ടെക്നോളജി
رفتن به کانال در Telegram
ടെലിഗ്രാം മലയാളികൾക്കായി ഒരു ടെക്നോളജി ചാനൽ.ടെക്നോളജി വാർത്തകൾ ബ്ലോഗുകൾ ടെക് ടിപ്സുകൾ തുടങ്ങിയവ വായിക്കാം. #tech #mobile #tricks Admins :- @Mallutechtrick_bot Updates:- @mallutechtrick_channel Group :- @mtt_official ©Team MTT from @SHPTech_Official
نمایش بیشتر5 665
مشترکین
-124 ساعت
-87 روز
-3530 روز
آرشیو پست ها
5 665
നമുക്ക് ചുറ്റും നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ പോലീസിനെ അറിയിക്കാൻ ആഗ്രഹമുണ്ടെങ്കിലും, നമ്മുടെ ഐഡന്റിറ്റി വെളിപ്പെടുമോ എന്ന ഭയം പലരെയും ഇതിൽ നിന്ന് പിന്നോട്ട് വലിക്കാറുണ്ട്. എന്നാൽ ഇനി ആ പേടി വേണ്ട!
നിങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ ഇനി നിങ്ങൾക്ക് കുറ്റകൃത്യങ്ങൾ കേരള പോലീസ് ആപ് വഴി റിപ്പോർട്ട് ചെയ്യാം.
ഇത് എങ്ങനെ ഉപയോഗിക്കാം?
1. പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ Pol-App ഡൗൺലോഡ് ചെയ്യുക.
2. ആപ്പിലെ 'Report to Us' എന്ന സെക്ഷൻ തിരഞ്ഞെടുക്കുക.
3. അതിൽ കാണുന്ന 'Share Information Anonymously' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അറിയാവുന്ന വിവരങ്ങൾ സുരക്ഷിതമായി ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യാം
ലഹരിമുക്ത കേരളത്തിനായി നമുക്കും പങ്കാളികളാകാം🤝
5 665
മൊബൈല്‍ ഫോണിന് ക്ഷാമ കാലം
വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ കിട്ടാനില്ല;
ഇരട്ടി വില...വില്ലനായി ചിപ്
Rwad More on DhanamOnline : https://dhanamonline.com/business-kerala/budget-smartphones-face-severe-shortage-and-price-hike-amid-global-chipset-crunch-rrn
5 665
എഐ സിസ്റ്റത്തിലെ പിഴവ്: 20,000-ത്തിലധികം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെറ്റ.
വാഷിങ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് റിക്കവറി സിസ്റ്റത്തിലെ പിഴവ് കാരണം 20,000 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ ആഗോളതലത്തില്‍ ഇരുപതിനായിരത്തിലധികം അക്കൗണ്ടുകളുടെ നിയന്ത്രണം കൈക്കലാക്കിയതായി മെറ്റാ സ്ഥിരീകരിച്ചു.
അക്കൗണ്ടുകള്‍ തിരികെ ലഭിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഹൈ ടച്ച് സപ്പോര്‍ട്ട് (ഒഠട) എന്ന നിര്‍മിത ബുദ്ധി അധിഷ്ഠിത ടൂളിലാണ് ഈ സുരക്ഷ വീഴ്ച കണ്ടെത്തിയത്. ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഇല്ലാത്ത അക്കൗണ്ടുകളെയാണ് ഈ പ്രശ്‌നം ബാധിച്ചത്.
അക്കൗണ്ട് റിക്കവറി സമയത്ത് നല്‍കുന്ന ഇമെയില്‍ വിലാസം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുന്നതില്‍ നിര്‍മിത ബുദ്ധി സംവിധാനം പരാജയപ്പെട്ടതാണ് ഹാക്കര്‍മാര്‍ക്ക് സഹായകമായത്. നിര്‍മിത ബുദ്ധി സംവിധാനത്തെ കബളിപ്പിച്ച് ഇരകളുടെ അക്കൗണ്ടുകളുമായി ഹാക്കര്‍മാര്‍ തങ്ങളുടെ സ്വന്തം ഇമെയില്‍ വിലാസങ്ങള്‍ ബന്ധിപ്പിക്കുകയും, തുടര്‍ന്ന് പാസ്വേഡ് റീസെറ്റ് കോഡ് സ്വന്തമാക്കി അക്കൗണ്ടുകളില്‍ പ്രവേശിക്കുകയുമാണ് ചെയ്തത്. അക്കൗണ്ട് ഉടമകളുടെ യഥാര്‍ത്ഥ ലൊക്കേഷന്‍ സ്ഥിരീകരിക്കാന്‍ ഹാക്കര്‍മാര്‍ വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു.
