തതെന്നും ഡാമിയൻ ഹേർസ്റ്റ് പറഞ്ഞിട്ടുണ്ട്. ഒരൊറ്റ അണ്ഡം പുരുഷ ബീജവു മായി ചേരുന്ന നിമിഷം മുതൽ (Conception) പൂർണ്ണവളർച്ചയെ ത്തിയ ഒരു കുഞ്ഞ് പുറത്തേക്ക് വരുന്നതു വരെയുള്ള ജീവന്റെ ഓരോ തുടിപ്പും മെഡിക്ക ൽ സയൻസിനെപ്പോലും അത്ഭുതപ്പെടു ത്തുന്ന കൃത്യതയോടെയാണ് ഇതിൽ കൊത്തിയെടു ത്തിരിക്കുന്നത്. കലയും ,ശാസ്ത്രവും, മനുഷ്യത്വവും ഒന്നിക്കുന്ന ഒരിടമായി സിദ്ര മെഡിസിൻ പരിസരത്തെ ഇത് മാറ്റുന്നു.
237
9
+3
No text...
251
10
👉 ലോകമെമ്പാടുമുള്ള കറൻസികളുടെ സുരക്ഷയിൽ അതീവ പ്രാധാന്യമുള്ളതുമായ ഒരു സുരക്ഷാ സംവിധാനമാണ് 'യൂറിയോ കോൺസ്റ്റലേഷൻ' (EURion Constellation) അല്ലെങ്കിൽ 'ഒമ്രോൺ റിംഗ്സ്' (Omron rings) എന്നത്. ഉദാഹരണമായി ഇന്ത്യൻ 500 രൂപ നോട്ടിലുമുള്ളത് നൽകിയിരിക്കുന്നു. നോട്ടുകളിൽ വളരെ ചെറുതായി നൽകിയിരി ക്കുന്ന, പ്രത്യേക ക്രമീക രണത്തിലുള്ള അഞ്ച് ചെറിയ വട്ടങ്ങളുടെ (circles) കൂട്ടമാണിത്. നോട്ടുകൾ കളർ ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന തോ ,സ്കാൻ ചെയ്യുന്ന തോ തടയാൻ വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തി രിക്കുന്നത്. ആധുനിക ഫോട്ടോകോപ്പിയറു കളും (Photocopiers) സ്കാനറുകളും ഈ പ്രത്യേക പാറ്റേൺ തിരിച്ചറിയു മ്പോൾ, വ്യാജ നോട്ടുകൾ നിർമ്മി@@ക്കുന്നത് തടയാനായി അവ ഒന്നു കിൽ പൂർണ്ണമായി പ്രവർത്തിക്കാ താവുകയോ അല്ലെങ്കിൽ ബ്ലാങ്ക് പേപ്പർ മാത്രം പ്രിന്റ് ചെയ്ത് നൽകുകയോ ചെയ്യുന്നു. 1996-ൽ ജാപ്പനീസ് കമ്പനിയായ 'ഒമ്രോൺ കോർപ്പറേഷൻ' ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെ ടുത്തത്. ആകാശത്തെ 'ഒറിയോ ൺ' (Orion) നക്ഷത്രസമൂഹത്തിന്റെ (Constellation) ആകൃതിയോട് ഇതിന് സാമ്യമുള്ളതിനാലും, ആദ്യമായി ഇത് 10 യൂറോ നോട്ടിൽ ഔദ്യോഗി കമായി ലോകം ശ്രദ്ധിച്ചതിനാലും ആണ് ഇതിന് 'EURion Constellation' എന്ന പേര് ലഭിച്ചത്. 2002-ൽ കേംബ്രിഡ്ജ് സർവകലാ ശാലയിലെ മാർക്കസ് ബ്രൗൺ (Markus Kuhn) എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് ഈ രഹസ്യ പാറ്റേൺ സാധാരണ സ്കാനറുകൾ തിരിച്ചറിയുന്നുണ്ടെന്ന വസ്തുത ലോകത്തിന് മുന്നിൽ ആദ്യമായി വെളിപ്പെടുത്തിയത്.