#ജിജ്ഞാസാ(JJSA)
Open in Telegram
"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.
Show more3 006
Subscribers
+224 hours
-17 days
-430 days
Data loading in progress...
Similar Channels
Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
July '26
July '26
+18
in 0 channels
June '26
+18
in 0 channels
Get PRO
May '26
+17
in 0 channels
Get PRO
April '26
+20
in 0 channels
Get PRO
March '26
+7
in 1 channels
Get PRO
February '26
+24
in 0 channels
Get PRO
January '26
+20
in 0 channels
Get PRO
December '25
+20
in 0 channels
Get PRO
November '25
+22
in 0 channels
Get PRO
October '25
+33
in 0 channels
Get PRO
September '25
+20
in 0 channels
Get PRO
August '25
+31
in 0 channels
Get PRO
July '25
+29
in 0 channels
Get PRO
June '25
+31
in 0 channels
Get PRO
May '25
+37
in 0 channels
Get PRO
April '25
+29
in 0 channels
Get PRO
March '25
+30
in 1 channels
Get PRO
February '25
+37
in 0 channels
Get PRO
January '25
+55
in 0 channels
Get PRO
December '24
+75
in 1 channels
Get PRO
November '24
+99
in 1 channels
Get PRO
October '24
+126
in 0 channels
Get PRO
September '24
+93
in 0 channels
Get PRO
August '24
+89
in 0 channels
Get PRO
July '24
+65
in 0 channels
Get PRO
June '24
+46
in 0 channels
Get PRO
May '24
+73
in 0 channels
Get PRO
April '24
+43
in 0 channels
Get PRO
March '24
+52
in 0 channels
Get PRO
February '24
+67
in 0 channels
Get PRO
January '24
+82
in 0 channels
Get PRO
December '23
+64
in 0 channels
Get PRO
November '23
+15
in 0 channels
Get PRO
October '23
+16
in 0 channels
Get PRO
September '23
+26
in 0 channels
Get PRO
August '23
+23
in 0 channels
Get PRO
July '23
+24
in 0 channels
Get PRO
June '23
+26
in 0 channels
Get PRO
May '23
+20
in 0 channels
Get PRO
April '23
+20
in 0 channels
Get PRO
March '23
+14
in 0 channels
Get PRO
February '23
+15
in 0 channels
Get PRO
January '23
+17
in 0 channels
Get PRO
December '22
+22
in 0 channels
Get PRO
November '22
+14
in 0 channels
Get PRO
October '22
+14
in 0 channels
Get PRO
September '22
+19
in 0 channels
Get PRO
August '22
+22
in 0 channels
Get PRO
July '22
+21
in 0 channels
Get PRO
June '22
+17
in 0 channels
Get PRO
May '22
+20
in 0 channels
Get PRO
April '22
+14
in 0 channels
Get PRO
March '22
+19
in 0 channels
Get PRO
February '22
+13
in 0 channels
Get PRO
January '22
+21
in 0 channels
Get PRO
December '21
+21
in 0 channels
Get PRO
November '21
+17
in 0 channels
Get PRO
October '21
+20
in 0 channels
Get PRO
September '21
+18
in 0 channels
Get PRO
August '21
+20
in 0 channels
Get PRO
July '21
+24
in 0 channels
Get PRO
June '21
+28
in 0 channels
Get PRO
May '21
+50
in 0 channels
Get PRO
April '21
+40
in 0 channels
Get PRO
March '21
+14
in 0 channels
Get PRO
February '21
+19
in 0 channels
Get PRO
January '21
+14
in 0 channels
Get PRO
December '20
+3 306
in 0 channels
| Date | Subscriber Growth | Mentions | Channels | |
| 14 July | +1 | |||
| 13 July | +2 | |||
| 12 July | 0 | |||
| 11 July | 0 | |||
| 10 July | +1 | |||
| 09 July | +1 | |||
| 08 July | +2 | |||
| 07 July | +2 | |||
| 06 July | 0 | |||
| 05 July | +1 | |||
| 04 July | +1 | |||
| 03 July | +3 | |||
| 02 July | +1 | |||
| 01 July | +3 |
Channel Posts
| 2 | No text... | 11 |
| 3 | മെക്സിക്കോയിലെ വിശിഷ്ട വിഭവങ്ങളിൽ വളരെ പ്രധാനിയായി ഇന്ന് മാറുകയും പാചകലോകം ഈ ചേരുവയെ നന്നായി സ്വീകരിക്കുകയും ചെയ്തു. വിപണികളിൽ, വിലപിടിപ്പുള്ള ഹുയിറ്റ്‌ലാക്കോച്ചെ വിൽക്കുന്ന സ്റ്റാളുകളില്‍ ആളുകളുടെ നീണ്ട വരികൾ സ്ഥിരം കാഴ്ചയാണ്. റിയോ ഗ്രാൻഡെ വാലിയിലെ ടെയ്‌ലർ ഫാം, അമേരി ക്കയിലെ മുൻനിര ഹുയിറ്റ്‌ലാക്കോ ച്ചെ വിതരണക്കാരാണ്, ഡിമാൻഡ് നിറവേറ്റുന്നതിനായി പ്രതിവർഷം ആയിരക്കണക്കിന് കിലോഗ്രാം ഹുയിറ്റ്‌ലാക്കോച്ചെ ഇവർ കയറ്റി അയയ്ക്കുന്നു.
അമേരിക്കയിലെയും യൂറോപ്പി ലെയും ഭക്ഷണക്രമങ്ങളിൽ ഈ ട്രഫിൾ സ്ഥാനം പിടിച്ചിട്ടുണ്ട് എങ്കിലും ഇതിൻറെ കൃഷി ഒട്ടും വ്യാപകമല്ല. കർഷകർ ഇതിനെ ഒരു ശാപമായി കാണുന്നതിനാലാണിത്. സർക്കാരും പ്രശസ്ത ഷെഫുകളും ഇതിനെ അതിൻറെ ഡിമാൻഡ് മനസ്സിലാക്കിക്കൊണ്ട് കർഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രയോജനം ഉണ്ടായില്ല. 1990-കളുടെ മധ്യത്തിൽ, നിലവാരമുള്ള റെസ്റ്റോറന്റുകളിൽ നിന്നുള്ള ആവശ്യം കാരണം, പെൻസിൽവാനിയയിലെയും ഫ്ലോറിഡയിലെയും കർഷകർക്ക് യുഎസ് കൃഷി വകുപ്പ് ഹുയിറ്റ്‌ലാക്കോച്ചെ ഉപയോഗിച്ച് ചോള മണികളെ ബോധപൂർവ്വം രോഗബാധ ഉണ്ടാക്കാൻ അനുവാദം നൽകി. ഈ പരിപാടിയുടെ ഫലം വളരെ കുറവായിരുന്നു, എങ്കിലും പദ്ധതി ഇപ്പോഴും പുരോഗമിക്കുന്നു. മുൻപ് ഈ രോഗബാധയെ ഇല്ലാതാക്കുവാനായി ഗണ്യമായ സമയവും പണവും സർക്കാരും കർഷകരും ചെലവഴിച്ചിട്ടുണ്ടെന്ന തിനാൽ മാറിയ സാഹചര്യങ്ങളിലും കര്‍ഷകര്‍ക്ക് ഇതിനോടുള്ള വിരുദ്ധ താൽപര്യം പ്രകടമാക്കുന്നത് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
ഇന്ന് ഇത് മെക്സിക്കൻ സംസ്കാര ത്തിന്റെയും പാചകരീതിയുടെയും ഒരു ഐക്കണിക് ഫംഗസാണ്, കൂടാതെ ആഭ്യന്തര വിപണിയിൽ ഇതിന് ഉയർന്ന വാണിജ്യ മൂല്യവു മുണ്ട്. മനുഷ്യ സമൂഹങ്ങൾക്കി ടയിലെ അസമമായ സാമ്പത്തിക വിതരണം കാരണം, പരിഹരിക്കപ്പെ ടേണ്ട ഏറ്റവും നിർണായകമായ പ്രശ്നങ്ങളിലൊന്ന് നിരന്തരം വളരുന്ന ജനസംഖ്യയെ പോറ്റുക എന്നതാണ്, അവിടെ ഹുയിറ്റ്‌ലാക്കോച്ചെ ഉൾപ്പെടെയുള്ള ഭക്ഷ്യയോഗ്യമായ ഫംഗസിന് പോഷകമൂല്യവും ന്യൂട്രാസ്യൂട്ടിക്കൽ സാധ്യതയും കാരണം ഭക്ഷ്യ സുരക്ഷയിൽ ഒരു പ്രധാന പങ്ക് വഹിക്കാനാകും.
‘ശാപ’ങ്ങളെ പോലും ‘അനുഗ്രഹം’ ആക്കി മാറ്റാനുള്ള പ്രചോദനം നമുക്ക് ഹുയിറ്റ്‌ലാക്കോച്ചെയിൽ കണ്ടെത്താം. ഈ ചോളരോഗം പ്രതീക്ഷി ക്കപ്പെടാത്ത സ്ഥലങ്ങ ളിൽ ഒളിഞ്ഞിരിക്കുന്ന സാധ്യതകളെ ഓർമ്മിപ്പിക്കുന്നു. പിശാചിന്റെ ചോളം നാളെ ലോകമെമ്പാടു മുള്ള തീൻമേശകളുടെ പ്രിയങ്കരമായി മാറിയേക്കാം. | 5 |
| 4 | ⭐ചോളവിളകളെ നശിപ്പിക്കുന്ന ഒരു മാരകമായ ഫംഗസ് ബാധ എങ്ങനെയാണ് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതും രുചികരവുമായ ഒരു മെക്സിക്കൻ വിഭവമായി മാറിയത്?⭐
👉 കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്ന ഒരു കഥയാണ് ഹുയിറ്റ്‌ലാക്കോച്ചെ (Huitlacoche) എന്നറിയപ്പെടുന്ന 'മെക്സിക്കൻ ട്രഫിളിന്റേത്'.പിശാചിന്റെ വിശിഷ്ട വിഭവം (Devil's Delicacy) എന്ന് വിളി ക്കാവുന്നതാണ് ഈ വിചിത്രവും അപൂർവ്വവുമായ ഭക്ഷണം.