ഏപ്രില്‍ 17-നാണ് ആദ്യത്തെ ആക്രമണം നടന്നതെന്നാണ് വിലയിരുത്തുന്നത്. മെയ് 31നാണ് ഈ ആക്രമണം ആദ്യമായി ശ്രദ്ധയില്‍പ്പെട്ടതെന്ന് മെറ്റാ വ്യക്തമാക്കുന്നു. ജൂണ്‍ ഒന്നോടെ കമ്പനി ഈ പ്രശ്‌നം പരിഹരിച്ചതായി മെറ്റായുടെ കമ്മ്യൂണിക്കേഷന്‍സ് മേധാവി ആന്‍ഡി സ്റ്റോണ്‍ പറഞ്ഞു.
Source
5 665
സ്വകാര്യതയിലേക്ക് കാമറ നീട്ടിയാൽ അഴിയെണ്ണും; മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: അനുമതിയില്ലാതെ ആളുകളുടെ സ്വകാര്യതയിലേക്ക് മൊബൈൽ കാമറകൾ കൊണ്ടുചെല്ലുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. ഇത്തരക്കാർ അഴിയെണ്ണേണ്ടി വരുമെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചു.
ഇന്ത്യൻ ഭരണഘടന ഒരോ പൗരനും ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം ഒരു മൗലികാവകാശമാണ്. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതോ, അത് സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ പ്രചരിപ്പിക്കുന്നതോ കുറ്റകൃത്യമാണ്. മൂന്നു വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
നടൻ സലിംകുമാറിന്‍റെ സംസ്‌കാര വേളയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസിന്‍റെ മുന്നറിയിപ്പ്. 2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് സെക്‌ഷൻ (66ഇ) പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റമാണെന്നും പോലീസ് അറിയിച്ചു.
5 665
*PC shipments reached 4.4 million units in Q1 2026, marking a 31.1% year-on-year growth and the third consecutive quarter with shipments crossing the 4-million mark. HP retained its leadership position, while Acer climbed to second place, overtaking Lenovo and Dell.*
5 665
👉ഗൂഗിൾ ഡ്രൈവ് (Google Drive) അടുത്തിടെ പുറത്തിറക്കിയ ഏറ്റവും വലിയ അപ്‌ഡേറ്റുകളിലൊ ന്നാണ് സ്മാർട്ട് ഡോക്യുമെന്റ് സ്കാനിംഗ് ഫീച്ചറുകൾ. മുൻപ് ഓരോ പേജും പ്രത്യേകം ഫോട്ടോ എടുത്ത് സ്കാൻ ചെയ്യേണ്ടി വന്നിരുന്ന പ്രക്രിയയെ വളരെ ലളിതവും രസകരവുമാക്കാൻ ഇതിലൂടെ സാധിക്കുന്നു.
പേജുകൾ ഓരോന്നായി ക്യാമറയ് ക്ക് മുന്നിൽ കാണിക്കുമ്പോൾ ഒരു വീഡിയോ റെക്കോർഡ് ചെയ്യുന്നത് പോലെ തുടർച്ചയായി (Seamless) ഇത് പേജുകളെ തിരിച്ചറിഞ്ഞ് സ്കാൻ ചെയ്യുന്നു. മേശപ്പുറത്ത് ഒന്നിലധികം രസീതുകളോ പേജുകളോ നിരത്തി വെച്ചാൽ ഒരേ സമയം അവയെല്ലാം വേർതിരിച്ച് സ്കാൻ ചെയ്യാനും ഇതിന് സാധിക്കും. ഈ അത്യാധു നിക AI ഫീച്ചറുകൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഫോണുകളിൽ കുറഞ്ഞത് 8GB RAM എങ്കിലും ഉണ്ടായിരിക്കണം. മിഡ്-റേഞ്ച്, ഫ്ലാഗ്ഷിപ്പ് ആൻഡ്രോയിഡ് ഫോണുകളിലാണ് ഇത് നിലവിൽ ലഭ്യമാകുന്നത്. കുറഞ്ഞ റാം ഉള്ള ഫോണുകളിൽ പഴയ സ്കാനിംഗ് രീതി തന്നെയായിരിക്കും തുടരുക.