ഇതിലെ വട്ടങ്ങൾ നോട്ടുകളിൽ പലപ്പോഴും സംഗീത നോട്ടുകൾ (musical notes), പൂക്കൾ, അല്ലെങ്കിൽ ചെറിയ പുള്ളികൾ എന്ന രീതിയിലാണ് ഒളിപ്പിച്ചു വെക്കാറുള്ളത്. ഒരു സാധാരണക്കാരൻ നോക്കിയാൽ ഇതൊരു ഭംഗിയുള്ള ഡിസൈൻ മാത്രമായി തോന്നും. എന്നാൽ സ്കാനറിനുള്ളിലെ സോഫ്റ്റ്‌വെയർ ഈ അഞ്ച് പുള്ളികൾ തമ്മിലുള്ള ദൂരവും കോണും (distance and angles) കൃത്യമായി കണക്കുകൂട്ടി ഇതൊരു കറൻസിയാണെന്ന് തിരിച്ചറിയുകയും പ്രിന്റിംഗ് തടയുകയും ചെയ്യും. ഇന്ത്യൻ രൂപയ്ക്ക് പുറമെ യു.എസ് ഡോളർ (US Dollar), ബ്രിട്ടീഷ് പൗണ്ട് (British Pound), യൂറോ (Euro), ജാപ്പനീസ് യെൻ (Yen) തുടങ്ങി ലോകത്തിലെ പ്രമുഖ രാജ്യങ്ങളി ലെല്ലാം ഈ സുരക്ഷാ സംവിധാനം ഉപയോഗിക്കുന്നുണ്ട്. കറൻസികളുടെ ചിത്രങ്ങൾ അഡോബി ഫോട്ടോഷോപ്പ് (Adobe Photoshop) പോലുള്ള പ്രമുഖ സോഫ്റ്റ്‌വെയറുകളിൽ എഡിറ്റ് ചെയ്യാൻ ശ്രമിച്ചാലും CDS (Counterfeit Deterrence System) എന്ന സംവിധാനം വഴി ഈ പാറ്റേൺ തിരിച്ചറിയുകയും കറൻസി ചിത്ര ങ്ങൾ ഓപ്പൺ ചെയ്യുന്നത് സോഫ് റ്റ്‌വെയർ തടയുകയും ചെയ്യും. വ്യാജ കറൻസികൾക്കെതിരെ ഡിജിറ്റൽ ലോകം ഒരുക്കിയ ഏറ്റവും ബുദ്ധിപരമായ ഒരു 'അദൃശ്യ പൂട്ട്' തന്നെയാണ് ഈ യൂറിയോ കോൺസ്റ്റലേഷൻ!
245
11
No text...
214
12
പാമ്പിനെ പേടിയില്ലാത്തവരായി ചുരുക്കം ചിലർ മാത്രമേ കാണുകയുള്ളൂ.വിഷമുള്ള ഒരൊറ്റ കടിയിൽ നമ്മെ കൊല്ലാൻ കഴിയുന്ന ജീവികളാണ് പാമ്പുകൾ.പാമ്പിൻ്റെ ഉമിനീർ രൂപാന്തരം പ്രാപിച്ചുണ്ടായ മഞ്ഞ നിറത്തിലുള്ള പ്രോട്ടീനുകളാണ് പാമ്പിൻ വിഷം.അല്ലെങ്കിൽ വെനം.പാമ്പിൻ്റെ തലയിലുള്ള ഉമിനീർ ഗ്രന്ഥികളിലാണ് വെനം ഉത്പാദിപ്പിച്ച് ശേഖരിച്ചു വയ്ക്കുന്നത്.അതിനാൽ ബഹുഭൂരിപക്ഷം പാമ്പുകളുടെ ശരീരത്തിലും അവരുടെ തല ഒഴികെയുള്ള ഭാഗങ്ങളിൽ വിഷം കാണുകയില്ല.മറ്റുള്ള ജീവികളെ ആഹാരത്തിനായി മറ്റും കീഴ്പ്പെടുത്തുന്നതിനും അവരെ നിശ്ചലമാക്കി വിഴുങ്ങുവാനും, ഉപദ്രവിക്കാൻ വരുന്നവരോട് രക്ഷനേടുവാനുമാണ് ഈ വിഷം ഉപയോഗിക്കുന്നത്.