നമ്മൾ സാധാരണ കഴിക്കുന്ന ചോളത്തിൽ ഉണ്ടാകുന്ന ഒരു തരം ഫംഗസ് ബാധയാണിത്.Ustilago maydis എന്ന ശാസ്ത്രനാമത്തില റിയപ്പെടുന്ന ഈ ഫംഗസ് ചോളമ ണികളെ ആക്രമിക്കുമ്പോൾ, അവ സാധാരണ വളർച്ചയ്ക്ക് പകരം കറുപ്പും ചാരനിറവും കലർന്ന വലിയ മുഴകളായി മാറി വീർക്കുന്നു.
ആദ്യമായി കാണുന്ന ഒരാൾക്ക് ഇത് ചീഞ്ഞളിഞ്ഞ ചോളം പോലെ തോന്നാം. കരിനിറവും ,ചാരനിറവും കലർന്ന ഭയപ്പെടുത്തുന്ന രൂപമാണ് ഇതിന്. കാഴ്ചയിൽ ഭീകരനാണെ ങ്കിലും കരിങ്കാൺ (Truffle) കൂണിന് സമാനമായ മണ്ണുമണമുള്ളതും (earthy), മധുരമുള്ളതും, പുകച്ചു വെച്ചതുപോലെയുള്ളതുമായ (smoky) അത്യുഗ്രൻ രുചിയാണ് ഇതിനുള്ളത്.
ഈ ഫംഗസ് ബാധയെ ലോക ത്തിന്റെ പല ഭാഗങ്ങളിലും 'കോൺ സ്മട്ട്' (Corn Smut) എന്നാണ് വിളി ക്കുന്നത്. അമേരിക്ക ഉൾപ്പെടെയു ള്ള പല വികസിത രാജ്യങ്ങളിലെയും കർഷകർ ഈ രോഗബാധ കണ്ടാൽ വിളകൾ നശിപ്പിച്ചുകളയുകയും, കോടിക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുകയും ചെയ്യും. എന്നാ ൽ മെക്സിക്കോക്കാർ ഇതിനെ വരദാനമായിട്ടാണ് കാണുന്നത്.
നൂറ്റാണ്ടുകൾക്ക് മുൻപ് മെക്സി ക്കോ ഭരിച്ചിരുന്ന ആസ്ടെക് ഗോത്രക്കാരാണ് ഇതിന്റെ രുചി ആദ്യമായി തിരിച്ചറിഞ്ഞത്. അവർ ഇതിനെ ദൈവത്തിന്റെ സമ്മാനമാ യി കരുതി. 'ഹുയിറ്റ്‌ലാക്കോച്ചെ' എന്ന വാക്ക് ഉണ്ടായത് നഹുവാട്ടിൽ (Nahuatl) ഭാഷയിൽ നിന്നാണ്. "ചോളത്തിലെ അഴുക്ക്" അല്ലെങ്കിൽ "ഉറങ്ങിക്കിടക്കുന്ന മലമൂത്രം" എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥമെങ്കിലും അവരതിനെ വിശിഷ്ട ഭക്ഷണമായി കൂട്ടി.രണ്ടാം ലോകമഹായുദ്ധകാലത്തെ ഭക്ഷണ ദൗർലഭ്യം വിളനാശം സംഭവിച്ച ചോളം കള യാൻ മനസ്സില്ലാതെ വിശപ്പടക്കാൻ കഴിച്ച ആസ്ടെക്കു കൾക്ക് ഇതൊരു അത്ഭുത വിഭവ മായി അനുഭവപ്പെടുകയായിരുന്നു.
സാധാരണ ചോളത്തേക്കാൾ എത്രയോ മടങ്ങ് ഉയർന്ന വിലയ്ക്കാ ണ് ഹുയിറ്റ്‌ലാക്കോച്ചെ ഇന്ന് മെക്സിക്കോയിലും, അന്താരാഷ്ട്ര വിപണിയിലും വിൽക്കപ്പെടുന്നത്. ഇതിൽ ഉയർന്ന അളവിൽ ലൈസി ൻ (Lysine) എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. സാധാരണ ചോളത്തിൽ ഇത് കാണാറില്ല. കൂടാതെ പ്രോട്ടീൻ, ഫൈബർ, ഫോസ്ഫറസ്, ബീറ്റാ-ഗ്ലൂക്കൻസ് എന്നിവയാൽ സമ്പന്നമാണിത്.
എല്ലാ ചോളത്തിലും ഇത് ഉണ്ടാകില്ല. പ്രകൃതിദത്തമായി വളരെ അനുയോജ്യമായ താപനിലയും, ഈർപ്പവുമുള്ള കാലാവസ്ഥയിൽ മാത്രമേ ഈ ഫംഗസ് പടരുകയുള്ളൂ. കൃത്രിമമായി ഇത് വളർത്തിയെടുക്കുക പ്രയാ സമാണ്. വിളവെടുത്തു കഴിഞ്ഞാൽ ഇത് വളരെ വേഗം ചീത്തയാകും. അതുകൊണ്ട് തന്നെ പുതിയതായി കിട്ടുന്ന ഹുയിറ്റ്‌ലാക്കോച്ചെയ്ക്ക് സ്വർണ്ണത്തേക്കാൾ മൂല്യമുണ്ട്.
മെക്സിക്കോയിലെ തെരുവ് കച്ചവടക്കാർ മുതൽ വമ്പൻ ഫൈവ് സ്റ്റാർ റെസ്റ്റോറന്റുകളിൽ വരെ ഇന്ന് ഇത് പ്രധാന വിഭവമാണ്. ഹുയിറ്റ്‌ലാ ക്കോച്ചെ ഉള്ളി, വെളുത്തുള്ളി, എപazote (ഒരു മെക്സിക്കൻ ഇലച്ചെടി), പച്ചമുളക് എന്നിവ ചേർ ത്ത് വഴറ്റി ചീസിനൊപ്പം ടോർട്ടിയ യിൽ (Tortilla) വെച്ച് ചുട്ടെടുക്കുന്ന 'ഹുയിറ്റ്‌ലാക്കോച്ചെ ക്വെസാദിയാ സ്'(Quesadillas) ലോകപ്രശസ്ത മാണ്. ഇതിന്റെ കറുത്ത നിറം സൂപ്പുകൾക്കും മറ്റ് സോസുകൾ ക്കും കട്ടിയുള്ള ടെക്സ്ചറും ആഴത്തിലുള്ള രുചിയും നൽകുന്നു.
അമേരിക്കയിലെ കർഷകർ ചോളത്തിൽ ഈ ഫംഗസ് ബാധി ക്കാതിരിക്കാൻ ദശലക്ഷക്കണ ക്കിന് ഡോളറാണ് മരുന്നുകൾക്കാ യി ചിലവഴിക്കുന്നത്. എന്നാൽ ഇതേ ഫംഗസ് ബാധിച്ച ചോളത്തിന് സാധാരണ ചോളത്തേക്കാൾ പത്തിരട്ടി വില മെക്സിക്കോയിൽ ലഭിക്കുന്നു എന്നത് കാർഷിക ലോകത്തെ ഏറ്റവും രസകരമായ വൈരുദ്ധ്യങ്ങളിൽ ഒന്നാണ്! ഇന്ന് പല വിദേശ രാജ്യങ്ങളും ഈ "രോഗകാരിയെ" ലാഭകരമായ ഒരു കാർഷിക ഉൽപ്പന്നമായി കാണാൻ തുടങ്ങിയിരിക്കുന്നു.
മെക്‌സിക്കോയിൽ ഹിസ്പാനിക് കാലഘട്ടത്തിനു മുമ്പു മുതൽ തന്നെ ധാരാളം തദ്ദേശീയ സംസ്‌കാരങ്ങൾ മരുന്നായി ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മെക്സിക്കോയിൽ അറിയപ്പെടുന്ന 200 ഇനം ഔഷധ കുമിളുകളില്‍, പരമ്പരാഗത മെക്സിക്കൻ വൈദ്യശാസ്ത്രത്തി ൽ ഏറ്റവും കൂടുതൽ ഉപയോഗി ക്കുന്ന കുമിള്‍ ഹുയിറ്റ്ലാക്കോച്ചാ ണ്.
ഹൃദ്രോഗം,, മുഖക്കുരു, ചർമ്മത്തിലെ പൊള്ളൽ, അത്ലെറ്റ് ഫുട്ട്, മുറിവുകൾ, മൂക്കിൽ നിന്ന് രക്തസ്രാവം, കുഞ്ഞിന്റെ ചുണങ്ങു, രക്തസ്രാവം തടയൽ, മൃഗങ്ങളുടെ കടി, നിർജ്ജലീകരണം, എന്നിവയു ൾപ്പെടെ വിവിധ വംശീയ വിഭാഗങ്ങ ളിലെ 55 ഓളം രോഗങ്ങൾ സുഖപ്പെടുത്താൻ ഇത് ഉപയോഗി ക്കുന്നു.