ഈ സ്കാനിംഗ് ഫീച്ചർ ഗൂഗിൾ ഡ്രൈവിൽ മാത്രമല്ല, ആൻഡ്രോയി ഡിലെ 'Files by Google' പോലുള്ള മറ്റ് ആപ്പുകളിലും ലഭ്യമാകും.
ഏറ്റവും കൗതുകകരമായ കാര്യം, ഈ സ്കാനിംഗ് പ്രക്രിയകൾക്കൊ ന്നും ഇന്റർനെറ്റ് ആവശ്യമില്ല എന്നതാണ്. പൂർണ്ണമായും നിങ്ങ ളുടെ ഫോണിന്റെ പ്രൊസസിംഗ് പവർ ഉപയോഗിച്ചാണ് (Offline) ഇത് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ വിമാന യാത്രയിലോ, റേഞ്ച് ഇല്ലാത്ത ബേസ്‌മെന്റുകളിലോ ഒക്കെ ഇത് വേഗത്തിൽ ഉപയോ ഗിക്കാം. നിങ്ങളുടെ വ്യക്തിപരമായ പ്രമാണങ്ങളോ രേഖകളോ സ്കാൻ ചെയ്യുന്ന ഘട്ടത്തിൽ വിശകലന ത്തിനായി ഗൂഗിളിന്റെ ക്ലൗഡ് സെർവറുകളിലേക്ക് അയക്കപ്പെടു ന്നില്ല. എല്ലാ പ്രൊസസിംഗും ഫോണിനുള്ളിൽ തന്നെ നടക്കുന്ന തിനാൽ ഡാറ്റ സുരക്ഷിതമായി രിക്കും.
പണ്ടുമുതലേ ആളുകൾക്ക് രസീതുകളും ഫോമുകളും സ്കാൻ ചെയ്ത് പെട്ടെന്ന് PDF ആക്കി മാറ്റാൻ സഹായിക്കുന്ന ഒരു ടൂൾ ആയിരുന്നു.തുടക്കത്തിൽ ഇതൊരു സാധാരണ ഫോട്ടോ എടുക്കൽ ടൂൾ മാത്രമായിരുന്നെങ്കിൽ, പിന്നീട് ഇതിലേക്ക് 'Auto-capture', നിഴലുകൾ ഒഴിവാക്കാനുള്ള 'Shadow removal', വൈറ്റ് ബാലൻസ് അഡ്ജസ്റ്റ്‌മെന്റ് തുടങ്ങിയ ഫീച്ചറുകൾ ഗൂഗിൾ പടിപടിയായി ചേർത്തുകൊണ്ടി രുന്നു. ഈ പുതിയ അപ്‌ഡേറ്റിന്റെ തുടക്കം 2025 സെപ്റ്റംബറിൽ 'Google Workspace Labs' വഴി നട ത്തിയ 'Autopilot' സ്കാനർ പരീക്ഷ ണങ്ങളിൽ നിന്നാണ്. തുടർന്ന് 2026-ന്റെ തുടക്കത്തിൽ ബീറ്റാ ടെസ്റ്റിംഗും കഴിഞ്ഞ് ഇപ്പോഴാണ് ഇത് എല്ലാ ഉപയോക്താക്കൾക്കു മായി ഔദ്യോഗികമായി പുറത്തിറങ്ങുന്നത്.
📌മറ്റു ഫീച്ചറുകൾ:
📷Smart Batch Scanning: പേജുകൾ ഓരോന്നായി മാറ്റി ക്യാമറയ്ക്ക് മുന്നിൽ കാണിച്ചാൽ മതി, ഫോൺ തനിയെ അവ ക്യാപ്‌ചർ ചെയ്ത് താഴെ പ്രിവ്യൂ കാണിച്ചുതരും. ബട്ടൺ അമർത്തേണ്ട ആവശ്യമില്ല.
📷 Auto-Best Frame:നമ്മൾ കൈ വിറച്ചോ ബഹളത്തിനിടയിലോ ഫോട്ടോ എടുത്താൽ, ബാക്ക്ഗ്രൗ ണ്ടിൽ എടുത്ത പല ഫ്രെയിമുകളിൽ നിന്ന് ഏറ്റവും വ്യക്തതയുള്ള (Blur ഇല്ലാത്ത) ചിത്രം AI തനിയെ തിരഞ്ഞെടുക്കും.