കടിക്കുന്ന പാമ്പുകളുടെ പല്ലുകളിലൂടെയാണ് ഈ വെനം മറ്റു ജീവികളുടെ ശരീരത്തിൽ കടക്കുന്നത് അതിനായി പാമ്പുകൾക്ക് രണ്ട് പല്ലുകളാണുള്ളത്. എന്നാൽ പെരുമ്പാമ്പ് പോലുള്ളവയിൽ ധാരാളം പല്ലുകൾ കാണാൻ കഴിയും. പ്രോട്ടീൻ തന്മാത്രകളാണ് വെനം.പാമ്പിൻ്റെ കടിയിലൂടെ ശരീരത്തിൽ കടന്നതിനു ശേഷം കോശങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ് ഇവ ചെയ്യുന്നത്.പക്ഷേ ഈ വിഷം തന്നെ ഭക്ഷണത്തിലൂടെ ശരീരത്തിനകത്തുചെന്നാൽ യാതൊന്നും സംഭവിക്കില്ല എന്നതാണ് സത്യം.വയറ്റിൽ ചെല്ലുമ്പോൾ അവിടെയുള്ള ദഹനരസങ്ങൾ ഇതിനെ നിർവീര്യമാക്കുന്നു. അതേസമയം വായിലോ അന്നനാളത്തിലോ എന്തെങ്കിലും മുറിവുണ്ടെങ്കിൽ ഈ വെനം ആ മുറിവിലൂടെ ശരീരത്തിൽ കലർന്ന് മരണം സംഭവിച്ചേക്കാം. സൈറ്റൊടോക്സിൻ, ന്യൂറോടോക്സിൻ,ഹീമോടോക്സിൻ എന്നീ മൂന്ന് രീതികളാണ് പാമ്പുകടിയേറ്റ ഒരാളുടെ ശരീരത്തിൽ പാമ്പിൻവിഷം പ്രവർത്തിക്കുന്നത്. സൈറ്റൊടോക്സിക് വെനം ശരീരത്തിലെ കോശങ്ങളെയാണ് ബാധിക്കുന്നത്.ന്യൂറോടോക്സിക് നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നു. രാജവെമ്പാലയുടെ വെനം ഇത്തരത്തിലാണ് പ്രവർത്തിക്കുന്നത്.വിവിധ ന്യൂറോണുകൾ പുറപ്പെടുവിക്കുന്ന സിഗ്നലുകൾ തടയുകയും അവയുടെ പ്രവർത്തനം മന്ദീഭവിക്കുകയും ചെയ്യുന്നു. ആവേഗങ്ങളുടെ സഞ്ചാരം ത്വരിതപ്പെടുത്തുന്ന കാൽസ്യം പൊട്ടാസ്യം ചാനലുകളിലാണ് ഇവ പ്രവർത്തിക്കുന്നത് . ന്യൂറോണുകൾ വഴി സന്ദേശം കടത്തി വിടുന്നതിൽ കാൽസ്യം പൊട്ടാസ്യം ചാനലുകൾക്ക് വലിയ പങ്കുണ്ട്.ന്യൂറോ ടോക്സിനുകൾ അവയെ തകിടം മറിക്കുന്നു. ഹീമോടോക്സിക്കാവട്ടെ നമ്മുടെ രക്തചംക്രമണ വ്യവസ്ഥയെയാണ് ബാധിക്കുന്നത്.സ്വതവേയുള്ള രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ നശിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.ഇത്തരം വിഷം ശരീരത്തിൽ കടന്നാൽ ശരീരത്തിലെ അരുണരക്താണുക്കളെ തകർക്കുകയും രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമാവുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.VINOJ APPUKUTTAN.
236
13
No text...