ഇന്ന്, മെക്സിക്കൻ കോൺട്രഫിൾ സിന്റെ ഒരു പൗണ്ടിന്റെ വില യൂറോപ്യൻ ട്രഫിളുകളേക്കാൾ കൂടുതലാണ്. ലോകത്തിലെ ഏറ്റവും മികച്ച ഷെഫ്-മാർ അവരുടെ ഏറ്റവും വിശിഷ്ട വിഭവ സൃഷ്‌ടികൾക്കായി മികച്ച നിലവാര മുള്ള ഹുയിറ്റ്‌ലാക്കോച്ചെ ലഭിക്കുന്നതിനായി മുൻകൂട്ടി പണം അടച്ച് ബുക്ക് ചെയ്ത് കാത്തി രിക്കുന്നു. | 7 |
| 5 | 👉കർണാടകയിലെ കൂർഗ് (കൊടഗ്) ജില്ലയിൽ സ്ഥിതി ചെയ്യുന്ന, പ്രകൃതിഭംഗി കൊണ്ടും ട്രെക്കിങ് സാധ്യതകൾ കൊണ്ടും ഏറെ പ്രശസ്തമായ സ്ഥലമാണ് തടിയന്റമോൾ (Tadiandamol / Thadiyandamol)
'തടിയന്റമോൾ' എന്നത് കൊടവ തനിമയുള്ള പേരാണ്. കൊടവ ഭാഷയിൽ 'തടി' (Thadi) എന്നാൽ വീതിയുള്ള അല്ലെങ്കിൽ വലിയ എന്നും, 'അന്ത' (Anda) എന്നാൽ സ്വന്തമായ അല്ലെങ്കിൽ ഉൾക്കൊ ള്ളുന്ന എന്നും, 'മോൾ' (Mol) എന്നാൽ മല അഥവാ കൊടുമുടി എന്നുമാണ് അർത്ഥം.അതായത്, "ഏറ്റവും വലിയ മലനിര" അല്ലെങ്കിൽ "വിശാലമായ കൊടുമുടി" എന്നാണ് ഈ പേരിന്റെ യഥാർത്ഥ അർത്ഥം. എന്നാൽ മലയാളികൾ കേൾക്കു മ്പോൾ ഇത് ഒരു തടിയനായ മനുഷ്യന്റെ മകൾ (തടിയന്റെ മോൾ) എന്ന രീതിയിൽ കൗതുകകരമായി തോന്നാറുണ്ട്.
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1,748 മീറ്റർ (5,735 അടി) ഉയരത്തി ലാണ് തടിയന്റമോൾ സ്ഥിതി ചെയ്യുന്നത്. കൂർഗ് ജില്ലയിലെ വിരാജ്‌പേട്ടയ്ക്ക് അടുത്താണ് ഇത്. കർണാടകയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൊടുമുടിയാണിത് (മുള്ളയ്യനഗിരിയും, കുദ്രേമുഖുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ). കൂർഗ് (കൊടഗ്) മേഖലയിലെ ഏറ്റവും ഉയർന്ന കൊടുമുടി ഇതാണ്.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടെ അതിമനോഹരമായ ചോലവനങ്ങളും (Shola Forests) പുൽമേടുകളും നിറഞ്ഞതാണ്.
തടിയന്റമോളിന്റെ അടിവാരത്ത് ചരിത്രപ്രസിദ്ധമായ നൽക്കനാട് കൊട്ടാരം (Nalaknad Palace) സ്ഥിതി ചെയ്യുന്നുണ്ട്. കൊടഗിലെ ഹാലേരി രാജവംശത്തിലെ ഭരണാധികാരിയാ യിരുന്ന ദൊഡ്ഡ വീരരാജേന്ദ്രൻ 1792-94 കാലഘട്ടത്തിലാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്.
ടിപ്പു സുൽത്താന്റെ ആക്രമണ ത്തിൽ നിന്നും രക്ഷനേടാനും പിന്നീട് ബ്രിട്ടീഷുകാരു മായുള്ള യുദ്ധകാല ത്ത് ഒളിവിൽ കഴിയാനുമു ള്ള ഒരു സുരക്ഷിത താവളമായിട്ടാണ് കാടിനുള്ളിൽ ഈ കൊട്ടാരം നിർമ്മി ച്ചത്. കൊട്ടാരത്തിന്റെ ചുവരുകളി ലെ ചായചിത്രങ്ങളും, കൊത്തുപണി കളും ഇന്നും സഞ്ചാരികളെ ആക ർഷിക്കുന്നു.
കേരളത്തിൽ നിന്നും മറ്റ് അയൽ സംസ്ഥാന ങ്ങളിൽ നിന്നും നിരവധി സഞ്ചാരികൾ ട്രെക്കി ങ്ങിനായി ഇവിടെയെ ത്തുന്നു. അടിവാരത്ത് നിന്ന് മുകളിലേക്ക് ഏകദേശം 6 മുതൽ 7 കിലോമീറ്റർ വരെയാണ് ട്രെക്കിങ് ദൂരം. മുകളിൽ എത്തിക്ക ഴിഞ്ഞാൽ മേഘങ്ങൾക്കിടയിലൂടെ യുള്ള പശ്ചിമഘട്ടത്തി ന്റെ അതിമനോഹര മായ 360-ഡിഗ്രി കാഴ്ച്ച യാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. തെളിഞ്ഞ കാലാവസ്ഥ യാണെങ്കിൽ അറബി ക്കടലിന്റെ വിദൂര കാഴ്ച്ച വരെ ഇവിടെ നിന്ന് കാണാനാകു മെന്ന് പറയപ്പെടുന്നു. മഴക്കാലത്തിന് ശേഷമുള്ള സമയമാണ് (സെപ്റ്റംബർ മുതൽ മാർച്ച് വരെ) ഏറ്റവും മനോഹരം. പച്ചപ്പ് നിറഞ്ഞ മലനിരകളും കോടമഞ്ഞും ഈ സമയത്ത് ആസ്വദി ക്കാം. പ്ലാസ്റ്റിക് നിരോധ നമുള്ള മേഖലയാണിത്. കൂടാതെ, വന്യമൃഗങ്ങളു ടെ സാന്നി ധ്യമുള്ളതിനാ ലും പ്രകൃതിസംരക്ഷ ണാർത്ഥവും ഇവിടെ രാത്രികാല ക്യാമ്പിങ് (ടെന്റ് അടിച്ച് താമസി ക്കുന്നത്) കർശനമായി നിരോധിച്ചിട്ടുണ്ട്. വൈകുന്നേരത്തിന് മുൻപ് തന്നെ സഞ്ചാരി കൾ മലയിറങ്ങേണ്ടതു ണ്ട്. കൂർഗിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നു ണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാ ന്തരം പ്രകൃതിവിസ്മ യമാണ് തടിയന്റമോൾ! | 63 |
| 6 | No text... | 55 |
| 7 | ലോഞ്ചിന്റെ ഏറ്റവും മുകളിലത്തെ ഡെക്കിൽ മനോഹരമായ പൂന്തോട്ടങ്ങളും (Rooftop Gardens), പുൽത്തകിടിയും ,കൃത്രിമ ഫൗണ്ടനു കളും ഒരുക്കിയിട്ടുണ്ടാകും.വൈകുന്നേര
ങ്ങളിലും രാത്രിയിലും ബുരിഗംഗ നദിയിലെ തണുത്ത കാറ്റേറ്റ് നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം കണ്ട് ഇരിക്കാൻ പറ്റിയ മനോഹര മായ കഫേ സീറ്റുകൾ ഇവിടെയുണ്ട്. പുരുഷ ന്മാർക്കും ,സ്ത്രീകൾക്കും പ്രത്യേകം പ്രാർത്ഥനാ മുറികൾ (Prayer Rooms) ലോഞ്ചുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ, ലൈഫ് ജാക്കറ്റുകൾ, അത്യാധു നിക അഗ്നിശമന സംവിധാനങ്ങൾ, മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള ഫസ്റ്റ് എയ്ഡ് റൂമുകൾ എന്നിവയും ഈ ആഡംബര ലോഞ്ചുകളുടെ പ്രത്യേകതയാണ്.സുഖകരവും ശാന്തവുമായ ഒരു നദീയാത്ര ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ മികച്ച ആഡംബരം അനുഭവിക്കാൻ പറ്റിയ ഒന്നാണ് ഈ സദർഘട്ട് ലോഞ്ചുകൾ. | 49 |
| 8 | 👉ബംഗ്ലാദേശിന്റെ ഹൃദയമിടിപ്പ് തൊട്ടറിയാൻ കഴിയുന്ന ഒരിടമാണ് ധാക്കയിലെ സദർഘട്ട് നദീപോർട്ട് (Sadarghat River Port). ബുരിഗംഗ (Buriganga) നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പോർട്ട് ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ നദീതുറമുഖങ്ങളിൽ ഒന്നാണ്. ബംഗ്ലാദേശിന്റെ തെക്കൻ ജില്ലകളെ തലസ്ഥാ നമായ ധാക്കയുമായി ബന്ധിപ്പിക്കുന്നതിൽ ഇവിടുത്തെ ഭീമാകാരമായ ബോട്ടുകൾ അഥവാ 'ലോഞ്ചുകൾ' (Launches) വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
നമ്മൾ സാധാരണ കാണുന്ന ചെറിയ ബോട്ടുകളല്ല ഇവ. മൂന്നും നാലും നിലകളുള്ള (Multi-decked), നൂറുകണക്കിന് ആളുകളെയും ടൺ കണക്കിന് ചരക്കുകളെയും ഒരേ സമയം വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മോട്ടോർ ബോട്ടുകളാണിവ.ഈ ലോഞ്ചുകൾക്കകത്ത് സാധാരണക്കാരായ യാത്രക്കാർക്ക് ഇരിക്കാ നുള്ള ഡെക്കുകൾ മുതൽ അതിസമ്പന്നർക്ക് യാത്ര ചെയ്യാൻ എയർ കണ്ടീഷൻ ചെയ്ത ലക്ഷ്വറി കാബിനുകൾ, റെസ്റ്റോറന്റുകൾ, പ്രാർത്ഥനാ മുറികൾ വരെ ഉണ്ടാകും. രാത്രികാലങ്ങളിലാണ് ഇവയിൽ ഭൂരിഭാഗവും യാത്ര തിരിക്കുക. രാത്രി ഉറങ്ങി നേരം പുലരുമ്പോൾ ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയിലാണ് ഇവയുടെ സമയക്രമം.