📷Duplicate Detection: അബദ്ധ ത്തിൽ ഒരേ പേജ് തന്നെ രണ്ടുത വണ ക്യാമറയ്ക്ക് മുന്നിൽ വന്നാൽ, ഇത് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് തിരിച്ചറിഞ്ഞ് ഒഴിവാക്കാൻ (അല്ലെങ്കിൽ വേണോ എന്ന് ചോദിക്കാൻ) ഈ ഫീച്ചറിന് സാധിക്കും.
ഓഫീസിലെയും സ്കൂളിലെയും ഒക്കെ വലിയ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുക എന്നത് ഇനി ഒരു വിരസമായ പണിയല്ല, പകരം ഒരു വീഡിയോ എടുക്കുന്നത് പോലെ വളരെ എളുപ്പമുള്ള കാര്യമായി മാറിയിരിക്കുകയാണ്.
5 665
*Netflix-ന്റെ "Ta-Dum" സൗണ്ടിന് പിന്നിലെ കഥ*
ഒരു ബ്രാൻഡിനെ തിരിച്ചറിയാൻ ലോഗോ എത്ര പ്രധാനമാണോ, അത്ര തന്നെ ചിലപ്പോൾ ഒരു ശബ്ദവും പ്രധാനമാണ്. ലോകമെമ്പാടുമുള്ള സിനിമാ-സീരീസ് പ്രേമികളുടെ കാതുകൾക്ക് സുപരിചിതമായ അത്തരമൊരു ശബ്ദമാണ് Netflix-ന്റെ "Ta-Dum".
Netflix സ്വന്തം ഒറിജിനൽ സിനിമകളും സീരീസുകളും നിർമ്മിക്കാൻ തുടങ്ങിയപ്പോൾ, കേൾക്കുമ്പോൾ തന്നെ "ഒരു മികച്ച കഥ തുടങ്ങാനിരിക്കുകയാണ്" എന്ന അനുഭവം നൽകുന്ന ഒരു Sonic Logo സൃഷ്ടിക്കാൻ തീരുമാനിച്ചു.
ഓസ്കാർ ജേതാവായ സൗണ്ട് ഡിസൈനർ Lon Bender തന്റെ വിവാഹ മോതിരം ഒരു മരക്കാബിനറ്റിൽ തട്ടിയ ശബ്ദം റെക്കോർഡ് ചെയ്താണ് "Ta" ഭാഗം സൃഷ്ടിച്ചത്. തുടർന്ന് അതിലേക്ക് മറ്റു ശബ്ദങ്ങളും റിവേഴ്സ് ചെയ്ത ഗിറ്റാർ സൗണ്ടും ചേർത്ത് ഇന്ന് നമുക്ക് പരിചിതമായ "Ta-Dum" രൂപപ്പെടുത്തി.
രസകരമായ മറ്റൊരു കാര്യം, Netflix ആദ്യം ആടിന്റെ മേഹ് ശബ്ദം ഉൾപ്പെടെ പല ആശയങ്ങളും പരീക്ഷിച്ചിരുന്നു! പക്ഷേ പ്രേക്ഷകർക്ക് "Ta-Dum" കൂടുതൽ സിനിമാറ്റിക്കും നാടകീയവുമായ തുടക്കമായി തോന്നിയതിനാൽ അതാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ന് വെറും രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ശബ്ദം ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡ് സൗണ്ടുകളിൽ ഒന്നായി മാറിയിരിക്കുന്നു.
Netflix-ന്റെ "Ta-Dum" ഇന്ന് പലർക്കും ഒരു ശബ്ദം മാത്രമല്ല, ഒരു നല്ല കഥയുടെ തുടക്കത്തിന്റെ സൂചന കൂടിയാണ്.
5 665
നിങ്ങളുടെ സ്റ്റോറികള്‍ സുഹൃത്തുക്കള്‍ എത്ര തവണ കണ്ടു? ഇന്‍സ്റ്റഗ്രാമിലെ പ്രീമിയം ഫീച്ചറുകള്‍ അറിയാം | https://www.samakalikamalayalam.com/business-news/instagram-paid-subscription-in-india-here-is-what-paying-users-get
5 665
കൊലയാളികളെ സൃഷ്ടിക്കുന്ന നിർമ്മിത ബുദ്ധി: എഐ ബയോവെപ്പണുകൾ എന്ന പുതിയ ഭീഷണി
=========================
ഇന്നിപ്പോൾ AI ഉപകരണങ്ങൾ കടന്നു ചെല്ലാത്ത മേഖലകൾ ഇല്ല എന്ന് തന്നെ പറയാം.
വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ AI അധിഷ്ഠിത ഉപകരണങ്ങളെ പല ഇടത്തും ഉപയോഗിക്കുന്നുണ്ട്.
എന്നാൽ ഇതിനും ദുരുപയോഗ സാധ്യതകൾ ചെറുതല്ല.
കടലിൽ കാണപ്പെടുന്ന കോൺ സ്നൈൽ എന്ന ചെറിയ ഒച്ചിന് മനുഷ്യന്റെ ജീവനെടുക്കാൻ മാത്രം വിഷം ഉണ്ട് . ഇവയുടെ വിഷത്തിൽ അടങ്ങിയിരിക്കുന്ന കോണോടോക്സിനുകൾ നാഡീവ്യവസ്ഥയെ തളർത്തുന്നവയാണ്, ഇതിന് ഇതുവരെ ഒരു മറുമരുന്ന് കണ്ടെത്തിയിട്ടുമില്ല.
2024ൽ ചൈനയിലെ ഒരു കൂട്ടം ഗവേഷകര്‍ നിർമ്മിത ബുദ്ധി ഉപയോഗിച്ച് പുതിയ കോണോടോക്സിനുകൾ രൂപകൽപ്പന ചെയ്തത് ജീവശാസ്ത്ര ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. മരുന്ന് കണ്ടെത്തുക എന്ന നല്ല ലക്ഷ്യത്തോടെയാണ് ഈ പഠനം നടന്നതെങ്കിലും, ഇത് വലിയൊരു സുരക്ഷാ ഭീഷണിയുടെ തുടക്കമാണോ എന്ന ആശങ്ക പലരും പങ്കുവെച്ചു.
അമേരിക്കൻ ഐക്യനാടുകളിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഓപ്പൺ സോഴ്സ് പ്രോട്ടീൻ ലാംഗ്വേജ് മോഡൽ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടന്നത് എന്നത് ഭയത്തിന്റെ ആഴം വർദ്ധിപ്പിച്ചു. ആൽഫാഫോൾഡ് പോലുള്ള എഐ മോഡലുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറിലൂടെ ഏത് പ്രോട്ടീനും നിർമ്മിച്ചെടുക്കാം എന്ന അവസ്ഥ വന്നതോടെ ജീവശാസ്ത്ര മേഖല വലിയൊരു മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്.
എന്നാൽ ഈ സാങ്കേതികവിദ്യ തെറ്റായ കൈകളിൽ എത്തിയാൽ സംഭവിക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ട്.
ചെറിയ ലബോറട്ടറികളിൽ ഇരുന്ന് ആർക്കെങ്കിലും ആന്ത്രാക്സ് പോലുള്ള ഭീഷണികൾ എങ്ങനെ ഉണ്ടാക്കാം എന്ന് എഐ ചാറ്റ്ബോട്ടുകളോട് ചോദിച്ചു മനസ്സിലാക്കാൻ ഇന്ന് സാധിക്കും. അതിലും ഭയാനകമായ മറ്റൊരു കാര്യം, തീവ്രവാദ ഗ്രൂപ്പുകൾക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ ബയോവെപ്പണുകൾ നിർമ്മിക്കാൻ കഴിഞ്ഞേക്കാം എന്നതാണ്.
റൈസിൻ പോലെയുള്ള അതിമാരകമായതും എന്നാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതുമായ പുതിയ വിഷവസ്തുക്കൾ എഐ വഴി നിർമ്മിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഒരു പുതിയ വൈറസിനെ പൂർണ്ണമായും ഡിസൈൻ ചെയ്തെടുക്കുക എന്നത് നിലവിൽ ശ്രമകരമാണെങ്കിലും, ഇത്തരം മാരകമായ ടോക്സിനുകൾ ഡിസൈൻ ചെയ്യാൻ നിലവിലെ എഐ ടൂളുകൾക്ക് തന്നെ സാധിച്ചേക്കാം എന്ന് നാഷണൽ അക്കാദമീസ് ഓഫ് സയൻസസ്, എഞ്ചിനീയറിംഗ്, ആൻഡ് മെഡിസിൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഒരിക്കലും പ്രകൃതിയിൽ നിലനിന്നിട്ടില്ലാത്ത, നിലവിലെ പരിശോധനാ സംവിധാനങ്ങൾക്ക് കണ്ടെത്താനാവാത്ത ഡിസൈനർ ടോക്സിനുകൾ സൃഷ്ടിക്കപ്പെടാം എന്നത് ശാസ്ത്രലോകത്തെ വലിയൊരു പേടിസ്വപ്നമാണ്.