234
14
👉 വിരലുകളുടെ മധ്യഭാഗത്തുള്ള സന്ധികളിൽ (Knuckles) മുടി വളരുന്നതിനെ ശാസ്ത്രലോകം 'മിഡ്-ഫലാഞ്ചിയൽ ഹെയർ' (Mid-phalangeal hair) എന്നാണ് വിളിക്കുന്നത്.വിരലുകളിൽ മുടി വളരുന്നത് തികച്ചും സ്വാഭാവിക മായ ഒരു പ്രതിഭാസമാണ്. ഇതിന് പ്രധാന കാരണം ജനിതകഘടന യാണ് (Genetics).നമ്മുടെ മാതാപിതാക്കളിൽ ആർക്കെങ്കിലും ഈ ഭാഗത്ത് മുടിയുണ്ടെങ്കിൽ, അത് മക്കൾക്കും ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഒരു 'ഡൊമിനന്റ് ജീൻ' (Dominant trait) മൂലമാണ് സംഭവിക്കുന്നത്. ഗർഭാവസ്ഥയിൽ കുഞ്ഞിന് ലഭി ക്കുന്ന ആൻഡ്രോജൻ (Androgen) ഹോർമോണുകളുടെ അളവും ഇതിനെ സ്വാധീനിക്കുന്നു. ലോകത്തിലെ എല്ലാ മനുഷ്യരിലും ഈ ഭാഗത്ത് മുടി കാണാറില്ല. കൊക്കേഷ്യൻ (Caucasian) വംശജ രിലാണ് ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് (ഏകദേശം 70%-80%). എന്നാൽ ഏഷ്യക്കാർ, ആഫ്രിക്കൻ വംശജർ എന്നിവരിൽ ഇതിന്റെ സാന്നിധ്യം കുറവാണ്. എസ്കിമോകളിൽ (Inuit) ഇത് കാണപ്പെടാറേയില്ല. ഈ മുടി ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മോതിരവിരലിലാണ് (Ring finger). തള്ളവിരലിൽ (Thumb) ഇത് സാധാരണയായി ഉണ്ടാകാറില്ല! പുരുഷന്മാരിൽ 20 മുതൽ 40 വയസ്സുവരെയുള്ള പ്രായത്തിലാണ് ഇത് കൂടുതൽ കട്ടിയായി കാണ പ്പെടുന്നത്. 50 വയസ്സിന് ശേഷം ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഇത് കൊഴിഞ്ഞുപോ കാറുണ്ട്. പരിണാമ സിദ്ധാന്തപ്രകാരം (Evolution), നമ്മൾ കുരങ്ങുവർഗ്ഗ ത്തിൽ നിന്നും പരിണമിച്ചുണ്ടായ വരാണല്ലോ. അക്കാലത്ത് ശരീരം മുഴുവൻ സംരക്ഷിച്ചിരുന്ന രോമ ങ്ങളുടെ അവശേഷിക്കുന്ന ഭാഗമാ ണിത് (Vestigial trait).ശരീരത്തിലെ മറ്റ് രോമങ്ങൾക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട് (ഉദാഹരണത്തിന്: കൺപീലികൾ കണ്ണിൽ പൊടിപോ കാതെ സൂക്ഷിക്കുന്നു, മൂക്കിലെ രോമങ്ങൾ അണുക്കളെ തടയുന്നു). എന്നാൽ വിരലിലെ ഈ രോമങ്ങൾ കൊണ്ട് നിലവിൽ മനുഷ്യന് പ്രത്യേക ഉപകാരങ്ങളൊന്നുമില്ല. പരിണാമ പ്രക്രിയയിൽ ശരീരം രോമരഹിത മായെങ്കിലും, ഈ ഭാഗത്തെ രോമങ്ങൾ ഇനിയും പൂർണ്ണമായി ഇല്ലാതായിട്ടില്ല എന്ന് മാത്രം. സ്ത്രീകളിൽ അമിതമായി വിരലുകളിലും കൈകളിലും രോമം വളരുന്നത് ചിലപ്പോൾ ഹോർമോൺ വ്യതിയാനങ്ങൾ (ഉദാഹരണത്തിന് PCOS പോലുള്ള അവസ്ഥകൾ) മൂലമാകാം. ഇതൊരു സാധാരണ ജനിതക സ്വഭാവമാണെങ്കിലും, പൂർണ്ണമായും രോമമില്ലാത്ത വിരലുകളാണ് ആഗ്രഹിക്കുന്നതെ ങ്കിൽ ഷേവിങ്, വാക്സിങ്, അല്ലെങ്കിൽ ലേസർ ട്രീറ്റ്മെന്റ് വഴി ആളുകൾ ഇത് നീക്കം ചെയ്യാറുണ്ട്. കായികമായി കഠിനാധ്വാനം ചെയ്യുന്നവരുടെ കൈകളിൽ ഘർഷണം (Friction) കാരണം ഈ രോമങ്ങൾ തനിയെ കൊഴിഞ്ഞു പോകാറുമുണ്ട്.
222
15
No text...