സദർഘട്ടിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ മുഗളന്മാർ ധാക്കയെ തങ്ങളുടെ തലസ്ഥാനമാക്കിയതോടെയാണ് ബുരിഗംഗ നദിയുടെ പ്രാധാന്യം വർദ്ധിക്കുന്നത്. അക്കാലത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ഉള്ള വ്യാപാരി കൾ സദർഘട്ട് വഴിയാണ് ധാക്കയിൽ എത്തിയിരുന്നത്.
ബ്രിട്ടീഷുകാരുടെ കാലത്താണ് ഇതൊരു ഔദ്യോഗിക പോർട്ടായി വികസിക്കുന്നത്. 1800-കളുടെ പകുതിയിൽ ഇവിടെ വലിയ ജെട്ടികൾ നിർമ്മിക്കപ്പെട്ടു. കിഴക്കൻ ബംഗാ ളിലെ ചണം (Jute), ചായയില എന്നിവ കൊൽ ക്കത്തയിലേക്കും മറ്റ് ലോകരാജ്യങ്ങളിലേ ക്കും കയറ്റി അയച്ചിരുന്നത് പ്രധാനമായും സദർഘട്ട് വഴിയായിരുന്നു.
ഓരോ ദിവസവും ഏകദേശം അമ്പതിനായി രത്തിലധികം ആളുകളാണ് സദർഘട്ടിലൂടെ യാത്ര ചെയ്യുന്നത്. നൂറിലധികം വലിയ ലോഞ്ചുകൾ പ്രതിദിനം ഇവിടെ വരികയും പോവുകയും ചെയ്യുന്നു.ഭീമാകാരമായ ഈ ലോഞ്ചുകൾക്ക് നടുവിലൂടെ 'ഖേവു നൗക'
(Kheya Nouka) എന്ന് വിളിക്കുന്ന ചെറിയ മരംകൊണ്ടുള്ള പരമ്പരാഗത തോണികൾ തുഴഞ്ഞു പോകുന്ന കാഴ്ച അത്ഭുതപ്പെടു ത്തുന്ന ഒന്നാണ്. വലിയ തിരക്കിനിടയിലൂടെ വളരെ നൈപുണ്യത്തോടെയാണ് ഇവിടുത്തെ തോണിക്കാർ യാത്രക്കാരെ അക്കരെയിക്കരെ യെത്തിക്കുന്നത്.
ബംഗ്ലാദേശിന്റെ സംസ്കാരവുമായി അത്രമേൽ ചേർന്നുനിൽക്കുന്ന ഇടമായതുകൊണ്ടുതന്നെ നിരവധി പ്രാദേശിക സിനിമകളിലും, അന്താ രാഷ്ട്ര ഡോക്യുമെന്ററികളിലും സദർഘട്ടിലെ ലോഞ്ചുകൾ പ്രധാന പശ്ചാത്തലമായിട്ടുണ്ട്.
അടുത്ത കാലം വരെ ബംഗ്ലാദേ ശിലെ തെക്കൻ പ്രദേശങ്ങളിൽ നിന്നും ധാക്കയിലേക്ക് വരാൻ ലോഞ്ചുകൾ മാത്രമായിരുന്നു ഏക ആശ്രയം. എന്നാൽ 2022-ൽ ബംഗ്ലാദേശ് സർക്കാർ പത്മ നദിക്ക് കുറുകെ നിർമ്മിച്ച 'പത്മ പാലം' (Padma Bridge) തുറന്നു കൊടുത്തതോടെ റോഡ് മാർഗ്ഗമുള്ള യാത്ര വളരെ എളുപ്പമായി. ഇത് ലോഞ്ചുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടാക്കിയിട്ടുണ്ടെങ്കിലും, ചെലവ് കുറഞ്ഞ യാത്രയ്ക്കും വലിയ ചരക്കുകൾ കടത്തുന്നതിനും ഇന്നും ബംഗ്ലാദേശുകാർക്ക് പ്രിയം ഈ നദീയാത്ര തന്നെയാണ്.ബംഗ്ലാദേ ശിന്റെ യഥാർത്ഥ ജീവിതവും തിരക്കുകളും കച്ചവടവും നേരിട്ടറിയാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയും ജീവിതത്തിൽ ഒരിക്ക ലെങ്കിലും സന്ദർശിക്കേണ്ട ഒന്നാണ് സദർഘ ട്ടിലെ ഈ ലോഞ്ച് പോർട്ട്.
ഇന്ന് ബംഗ്ലാദേശിലെ സദർഘട്ടിൽ നിന്ന് സർവീസ് നടത്തുന്ന ആധുനിക ആഡംബര ലോഞ്ചുകൾ (പ്രത്യേകിച്ച് ധാക്ക - ബാരിസാൽ റൂട്ടിൽ ഓടുന്നവ) യാത്രക്കാർക്ക് നൽകുന്നത് ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ യാത്രാനുഭവമാണ്. നൽകുന്നത് .വെള്ളത്തിൽ ഒഴുകിനടക്കുന്ന ഈ കൊട്ടാരങ്ങളിൽ സാധാ രണ ഡെക്ക് ക്ലാസിനും സിംഗിൾ/ഡബിൾ ക്യാബിനുകൾ ക്കും മുകളിലായി അതിവിശാ ലമായ VIP ക്യാബിനുകളുണ്ട്. വി.ഐ.പി ക്യാബിനുകളിൽ ആധുനിക ഫിറ്റിംഗുകളോട് കൂടിയ എയർകണ്ടീ ഷൻ ചെയ്ത അറ്റാച്ച്ഡ് ബാത്റൂമുകൾ ഉണ്ടായിരിക്കും.വീട്ടിലെ കിടപ്പുമുറിയെ ഓർമ്മിപ്പിക്കുന്ന സുഖപ്രദമായ ഡബിൾ ബെഡ്ഡുകൾ, സോഫകൾ, ഡ്രസ്സിംഗ് ടേബിളുകൾ എന്നിവ ഇതിലുണ്ട്.
യാത്രക്കാർക്ക് മടുപ്പില്ലാതെ സമയം ചെലവ ഴിക്കാൻ വലിയ രീതിയിലുള്ള വിനോദ സംവിധാ നങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ ആഡംബ ര ക്യാബിനിലും കേബിൾ കണക്ഷനുള്ള എൽ.ഇ.ഡി ടിവികളും ഹൈ-സ്പീഡ് ഇന്റർനെറ്റ് നൽകുന്ന വൈഫൈ (Wi-Fi) സൗകര്യവുമുണ്ടാ കും. ക്യാബിനിൽ ഇരുന്നുകൊണ്ട് തന്നെ ജീവനക്കാരെ വിളിക്കാനും ആവശ്യമുള്ളവ ഓർഡർ ചെയ്യാനും ഇന്റർകോം സൗകര്യം ലഭ്യമാണ്.ഈ ലോഞ്ചുകൾക്കകത്ത് വിശാ ലമായ കഫേകളും, റെസ്റ്റോറന്റുകളുമുണ്ട്.
പരമ്പരാഗത ബംഗ്ലാദേശി വിഭവങ്ങൾ (വിശിഷ്ടമായ മീൻ കറികൾ, ബിരിയാണി) മുതൽ ചൈനീസ്, കോണ്ടിനെന്റൽ വിഭവങ്ങൾ വരെ ഇവിടെ ഓർഡർ ചെയ്യാം. ക്യാബിനുക ളിലേക്ക് നേരിട്ട് ഭക്ഷണം എത്തിച്ചുനൽകുന്ന റൂം സർവീസും ലഭ്യമാണ്. | 52 |
| 9 | No text... | 145 |
| 10 | ⭐വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കാണുന്ന 'CUTE Fee' അഥവാ 'ക്യൂട്ട് ചാർജ്' എന്താണ് ?⭐
👉CUTE എന്നാൽ Common Use Terminal Equipment (കോമൺ യൂസ് ടെർമിനൽ എക്യുപ് മെന്റ്) എന്നാണ് .എയർപോർട്ടുകളിലെ ചെക്ക്-ഇൻ കൗണ്ടറുകൾ, ബോർ ഡിംഗ് ഗേറ്റുകൾ എന്നിവിടങ്ങളിൽ കാണുന്ന കമ്പ്യൂട്ട റുകൾ, ബോർഡിം ഗ് പാസ് പ്രിന്റ് ചെയ്യുന്ന മെഷീനു കൾ, ലഗേജ് ടാഗ് പ്രിന്ററുകൾ തുട ങ്ങിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോ ഗിക്കുന്നതിനായി എയർപോർട്ട് അതോറിറ്റി ഈടാ ക്കുന്ന തുകയാണിത്. എയർലൈൻ കമ്പനികൾ ഈ തുക ടിക്കറ്റ് നിരക്കിനൊപ്പം യാത്രക്കാരിൽ നിന്ന് ഈടാക്കുന്നു (സാധാരണയായി 50 മുതൽ 100 രൂപ വരെ).