177
16
⭐പിടക്കോഴിക്ക് മുട്ടയിടാൻ പൂവൻകോഴിയുടെ ആവശ്യമുണ്ടോ?⭐ 👉സിനിമകളിലും, കാർട്ടൂണുക ളിലും കാണുന്നതുപോലെ പൂവൻകോഴി വന്ന് ലൈനടിച്ച്, ഡ്യുയറ്റ് പാടി പ്രേമിച്ചാൽ മാത്രമേ പിടക്കോഴി മുട്ടയിടൂ എന്നത് നമ്മളിൽ പലർക്കും ഉള്ള ഒരു വലിയ ധാരണപ്പിശകാണ്. പിടക്കോഴിക്ക് മുട്ടയിടാൻ ഒരു പൂവൻകോഴിയുടെയും ആവശ്യമില്ല! പിടക്കോഴിയുടെ ശരീരത്തിലെ സ്വാഭാവികമായ ഹോർമോൺ വ്യതിയാനങ്ങളും, പ്രത്യുത്പാദന പ്രക്രിയയും കാരണമാണ് മുട്ട ഉണ്ടാകുന്നത്.മനുഷ്യരിലെ ആർത്തവ ചക്രം (Menstrual cycle) പോലെ തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണിത്. കോഴിയുടെ പ്രായം, ലഭിക്കുന്ന വെളിച്ചം, കഴിക്കുന്ന ആഹാരം എന്നിവയെ ആശ്രയിച്ചാണ് അത് മുട്ടയിടുന്നത്. "പിന്നെ എന്തിനാണ് ഈ പൂവൻകോഴി?" എന്ന് പലർക്കും സംശയം ഉണ്ടാവും.കുഞ്ഞുങ്ങൾ ഉണ്ടാകാൻ തന്നെ.. പൂവൻകോഴിയില്ലാതെ പിടക്കോഴി യിടുന്ന മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാകില്ല. ഇതിനെ 'അണ്ഡാശയം വഴിയുള്ള അഫലഭൂയിഷ്ഠമായ മുട്ടകൾ' (Unfertilized eggs) എന്ന് വിളിക്കുന്നു. നമ്മൾ കടകളിൽ നിന്നും വാങ്ങി കഴിക്കുന്ന ഭൂരിഭാഗം മുട്ടകളും ഇത്തരത്തിലുള്ളതാണ്. പൂവൻകോഴിയുമായി സമ്പർക്കം പുലർത്തിയാൽ മാത്രമേ മുട്ട 'ഫെർട്ടിലൈസ്ഡ്' (Fertilized) ആകുകയുള്ളൂ. അത്തരം മുട്ടകൾ അടവച്ചാൽ മാത്രമേ വിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങൾ ഇറങ്ങൂ. കാട്ടുകോഴികൾ (Red Junglefowl) വർഷത്തിൽ വെറും 10 മുതൽ 15 വരെ മുട്ടകൾ മാത്രമേ ഇട്ടിരുന്നുള്ളൂ—അതും കുഞ്ഞുങ്ങളെ ഉണ്ടാ ക്കാൻ വേണ്ടി മാത്രം. എന്നാൽ മനുഷ്യർ കോഴികളെ മെരുക്കി വളർത്താൻ തുടങ്ങിയതോടെ (Domestication), കൂടുതൽ മുട്ടയി ടുന്ന ഇനങ്ങളെ പ്രജനനം ചെയ്തെ ടുത്തു. ഇന്ന് ചില കോഴികൾ വർഷത്തിൽ 300-ലധികം മുട്ടകൾ വരെ ഇടാറുണ്ട്! കോഴിയുടെ തലച്ചോറിലെ 'പീനിയൽ ഗ്ലാൻഡ്' (Pineial gland) വെളിച്ചത്തോട് പ്രതികരിക്കുന്ന ഒന്നാണ്. ദിവസവും 14 മുതൽ 16 മണിക്കൂർ വരെ വെളിച്ചം (സൂര്യപ്ര കാശമോ കൃത്രിമ വെളിച്ചമോ) ലഭിച്ചാൽ മാത്രമേ പിടക്കോഴി കൃത്യമായി മുട്ടയിടുകയുള്ളൂ. അതുകൊണ്ടാണ് ശീതകാലത്ത് മുട്ട ഉത്പാദനം കുറയുന്നത്. ഒരു മുട്ട പൂർണ്ണമായി രൂപപ്പെടാൻ ഏകദേശം 24 മുതൽ 26 മണിക്കൂർ വരെ സമയമെടുക്കും. ഒരു മുട്ടയിട്ട് കഴിഞ്ഞാൽ അടുത്ത 30 മിനിറ്റിനു ള്ളിൽ അടുത്ത മുട്ടയ്ക്കുള്ള പ്രക്രിയ കോഴിയുടെ ശരീരത്തിൽ ആരംഭിക്കും. പൂവൻകോഴിയുടെ ഒരു "പ്രേമ ഗാനവും" ഇല്ലാതെ തന്നെ പിടക്കോ ഴിക്ക് മുട്ടയിടാൻ സാധിക്കും. പൂവൻകോഴി വെറുമൊരു 'അലങ്കാരവും' കുഞ്ഞുങ്ങളെ ഉണ്ടാക്കാനുള്ള ഒരു 'കൂട്ടുകാരനും' മാത്രമാണ്; മുട്ട ഉത്പാദനത്തിൽ കക്ഷിക്ക് യാതൊരു പങ്കുമില്ല!
191
17
No text...
179
18
🦋SOP (Standard Operating Procedures):സ്റ്റാർട്ട് ചെയ്യുമ്പോഴും നിർത്തമ്പോഴും ചെയ്യേണ്ട കാര്യങ്ങൾ ഘട്ടം ഘട്ടമായി എഴുതി തയ്യാറാക്കിയ നിയമാവലി. ഇതിൽ നിന്ന് ചെറിയൊരു മാറ്റം പോലും അനുവദിക്കില്ല. 🦋ഡൈനാമിക് സിമുലേറ്ററുകൾ (Dynamic Simulators):പൈലറ്റുമാർ വിമാനം പറത്തുന്നതിന് മുൻപ് സിമുലേറ്ററുകളിൽ പരിശീലിക്കു ന്നത് പോലെ, പ്ലാന്റ് ഓപ്പറേറ്റർമാർ കമ്പ്യൂട്ടർ സിമുലേഷനുകളിലൂടെ സ്റ്റാർട്ട്-അപ്പ് പ്രക്രിയകൾ മുൻകൂട്ടി പരിശീലിക്കുന്നു. 🦋ഹസാഡ് അനാലിസിസ് (HAZOP): ട്രാൻസിയന്റ് പ്രോസസ്സിൽ ഉണ്ടാ കാൻ സാധ്യതയുള്ള എല്ലാ അപകട ങ്ങളും മുൻകൂട്ടി പ്രവചിച്ചുള്ള സുരക്ഷാ ഓഡിറ്റിംഗുകൾ നടത്തുന്നു. പത്ത് ശതമാനം സമയം മാത്രമെടുക്കുന്ന ഈ 'ഉണരലും ഉറങ്ങലും' പ്രക്രിയയാണ് ഒരു വ്യവസായശാലയുടെ ഏറ്റവും അപകടം പിടിച്ച പരീക്ഷണഘട്ടം. അതുകൊണ്ട് തന്നെ ആധുനിക എഞ്ചിനീയറിംഗ് ഈ സമയങ്ങളിൽ അതീവ ജാഗ്രത പുലർത്തുന്നു.