പണ്ട് കാലത്ത് ഓരോ വിമാനക്ക മ്പനിക്കും എയർപോർട്ടുകളിൽ സ്വന്തമായി പ്രത്യേക ചെക്ക്-ഇൻ കൗണ്ടറുകളും, കമ്പ്യൂട്ടർ സംവി ധാനങ്ങളും ഉണ്ടായിരുന്നു. ഇത് എയർ പോർട്ടു കളിൽ വലിയ സ്ഥലപരിമിതിക്കും സാമ്പത്തിക നഷ്ടത്തിനും കാരണമായി.ഇതിന് പരിഹാരമാ യാണ് 1980-കളിൽ SITA (Société Internationale Télécommunications Aéronautiques) എന്ന ആഗോള ഏവിയേഷൻ ഐടി കമ്പനി 'CUTE' സാങ്കേതികവിദ്യ അവതരിപ്പിച്ചത്.
ഈ സംവിധാനം വഴി ഒരൊറ്റ കൗണ്ട റിലെ കമ്പ്യൂട്ടറും, പ്രിന്ററും ഉപയോഗിച്ച് തന്നെ പല സമയങ്ങളിലായി വ്യത്യസ്ത വിമാനക്കമ്പനി കൾക്ക് (ഉദാഹരണത്തിന് ഇൻഡിഗോ, എയർ ഇന്ത്യ, എമിറേറ്റ്സ്) അവരുടെ യാത്രക്കാരെ ചെക്ക്-ഇൻ ചെയ്യിക്കാൻ സാധിക്കും. ഇന്ന് ഈ സാങ്കേതിക വിദ്യ കൂടുതൽ പരിഷ്കരിക്കപ്പെട്ട് CUPPS (Common Use Passenger Processing Systems) എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
ടിക്കറ്റ് ബില്ലിൽ 'Cute Charge' എന്ന് കാണു മ്പോൾ പല യാത്രക്കാരും തങ്ങൾ 'ക്യൂട്ട്' ആയതുകൊണ്ട് എയർലൈൻ തന്ന സമ്മാന മാണോ ഇതെന്ന രീതിയിൽ സോഷ്യൽ മീഡിയ യിൽ ബില്ലുകൾ പങ്കുവെക്കാറുണ്ട്. വീട്ടിലിരുന്ന് മൊബൈൽ വഴി വെബ് ചെക്ക്-ഇൻ ചെയ്യുക യും ലഗേജ് ഇല്ലാതെ നേരിട്ട് സെക്യൂരിറ്റി ചെക്കിംഗിലേക്ക് പോകുകയും ചെയ്താൽ പോലും ഈ 'ക്യൂട്ട് ഫീ' നൽകേണ്ടി വരും. കാരണം എയർ പോർട്ടിലെ ഈ പൊതുസംവി ധാനത്തിന്റെ പരിപാലന തുക ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനൊപ്പം എല്ലാവ ർക്കും ഒരുപോലെ ബാധകമാക്കിയിട്ടുള്ളതാണ്. എയർപോർട്ടുകളിലെ തിരക്ക് കുറയ്ക്കാനും വിമാനയാത്ര കൂടുതൽ സുഗമമാക്കാനും സഹായിക്കുന്ന ഒരു സ്മാർട്ട് സാങ്കേതിക വിദ്യയുടെ ചെലവാണ് നമ്മൾ ഈ 'ക്യൂട്ട് ഫീ' എന്ന പേരിൽ നൽകുന്നത്!
💢വാൽ കഷ്ണം 💢
വിമാന ടിക്കറ്റ് പരിശോധിക്കുമ്പോൾ 'ക്യൂട്ട് ഫീ' കൂടാതെ മറ്റ് ചില ഹ്രസ്വനാമങ്ങളും (Abbreviations) അതിന് നേരെ വലിയ തുകകളും ഈടാക്കിയിരിക്കുന്നത് കാണാം.
✈️ UDF (User Development Fee - യൂസർ ഡെവല പ്‌മെന്റ് ഫീ):എയർപോർട്ട് അതോറിറ്റിയോ എയർപോർട്ട് നടത്തുന്ന സ്വകാര്യ കമ്പനികളോ യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന തുകയാ ണിത്. എയർപോർട്ടുകളുടെ നവീകരണം, പുതിയ ടെർമിനലുകളുടെ നിർമ്മാണം, യാത്ര ക്കാർക്കായുള്ള ആധുനിക സൗകര്യങ്ങൾ (റൺവേ വികസനം, വിശ്രമമുറികൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ) എന്നിവയ്ക്കായി എയർപോർട്ട് കമ്പനികൾ വൻതുക നിക്ഷേപി ക്കാറുണ്ട്. ഈ തുക തിരിച്ചുപിടിക്കുന്നതിനും എയർപോർട്ട് മികച്ച രീതിയിൽ പരിപാലിക്കുന്ന തിനുമാണ് യാത്രക്കാരിൽ നിന്ന് UDF ഈടാക്കുന്നത്.
എല്ലാ എയർപോർട്ടുകളിലും ഒരേ നിരക്കല്ല UDF ഉള്ളത്. പുതുതായി നിർമ്മിച്ചതോ, വലിയ സൗകര്യങ്ങളുള്ളതോ ആയ എയർപോർട്ടുക ളിൽ (ഉദാഹരണത്തിന് ബംഗളൂരു, ഡൽഹി അല്ലെങ്കിൽ പുതിയ സ്വകാര്യ എയർപോർട്ടു കൾ) ഈ നിരക്ക് കൂടുതലായിരിക്കും. മാത്ര മല്ല, ആഭ്യന്തര യാത്രക്കാരെക്കാൾ (Domestic) കൂടുതൽ തുക അന്താരാഷ്ട്ര യാത്രക്കാരിൽ (International) നിന്ന് ഈടാക്കാറുണ്ട്.
✈️ASF (Aviation Security Fee - ഏവിയേഷൻ സെക്യൂരിറ്റി ഫീ):പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എയർപോർട്ടിലെയും നിങ്ങളുടെ യാത്രയിലെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഈടാക്കുന്ന നിരക്കാണിത്. വിമാനത്താവള ങ്ങൾക്ക് സുരക്ഷയൊരുക്കുന്ന കേന്ദ്ര സുരക്ഷാ സേനകൾ (ഉദാഹരണത്തിന് ഇന്ത്യയിൽ CISF), സുരക്ഷാ ജീവനക്കാർ, എക്സ്-റേ മെഷീനുക ൾ, സിസിടിവി സംവിധാന ങ്ങൾ, മറ്റ് സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെല വുകൾക്കായിട്ടാണ് ഈ തുക വിനിയോഗിക്കു ന്നത്. സാധാരണയായി ഈ തുക എല്ലാ യാത്ര ക്കാർക്കും ഏകദേശം ഒരുപോലെയായിരിക്കും (DGCA അഥവാ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് ഇത് നിശ്ചയി ക്കുന്നത്).
✈️RC (Regional Connectivity Fund): ഇന്ത്യയിൽ സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കുന്ന 'ഉഡാൻ' (UDAN) പദ്ധതിയെ പിന്തുണയ്ക്കാൻ പ്രധാന റൂട്ടുക ളിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന ചെറിയൊ രു തുക.
✈️ Passenger Service Fee (PSF): ചില ടിക്കറ്റു കളിൽ ഇതിന്റെ ഭാഗമായാണ് സുരക്ഷാ നിരക്കുകൾ കാണിക്കുക.
ചുരുക്കത്തിൽ, നമ്മൾ നൽകുന്ന ടിക്കറ്റ് തുക വെറും വിമാനക്കൂലി മാത്രമല്ല; സുരക്ഷിതവും, സൗകര്യ പ്രദവുമായ ഒരു എയർപോർട്ട് അനുഭവം ഉറപ്പാക്കാനുള്ള വിവിധ സേവന നിരക്കുകൾ കൂടിയാണ്. | 148 |
| 11 | No text... | 132 |
| 12 | 👉ബാങ്കിങ്-സാമ്പത്തിക മേഖലകളിൽ ഇന്ന് വളരെ സുപ്ര ധാനമായ ഒരു സംവിധാനമാ ണ് CKYC (Central KYC) അല്ലെങ്കിൽ Central Know Your Customer .
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'ഒരു തവണ KYC, എല്ലാ സാമ്പത്തിക സേവനങ്ങൾക്കും' എന്ന പദ്ധതി യാണിത്.
നിങ്ങൾ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴോ, മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോഴോ, ഇൻഷുറൻ സ് എടുക്കുമ്പോഴോ ഒക്കെ ഓരോ തവണയും ആധാർ, പാൻ കാർഡ്, ഫോട്ടോ എന്നിവ നൽകി KYC ഫോം പൂരിപ്പിക്കേണ്ടി വരാറുണ്ട്. എന്നാൽ CKYC ഉള്ള ഒരാൾക്ക് ഇതിൻ്റെ ആവ ശ്യമില്ല. ഒരു തവണ CKYC പൂർത്തി യാക്കിയാൽ, നിങ്ങൾക്ക് 14 അക്കങ്ങളുള്ള ഒരു വിശിഷ്ടമായ CKYC നമ്പർ (KIN - KYC Identification Number) ലഭിക്കും. പിന്നീട് ഏതൊരു സാമ്പത്തിക സ്ഥാപനത്തിലും ഈ നമ്പർ മാത്രം നൽകിയാൽ മതിയാകും.