195
19
⭐ഖത്തറിലെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക വ്യാവസായിക കേന്ദ്രമായ റാസലഫാൻ പൊട്ടിത്തെറിക്ക് പിന്നിൽ ⭐ 👉വ്യവസായശാലകളിൽ സാധാ രണ നിലയിലുള്ള പ്രവർത്തനത്തേ ക്കാൾ അപകടസാധ്യത അവ ആരംഭിക്കുമ്പോഴും അടച്ചുപൂട്ടു മ്പോഴുമാണ് എന്ന് വിദഗ്ധർ വിലയിരുത്തുന്നു. ട്രാൻസിയന്റ് പ്രോസസ്സ് എന്നറിയ പ്പെടുന്ന ഈ പ്രക്രിയ പ്ലാന്റിന്റെ ആകെ പ്രവർത്തന സമയത്തിന്റെ പത്ത് ശതമാനം മാത്രമേ വരുന്നു ള്ളൂവെങ്കിലും, വ്യാവസായിക മേഖലയിലുണ്ടാകുന്ന അപകടങ്ങ ളിൽ പകുതിയോളവും ഈ സമയത്താണ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ രാസ, ഊർജ്ജ പ്ലാന്റുകളിൽ സമാനമായ കാരണങ്ങളാൽ മുൻപ് മാരകമായ സ്ഫോടനങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്ലാന്റുകൾ വീണ്ടും പ്രവർത്തിച്ചുതുട ങ്ങുമ്പോൾ യന്ത്രങ്ങളുടെയും മറ്റ് ഭാഗങ്ങളുടെയും താപനിലയിലും മർദ്ദത്തിലും പെട്ടെന്ന് വലിയ മാറ്റങ്ങളുണ്ടാകുന്നു. ഇത്തരത്തിൽ ലോഹഭാഗങ്ങൾ വേഗത്തിൽ ചൂടാകുകയും ക്രമമല്ലാത്ത രീതി യിൽ വികസിക്കുകയും ചെയ്യുമ്പോ ൾ പൈപ്പുകളിൽ വിള്ളലുണ്ടാകുക യോ അവ പൊട്ടിപ്പോകുകയോ ചെയ്യാം. ഇത് വലിയ ചോർച്ചകൾ ക്കും സ്ഫോടനങ്ങൾക്കും കാരണമാകുന്നു. രാസനിർമ്മാണ ശാലകൾ വീണ്ടും പ്രവർത്തിപ്പിക്കുമ്പോൾ, അവിടെയു ള്ള ശീതീകരണ സംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും വേഗത്തിൽ രാസപ്രവർത്തന ങ്ങളുടെ ഫലമായി താപം പുറന്തള്ള പ്പെട്ടേക്കാം. പെട്ടെന്നുണ്ടാകുന്ന ഈ താപ വർദ്ധനവും സ്ഫോടനങ്ങ ൾക്ക് വഴിയൊരുക്കുന്നു. ദീർഘകാലം ഉപയോഗിക്കാതെ കിടന്ന ഉപകരണങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കുന്നത് പലപ്പോഴും അപകടകരമാണ്. തുരുമ്പ്, ഉള്ളിൽ കെട്ടിക്കിടക്കുന്ന ഈർപ്പം, വായു ചോർച്ച തുടങ്ങിയവ ശ്രദ്ധിക്കാതെ ഉയർന്ന മർദ്ദം നൽകുമ്പോൾ പൈപ്പുകൾ പൊട്ടിത്തെറിക്കാൻ വലിയ സാധ്യതയുണ്ട്. ഒരു ഫാക്ടറി അല്ലെങ്കിൽ റിഫൈനറി സാധാരണ നിലയിൽ പ്രവർത്തിക്കു മ്പോൾ (Steady State) അതിലെ താപനില, മർദ്ദം, രാസവസ് തുക്കളുടെ ഒഴുക്ക് എന്നിവയെല്ലാം കൃത്യമായ നിയന്ത്രണത്തിലായി രിക്കും. എന്നാൽ സ്റ്റാർട്ട് ചെയ്യു മ്പോഴും നിർത്തമ്പോഴും ഈ അവസ്ഥ പൂർണ്ണമായി മാറും. പൂജ്യം നിലയിൽ നിന്ന് പ്ലാന്റിലെ യന്ത്രങ്ങൾ ഉയർന്ന താപനിലയി ലേക്കോ മർദ്ദത്തിലേക്കോ മാറു മ്പോൾ സിസ്റ്റം കടുത്ത സമ്മർദ്ദത്തി ലാകുന്നു. സാധാരണ സമയങ്ങളിൽ കമ്പ്യൂട്ടറുകളും ഓട്ടോമേറ്റഡ് സംവിധാനങ്ങളുമാണ് പ്ലാന്റ് നിയന്ത്രിക്കുന്നത്. എന്നാൽ സ്റ്റാർട്ട്/ഷട്ട്ഡൗൺ സമയങ്ങളിൽ മനുഷ്യർ നേരിട്ട് ഇടപെടേണ്ടി വരുന്നു (Manual Intervention). ഇത് പിഴവുകൾക്കുള്ള സാധ്യത കൂട്ടുന്നു. പെട്ടെന്ന് ചൂടുപിടിക്കുകയോ തണുക്കുകയോ ചെയ്യുമ്പോൾ പൈപ്പുകളും വാൽവുകളും വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യാം. ഇത് ചോർച്ചയ്ക്ക് കാരണമാകുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പല വ്യാവസായിക ദുരന്തങ്ങളും നടന്നിട്ടുള്ളത് ഈ ട്രാൻസിയന്റ് പ്രോസസ്സ് സമയത്താണ്. 🔥ഭോപ്പാൽ വാതക ദുരന്തം (1984): ലോകത്തെ ഞെട്ടിച്ച ഈ ദുരന്തം നടന്നത് യൂണിയൻ കാർബൈഡ് പ്ലാന്റ് താൽക്കാലികമായി അടച്ചി ട്ടിരുന്ന (Maintenance Shutdown) സമയത്താണ്. പൈപ്പുകൾ വൃത്തിയാക്കുന്നതിനിടയിൽ സംഭവിച്ച പിഴവാണ് ദുരന്തത്തിന് കാരണമായത്. 🔥ചെർണോബിൽ ആണവ ദുരന്തം (1986): ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഈ ആണവ അപകടം നടന്നത് റിയാക്ടർ ഷട്ട്ഡൗൺ ചെയ്ത് ഒരു സുരക്ഷാ പരീക്ഷണം നടത്തുന്നതിനിടയിലായിരുന്നു. 🔥ടെക്സാസ് സിറ്റി റിഫൈനറി സ്ഫോടനം (2005): ബിപി (BP) കമ്പനിയുടെ റിഫൈനറിയിലുണ്ടായ സ്ഫോടനത്തിൽ 15 പേർ മരിക്കുകയും 180 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു പ്രധാന നിർമ്മാണ യൂണിറ്റ് സ്റ്റാർട്ട്-അപ്പ് ചെയ്യുന്ന സമയത്താണ് ഈ അപകടം സംഭവിച്ചത്. വ്യവസായശാലകളിലെ ഈ അവ സ്ഥ വിമാന യാത്രകളോട് ഉപമിക്കാ റുണ്ട്. വിമാന അപകടങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് അത് ടേക്ക് ഓഫ് (Take-off) ചെയ്യുമ്പോഴും ലാൻഡ് (Landing) ചെയ്യുമ്പോഴു മാണ്. ആകാശത്ത് ഉയർന്നു പറക്കുന്ന സമയം (Cruise) സുരക്ഷി തമാണ്. ഇതുപോലെയാണ് പ്ലാന്റുക ളിലെ സ്റ്റാർട്ട്-അപ്പും ഷട്ട്ഡൗണും. നമ്മുടെ വീട്ടിലെ ടിവിയോ ,മിക്സി യോ സ്വിച്ച് ഓഫ് ചെയ്യുന്നതുപോലെ ഒരു വലിയ കെമിക്കൽ പ്ലാന്റോ പവർ പ്ലാന്റോ പെട്ടെന്ന് ഓഫ് ചെയ്യാൻ കഴിയില്ല. ചില വലിയ പ്ലാന്റുകൾ പൂർണ്ണമായി നിർത്താനും വീണ്ടും പ്രവർത്തിപ്പിക്കാനും ദിവസ ങ്ങളോ ആഴ്ചകളോ തന്നെയെ ടുക്കും! ഒരു പവർ പ്ലാന്റ് പൂർണ്ണ മായി അടച്ചുപൂട്ടിയ ശേഷം, പുറത്തുനിന്ന് യാതൊരു വൈദ്യുതി സഹായവുമില്ലാതെ സ്വയം വൈദ്യു തി ഉൽപ്പാദിപ്പിച്ച് പ്ലാന്റ് ഉണർത്തി യെടുക്കുന്ന പ്രക്രിയയ്ക്ക് 'ബ്ലാക്ക് സ്റ്റാർട്ട്' എന്നാണ് പറയുന്നത്. ഇത് എഞ്ചിനീയറിംഗിലെ ഏറ്റവും സങ്കീർ ണ്ണമായ പ്രക്രിയകളിൽ ഒന്നാണ്. ഇത്തരം അപകടങ്ങൾ ഒഴിവാ ക്കാൻ ഇന്ന് വ്യവസായ മേഖലക ളിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്.
147
20
No text...
129