ഒരു വ്യക്തിക്ക് നേരിട്ട് പോയി ഒരു വെബ്‌സൈറ്റിലൂടെ മാത്രം CKYC സ്വന്തമാക്കാൻ കഴിയില്ല. അതിനു ള്ള വഴി ഇതാണ്.
💶 റിസർവ് ബാങ്ക് (RBI) അല്ലെങ്കിൽ സെബി (SEBI) അംഗീകാരമുള്ള ഏതെങ്കിലും ഒരു ധനകാര്യ സ്ഥാപ നം വഴി (ബാങ്ക്, മ്യൂച്വൽ ഫണ്ട് ഹൗസ്, സ്റ്റോക്ക് ബ്രോക്കർ, ഇൻഷു റൻസ് കമ്പനി) ഒരു സേവനം വാങ്ങുക.
💶 അവർക്ക് നിങ്ങളുടെ KYC രേഖകൾ (ആധാർ, പാൻ, ഫോട്ടോ മുതലായവ) നൽകുക.
💶ഈ സ്ഥാപനം രേഖകൾ കേന്ദ്ര സർക്കാരിൻ്റെ CERSAI (Central Registry of Securitisation Asset Reconstruction and Security Interest of India) എന്ന പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യും.
💶 രേഖകൾ പരിശോധിച്ച ശേഷം, CERSAI ഒരു 14 അക്ക CKYC നമ്പർ അനുവദിക്കും. ഇത് നിങ്ങളുടെ മൊബൈലിലേക്ക് എസ്.എം.എസ് (SMS) ആയി ലഭിക്കും.
2012-ലെ ധനകാര്യ നിയമപ്രകാര മാണ് (Finance Act 2012) ഇതിന് അടിത്തറയിട്ടത്. തുടർന്ന് 2016-ൽ ഇന്ത്യൻ സർക്കാർ സി-കെവൈസി (CKYC) ഔദ്യോഗികമായി നടപ്പിലാ ക്കി. പണം തട്ടിപ്പും (Money Launde ring) കള്ളപ്പണ ഇടപാടുകളും തടയുകയായിരുന്നു ഇതിൻ്റെ പ്രധാന ലക്ഷ്യം.
അതായത് നമ്മുടെ രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുന്ന സുരക്ഷിതമായ ഒരു 'ഡിജിറ്റൽ ലോക്കർ' ആണ് CKYC. ഒരു പുതിയ ബാങ്കിൽ പോകുമ്പോൾ, അവർ നമ്മുടെ അനുമതിയോടെ ഈ ലോക്കറിൽ നിന്ന് രേഖകൾ എടുത്തു കൊള്ളും. പേപ്പറുകൾ പ്രിൻ്റ് ചെയ്ത് നൽകേണ്ട കാര്യ മേയില്ല! നിങ്ങളുടെ വീട്ടുപേരോ, വിലാസമോ മാറിയാൽ, ഏതെങ്കിലും ഒരു ബാങ്കിൽ ചെന്ന് CKYC അപ്‌ഡേറ്റ് ചെയ്താൽ മതി. ബാക്കി എല്ലാ ബാങ്കുകളിലും ഇൻഷുറൻസു കളിലും അത് സ്വയം അപ്‌ഡേറ്റ് ആയിക്കോളും.
നൽകുന്ന രേഖകൾ അനുസരിച്ച് 4 തരം CKYC അക്കൗണ്ടുകൾ ഉണ്ട്.
💻1. Full KYC: നേരിട്ട് പോയോ (OSV) അല്ലെങ്കിൽ ഡിജിറ്റലായോ പൂർണ്ണ മായ രേഖകൾ സമർപ്പിക്കുമ്പോൾ ലഭിക്കുന്നത്.
💻 2.Simplified KYC: ഔദ്യോഗിക രേഖകൾ (OVD) ഇല്ലാത്തവർക്ക് മറ്റ് തിരിച്ചറിയൽ രേഖകൾ നൽകി തുടങ്ങുന്നത് (ഇതിന് ചില നിയന്ത്രണങ്ങൾ ഉണ്ടാകും).
💻 3. Small Account KYC: ഫോണും ഫോട്ടോയും മാത്രം നൽകി തുട ങ്ങുന്ന താൽക്കാലിക അക്കൗണ്ടു കൾ.
💻 4.OTP-based KYC:ആധാർ ഒ.ടി.പി (OTP) വഴി ഓൺലൈനായി ചെയ്യുന്നവ.
നമ്മൾക്ക് ഇതിനകം ഒരു CKYC നമ്പർ ഉണ്ടോ എന്ന് അറിയാൻ വളരെ എളുപ്പമാണ്. ഏതെങ്കിലും പ്രമുഖ മ്യൂച്വൽ ഫണ്ട് വെബ്‌സൈറ്റു കളിലോ (ഉദാഹരണത്തിന് KFintech അല്ലെങ്കിൽ CAMS), അല്ലെങ്കിൽ വലിയ സ്റ്റോക്ക് ബ്രോക്കിങ് ആപ്പുകളിലോ പോയി "Check KYC Status" ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ (PAN) നമ്പർ നൽകിയാൽ നമ്മുടെ 14 അക്ക CKYC നമ്പർ സ്ക്രീനിൽ തെളിയും. | 131 |
| 13 | No text... | 141 |
| 14 | ⭐ആരാണ് മിഹിർ സെൻ? ⭐
👉ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കുന്ന ആദ്യ ഏഷ്യക്കാരൻ എന്ന ബഹുമതി സ്വന്തമാക്കിയ താരമാണ് അദ്ദേഹം. വരാനിരിക്കുന്ന ഒരുപിടി ലോകോ ത്തര നേട്ടങ്ങളുടെ തുടക്കമായിരു ന്നു അത്. ഏഴു കടലും നീന്തിക്കടന്ന് നീന്തൽരംഗത്തെ അദ്ഭുതമായി മാറിയ മിഹിർ സെന്നിന്റെ കഥ ഇന്ത്യൻ കായികചരിത്രത്തിലെ പ്രധാന ഏടാണ്.
ബംഗാളിലെ പുരുലിയയിലെ ഒരു സാധാരണ കുടുംബത്തിൽ 1930 നവംബർ 16നാണ് മിഹിറിന്റെ ജനനം. പിന്നീടു കട്ടക്കിലേക്ക്. ചെറുപ്പത്തിൽ തന്നെ നീന്തൽ പഠിച്ചെങ്കിലും താനൊരു വലിയ നീന്തൽതാരമാകുമെന്ന് മിഹിർ സ്വപ്‌നത്തിൽപോലും കരുതിയില്ല. തുടർപഠനത്തിനായി അദ്ദേഹം ലണ്ടനിലേക്ക് പോകാൻ ആഗ്ര ഹിച്ചു. പക്ഷേ പണം പ്രശ്‌നമായി. വലിയൊരു വ്യവസായിയായ ബിജു പട്‌നായിക്കിന്റെ (പിന്നീട് ഒറിസ മുഖ്യമന്ത്രി) സാമ്പത്തികസഹായം കൊണ്ടാണ് മിഹിർ ലണ്ടനിലെത്തി യത്. അവിടെ നിയമപഠനം ആരംഭിച്ചു.
ഒരു വനിത ഇംഗ്ലീഷ് ചാനൽ നീന്താനുള്ള ശ്രമം നടത്തുന്നതായി പത്രത്തിലൂടെ വായിച്ചറിഞ്ഞ മിഹിർ, എന്തുകൊണ്ട് തനിക്കും അതായിക്കൂടാ എന്നു ചിന്തിച്ചു. ഇതാണ് അദ്ദേഹത്തെ ഇംഗ്ലിഷ് ചാനൽ നീന്തിക്കടക്കാൻ പ്രേരി പ്പിച്ചത്. ഇതിനായുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചു. 1955 ഓഗസ്‌റ്റിൽ ആദ്യ ശ്രമം പരാജയ പ്പെട്ടു. പിന്നീട് രണ്ടു തവണ കൂടി ശ്രമിച്ചെങ്കിലും കടൽ വഴങ്ങിയില്ല. അതികഠിനമായ തണുപ്പും, പ്രതികൂലമായ കാലാവസ്‌ഥയും മിഹിറിനെ തളർത്തിയില്ല. നാലാം ശ്രമത്തിൽ കടലും കാലാവസ്‌ഥയും മിഹിറിന് കീഴടങ്ങി.
1958 സെപ്‌റ്റംബർ 26ന് ആരംഭിച്ച പരിശ്രമം പിറ്റേന്ന് പുലർച്ചെ 2.45ന് വിജയതീരമണിഞ്ഞു. ഇതിന് അദ്ദേഹത്തിന് ആകെ 14 മണിക്കൂ റും, 45 മിനിട്ടും ആവശ്യമായി. മിഹിർ സെൻ ഇംഗ്ലിഷ് ചാനൽ നീന്തിക്കട ക്കുന്ന ആദ്യ ഏഷ്യക്കാരനായി. തുടർന്നു നാലു പ്രധാന കടലിടുക്കു കളും ഒരു ചാനലും നീന്തിക്കടന്നു ലോകത്തിലെ ഏഴു കടലും കീഴട ക്കിയ ഏറ്റവും മികച്ച ദീർഘനീന്തൽ താരമായി മാറി.
ഇംഗ്ലിഷ് ചാനൽ കീഴടക്കിയത് 1958 ലായിരുന്നെങ്കിൽ മറ്റു നേട്ടങ്ങൾ 1966ലായിരുന്നു. അക്കൊല്ലം പാക്ക് കടലിടുക്ക് (22 മൈൽ) നീന്തിക്കട ക്കുന്ന ആദ്യ വ്യക്‌തിയായി. തൊട്ടുപിന്നാലെ ജിബ്രാൾട്ടർ കടലിടുക്ക് (14 മൈൽ) കീഴടക്കുന്ന ആദ്യ ഏഷ്യക്കാരൻ. പിന്നീടു ഡാർഡനെലസ് കടലിടുക്ക് (40 മൈൽ) നീന്തിയ ആദ്യ വ്യക്‌തി, ബോസ്‌ഫോറസ് കടലിടുക്ക് (16 മൈൽ) നീന്തിയ ആദ്യ ഇന്ത്യക്കാ രൻ, പാനമ കനാൽ (50 മൈൽ) കീഴടക്കിയ മൂന്നാമത്തെ വ്യക്‌തി എന്നീ നേട്ടങ്ങൾ സ്വന്തമാക്കി, സപ്‌തസാഗരവും കീഴടക്കി ലോകത്തെ ഞെട്ടിച്ചു.
1959ൽ പത്മശ്രീയും, 1967ൽ പത്മഭൂഷണും നൽകി രാഷ്‌ട്രം ആദരിച്ചു. ഗിന്നസ് ബുക്കിൽ പലതവണ സ്‌ഥാനം നേടി. നീന്തൽ രംഗത്തോടു വിട പറഞ്ഞ മിഹിർ പട്ടുവസ്‌ത്ര വ്യാപാരരംഗത്തെത്തി. പട്ടുവസ്‌ത്ര കയറ്റുമതിയിൽ അദ്ദേ ഹം ഇന്ത്യയിൽ രണ്ടാം സ്‌ഥാനത്തെ ത്തിയെങ്കിലും ഈ രംഗത്തെ തൊഴിൽ സമരം മിഹിറിനെ ഒന്നുമി ല്ലാത്തവനാക്കി. ഏഴു കടലും കീഴട ക്കിയെങ്കിലും ഒരിക്കൽ ലോക്‌സഭ യിലേക്ക് മൽസരിച്ചപ്പോൾ ജനങ്ങളുടെ ഹൃദയം കീഴടക്കാൻ അദ്ദേഹത്തിനായില്ല.
ജീവിതാന്ത്യത്തിൽ അൾഷിമേഴ്‌സ്, പാർക്കിൻസൺ രോഗങ്ങൾക്ക് അടിമയായി. ഒടുവിൽ നോക്കാൻ മക്കളോ ,ഭാര്യയോ അടുത്തില്ലാതെ ആശുപത്രി അധികാരികളുടെ കാരുണ്യത്തിൽ ജീവിതം തള്ളിനീ ക്കി. 1997 ജൂൺ 11ന് കൊൽക്ക ത്തയിൽ മരണം.
| 155 |
| 15 | No text... | 287 |
| 16 | 👉ദോഹയിലെ സിദ്ര മെഡിസിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഡാമിയൻ ഹേർസ്റ്റിന്റെ 'ദി മിറാക്കുലസ് ജേർണി' (The Miraculous Journey) എന്നത് ഒരു ശില്പവിസ്മയമാണ്. ഒരു മനുഷ്യ ജീവന്റെ തുടക്കം മുതൽ ജനനം വരെയുള്ള ഘട്ടങ്ങൾ ഇത്രയും മനോഹരമായും ബൃഹ ത്തായും ആവിഷ്കരിച്ച മറ്റൊരു കലാരൂപം ലോകത്തുണ്ടാകില്ല.
ഈ 14 വെങ്കല (Bronze) ശില്പങ്ങളു ടെ ആകെ ഭാരം ഏകദേശം 216 ടൺ ആണ്! ഇതിൽ ഏറ്റവും ചെറിയ ശില്പത്തിന് 5 മീറ്റർ ഉയരമു ണ്ടെങ്കിൽ, ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്റെ രൂപത്തിലുള്ള അവസാനത്തെ ഭീമാകാരമായ ശില്പത്തിന് 14 മീറ്റർ (ഏകദേശം 46 അടി) ഉയരമുണ്ട്.
മധ്യപൂർവേഷ്യൻ (Middle East) ചരിത്രത്തിൽ ആദ്യമായാണ് നഗ്നതയോ ,മനുഷ്യശരീരത്തിന്റെ ആന്തരിക ഘടനയോ ഇത്രയും പരസ്യമായി ഒരു പൊതുസ്ഥലത്ത് ശില്പങ്ങളായി പ്രദർശിപ്പിക്കു ന്നത്. 2013 ഒക്ടോബറിൽ ഇത് ആദ്യമായി അനാവരണം ചെയ്തപ്പോൾ പ്രാദേശികമായ ചില സാംസ്കാരിക വിയോജിപ്പുകൾ ഉയർ ന്നിരുന്നു. തുടർന്ന് ആശുപത്രിയുടെ നിർമ്മാ ണ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഈ ശില്പങ്ങൾ വലിയ തുകൽക്കൂട്ടു കൾ കൊണ്ട് വർഷങ്ങ ളോളം മൂടിയിട്ടു.
പിന്നീട് 2018 നവംബറിൽ സിദ്ര മെഡിസിൻ ഔദ്യോഗികമായി തുറന്നപ്പോഴാണ് ഈ ശില്പങ്ങൾ വീണ്ടും പൂർണ്ണമായി പൊതുജനങ്ങ ൾക്ക് മുന്നിൽ തുറന്നു കൊടുത്തത്. കത്താറ ഫൗണ്ടേഷൻ ചെയർപേഴ് സൺ ഷെയ്ഖ അൽ-മയാസ ബിൻത് ഹമദ് അൽഥാനിയുടെ ശക്തമായ പിന്തുണ ഇതിനുണ്ടായി രുന്നു.
ഖത്തറിലെ കഠിനമായ ചൂടും, മണൽക്കാറ്റും താങ്ങാൻ കഴിയുന്ന രീതിയിലാണ് ഈ വെങ്കല ശില്പങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവ നിർമ്മിക്കാൻ മാത്രം ഏകദേശം 3 വർഷത്തോളം സമയമെടുത്തു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കാപട്യം എന്ന് പറയുന്നത് നമ്മൾ എല്ലാവരും ജനിക്കു ന്നത് ലൈംഗികതയിലൂടെയും, ഗർഭധാര ണത്തിലൂടെയുമാണ്, എന്നാൽ അതിനെക്കു റിച്ച് സംസാരിക്കാൻ നമുക്ക് നാണക്കേടാണ് എന്നതാണ്. ഇതൊരു വലിയ മെഡിക്കൽ അത്ഭുതമാണെന്നും അത് കാണിച്ചുതരിക മാത്രമാണ് താൻ ചെയ്തതെന്നും ഡാമിയൻ ഹേർസ്റ്റ് പറഞ്ഞിട്ടുണ്ട്.
ഒരൊറ്റ അണ്ഡം പുരുഷ ബീജവു മായി ചേരുന്ന നിമിഷം മുതൽ (Conception) പൂർണ്ണവളർച്ചയെ ത്തിയ ഒരു കുഞ്ഞ് പുറത്തേക്ക് വരുന്നതു വരെയുള്ള ജീവന്റെ ഓരോ തുടിപ്പും മെഡിക്ക ൽ സയൻസിനെപ്പോലും അത്ഭുതപ്പെടു ത്തുന്ന കൃത്യതയോടെയാണ് ഇതിൽ കൊത്തിയെടു ത്തിരിക്കുന്നത്. കലയും ,ശാസ്ത്രവും, മനുഷ്യത്വവും ഒന്നിക്കുന്ന ഒരിടമായി സിദ്ര മെഡിസിൻ പരിസരത്തെ ഇത് മാറ്റുന്നു. | 284 |
| 17 | No text... | 279 |
| 18 | 👉 ലോകമെമ്പാടുമുള്ള കറൻസികളുടെ സുരക്ഷയിൽ അതീവ പ്രാധാന്യമുള്ളതുമായ ഒരു സുരക്ഷാ സംവിധാനമാണ് 'യൂറിയോ കോൺസ്റ്റലേഷൻ' (EURion Constellation) അല്ലെങ്കിൽ 'ഒമ്രോൺ റിംഗ്സ്' (Omron rings) എന്നത്. ഉദാഹരണമായി ഇന്ത്യൻ 500 രൂപ നോട്ടിലുമുള്ളത് നൽകിയിരിക്കുന്നു.
നോട്ടുകളിൽ വളരെ ചെറുതായി നൽകിയിരി ക്കുന്ന, പ്രത്യേക ക്രമീക രണത്തിലുള്ള അഞ്ച് ചെറിയ വട്ടങ്ങളുടെ (circles) കൂട്ടമാണിത്. നോട്ടുകൾ കളർ ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന തോ ,സ്കാൻ ചെയ്യുന്ന തോ തടയാൻ വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തി രിക്കുന്നത്. ആധുനിക ഫോട്ടോകോപ്പിയറു കളും (Photocopiers) സ്കാനറുകളും ഈ പ്രത്യേക പാറ്റേൺ തിരിച്ചറിയു മ്പോൾ, വ്യാജ നോട്ടുകൾ നിർമ്മി@@ക്കുന്നത് തടയാനായി അവ ഒന്നു കിൽ പൂർണ്ണമായി പ്രവർത്തിക്കാ താവുകയോ അല്ലെങ്കിൽ ബ്ലാങ്ക് പേപ്പർ മാത്രം പ്രിന്റ് ചെയ്ത് നൽകുകയോ ചെയ്യുന്നു.
1996-ൽ ജാപ്പനീസ് കമ്പനിയായ 'ഒമ്രോൺ കോർപ്പറേഷൻ' ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെ ടുത്തത്. ആകാശത്തെ 'ഒറിയോ ൺ' (Orion) നക്ഷത്രസമൂഹത്തിന്റെ (Constellation) ആകൃതിയോട് ഇതിന് സാമ്യമുള്ളതിനാലും, ആദ്യമായി ഇത് 10 യൂറോ നോട്ടിൽ ഔദ്യോഗി കമായി ലോകം ശ്രദ്ധിച്ചതിനാലും ആണ് ഇതിന് 'EURion Constellation' എന്ന പേര് ലഭിച്ചത്.
2002-ൽ കേംബ്രിഡ്ജ് സർവകലാ ശാലയിലെ മാർക്കസ് ബ്രൗൺ (Markus Kuhn) എന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് ഈ രഹസ്യ പാറ്റേൺ സാധാരണ സ്കാനറുകൾ തിരിച്ചറിയുന്നുണ്ടെന്ന വസ്തുത ലോകത്തിന് മുന്നിൽ ആദ്യമായി വെളിപ്പെടുത്തിയത്.ഇതിലെ വട്ടങ്ങൾ നോട്ടുകളിൽ പലപ്പോഴും സംഗീത നോട്ടുകൾ (musical notes), പൂക്കൾ, അല്ലെങ്കിൽ ചെറിയ പുള്ളികൾ എന്ന രീതിയിലാണ് ഒളിപ്പിച്ചു വെക്കാറുള്ളത്. ഒരു സാധാരണക്കാരൻ നോക്കിയാൽ ഇതൊരു ഭംഗിയുള്ള ഡിസൈൻ മാത്രമായി തോന്നും. എന്നാൽ സ്കാനറിനുള്ളിലെ സോഫ്റ്റ്‌വെയർ ഈ അഞ്ച് പുള്ളികൾ തമ്മിലുള്ള ദൂരവും കോണും (distance and angles) കൃത്യമായി കണക്കുകൂട്ടി ഇതൊരു കറൻസിയാണെന്ന് തിരിച്ചറിയുകയും പ്രിന്റിംഗ് തടയുകയും ചെയ്യും.
ഇന്ത്യൻ രൂപയ്ക്ക് പുറമെ യു.എസ് ഡോളർ (US Dollar), ബ്രിട്ടീഷ് പൗണ്ട് (British Pound), യൂറോ (Euro), ജാപ്പനീസ് യെൻ (Yen) തുടങ്ങി ലോകത്തിലെ പ്രമുഖ രാജ്യങ്ങളി ലെല്ലാം ഈ സുരക്ഷാ സംവിധാനം ഉപയോഗിക്കുന്നുണ്ട്. കറൻസികളുടെ ചിത്രങ്ങൾ അഡോബി ഫോട്ടോഷോപ്പ് (Adobe Photoshop) പോലുള്ള പ്രമുഖ സോഫ്റ്റ്‌വെയറുകളിൽ എഡിറ്റ് ചെയ്യാൻ ശ്രമിച്ചാലും CDS (Counterfeit Deterrence System) എന്ന സംവിധാനം വഴി ഈ പാറ്റേൺ തിരിച്ചറിയുകയും കറൻസി ചിത്ര ങ്ങൾ ഓപ്പൺ ചെയ്യുന്നത് സോഫ് റ്റ്‌വെയർ തടയുകയും ചെയ്യും.
വ്യാജ കറൻസികൾക്കെതിരെ ഡിജിറ്റൽ ലോകം ഒരുക്കിയ ഏറ്റവും ബുദ്ധിപരമായ ഒരു 'അദൃശ്യ പൂട്ട്' തന്നെയാണ് ഈ യൂറിയോ കോൺസ്റ്റലേഷൻ! | 267 |
| 19 | No text... | 257 |
| 20 | പാമ്പിനെ പേടിയില്ലാത്തവരായി ചുരുക്കം ചിലർ മാത്രമേ കാണുകയുള്ളൂ.വിഷമുള്ള ഒരൊറ്റ കടിയിൽ നമ്മെ കൊല്ലാൻ കഴിയുന്ന ജീവികളാണ് പാമ്പുകൾ.പാമ്പിൻ്റെ ഉമിനീർ രൂപാന്തരം പ്രാപിച്ചുണ്ടായ മഞ്ഞ നിറത്തിലുള്ള പ്രോട്ടീനുകളാണ് പാമ്പിൻ വിഷം.അല്ലെങ്കിൽ വെനം.പാമ്പിൻ്റെ തലയിലുള്ള ഉമിനീർ ഗ്രന്ഥികളിലാണ് വെനം ഉത്പാദിപ്പിച്ച് ശേഖരിച്ചു വയ്ക്കുന്നത്.അതിനാൽ ബഹുഭൂരിപക്ഷം പാമ്പുകളുടെ ശരീരത്തിലും അവരുടെ തല ഒഴികെയുള്ള ഭാഗങ്ങളിൽ വിഷം കാണുകയില്ല.മറ്റുള്ള ജീവികളെ ആഹാരത്തിനായി മറ്റും കീഴ്പ്പെടുത്തുന്നതിനും അവരെ നിശ്ചലമാക്കി വിഴുങ്ങുവാനും, ഉപദ്രവിക്കാൻ വരുന്നവരോട് രക്ഷനേടുവാനുമാണ് ഈ വിഷം ഉപയോഗിക്കുന്നത്.കടിക്കുന്ന പാമ്പുകളുടെ പല്ലുകളിലൂടെയാണ് ഈ വെനം മറ്റു ജീവികളുടെ ശരീരത്തിൽ കടക്കുന്നത് അതിനായി പാമ്പുകൾക്ക് രണ്ട് പല്ലുകളാണുള്ളത്. എന്നാൽ പെരുമ്പാമ്പ് പോലുള്ളവയിൽ ധാരാളം പല്ലുകൾ കാണാൻ കഴിയും. പ്രോട്ടീൻ തന്മാത്രകളാണ് വെനം.പാമ്പിൻ്റെ കടിയിലൂടെ ശരീരത്തിൽ കടന്നതിനു ശേഷം കോശങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ് ഇവ ചെയ്യുന്നത്.പക്ഷേ ഈ വിഷം തന്നെ ഭക്ഷണത്തിലൂടെ ശരീരത്തിനകത്തുചെന്നാൽ യാതൊന്നും സംഭവിക്കില്ല എന്നതാണ് സത്യം.വയറ്റിൽ ചെല്ലുമ്പോൾ അവിടെയുള്ള ദഹനരസങ്ങൾ ഇതിനെ നിർവീര്യമാക്കുന്നു. അതേസമയം വായിലോ അന്നനാളത്തിലോ എന്തെങ്കിലും മുറിവുണ്ടെങ്കിൽ ഈ വെനം ആ മുറിവിലൂടെ ശരീരത്തിൽ കലർന്ന് മരണം സംഭവിച്ചേക്കാം. സൈറ്റൊടോക്സിൻ, ന്യൂറോടോക്സിൻ,ഹീമോടോക്സിൻ എന്നീ മൂന്ന് രീതികളാണ് പാമ്പുകടിയേറ്റ ഒരാളുടെ ശരീരത്തിൽ പാമ്പിൻവിഷം പ്രവർത്തിക്കുന്നത്. സൈറ്റൊടോക്സിക് വെനം ശരീരത്തിലെ കോശങ്ങളെയാണ് ബാധിക്കുന്നത്.ന്യൂറോടോക്സിക് നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നു. രാജവെമ്പാലയുടെ വെനം ഇത്തരത്തിലാണ് പ്രവർത്തിക്കുന്നത്.വിവിധ ന്യൂറോണുകൾ പുറപ്പെടുവിക്കുന്ന സിഗ്നലുകൾ തടയുകയും അവയുടെ പ്രവർത്തനം മന്ദീഭവിക്കുകയും ചെയ്യുന്നു. ആവേഗങ്ങളുടെ സഞ്ചാരം ത്വരിതപ്പെടുത്തുന്ന കാൽസ്യം പൊട്ടാസ്യം ചാനലുകളിലാണ് ഇവ പ്രവർത്തിക്കുന്നത് . ന്യൂറോണുകൾ വഴി സന്ദേശം കടത്തി വിടുന്നതിൽ കാൽസ്യം പൊട്ടാസ്യം ചാനലുകൾക്ക് വലിയ പങ്കുണ്ട്.ന്യൂറോ ടോക്സിനുകൾ അവയെ തകിടം മറിക്കുന്നു. ഹീമോടോക്സിക്കാവട്ടെ നമ്മുടെ രക്തചംക്രമണ വ്യവസ്ഥയെയാണ് ബാധിക്കുന്നത്.സ്വതവേയുള്ള രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ നശിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.ഇത്തരം വിഷം ശരീരത്തിൽ കടന്നാൽ ശരീരത്തിലെ അരുണരക്താണുക്കളെ തകർക്കുകയും രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമാവുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.VINOJ APPUKUTTAN. | 280 |