ഈ ഭീഷണിയുടെ യഥാർത്ഥ വ്യാപ്തി മനസ്സിലാക്കാൻ മൈക്രോസോഫ്റ്റിലെ ഗവേഷകര്‍ ഒരു സുപ്രധാന പരീക്ഷണം നടത്തി. മനുഷ്യന് ഭീഷണിയായേക്കാവുന്ന 72 ജൈവ തന്മാത്രകളുടെ പുതിയ പതിപ്പുകൾ എഐ ഉപയോഗിച്ച് അവർ തയ്യാറാക്കി. ഇവയുടെ യഥാർത്ഥ പ്രവർത്തന രീതി നിലനിർത്തിക്കൊണ്ട് തന്നെ, ഡിഎൻഎ പരിശോധനകളിൽ പിടിക്കപ്പെടാത്ത രീതിയിലായിരുന്നു ഇവയുടെ രൂപകൽപ്പന.
ഈ ഡിസൈനുകൾ ഡിഎൻഎ നിർമ്മിച്ച് നൽകുന്ന കമ്പനികൾക്ക് അയച്ചുകൊടുത്തപ്പോൾ പല ഡിസൈനുകളും അപകടകരമാണെന്ന് തിരിച്ചറിയാൻ അവരുടെ സുരക്ഷാ സോഫ്റ്റ്‌വെയറുകൾക്ക് കഴിഞ്ഞില്ല. ഇത്തരം ഡിസൈനുകളെ വളരെ ചെറിയ കഷണങ്ങളാക്കി മാറ്റിയപ്പോൾ ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങളെപ്പോലും അവയ്ക്ക് കബളിപ്പിക്കാൻ കഴിഞ്ഞു. എഐ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് മാരകമായ വിഷവസ്തുക്കളുടെ ഡിഎൻഎ സീക്വൻസുകൾ ആർക്കും എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കും എന്ന സത്യമാണ് ഈ പരീക്ഷണം തുറന്നുകാട്ടിയത്.
എങ്കിലും കമ്പ്യൂട്ടർ സ്ക്രീനിൽ ഡിസൈൻ ചെയ്യുന്ന ഒരു വിഷവസ്തുവിനെ യഥാർത്ഥ ലോകത്ത് ഒരു ഭീഷണിയായി മാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിന് വളരെ മികച്ച ലബോറട്ടറി സംവിധാനങ്ങളും അതിവിദഗ്ദ്ധരായ ഗവേഷകര്‍ നൽകുന്ന പിന്തുണയും ആവശ്യമാണ്. സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനായി ഡിഎൻഎ ഘടനയിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ആ തന്മാത്രയുടെ പ്രവർത്തനശേഷി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇതിനെല്ലാം ഉപരിയായി, ഇത്തരം ഭീഷണികളെ നേരിടാനും നമുക്ക് എഐ സാങ്കേതികവിദ്യയുടെ സഹായം തേടാവുന്നതാണ്.
പുതിയ ഭീഷണികളെ അതിവേഗം തിരിച്ചറിയാനും അവയ്ക്കുള്ള പ്രതിവിധികൾ നിർമ്മിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മെ സഹായിക്കും. അപകടകരമായ എഐ മോഡലുകൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരികയും അതോടൊപ്പം പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് വരുംകാലങ്ങളിൽ ഈ അദൃശ്യ ഭീഷണിയെ നേരിടാൻ ലോകത്തിന് മുന്നിലുള്ള ഏകവഴി.
© Jinjasa
5 665
ചിപ്പ് ക്വീൻ എന്നറിയപ്പെടുന്ന ഹേ തിങ്ബോ (He Tingbo); ഇങ്ങനെ ഒരാളുടെ പേര് ഇതിനുമുമ്പ് കേട്ടിട്ടുണ്ടോ? ഇല്ല എങ്കിൽ ഇനി ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും. ചിലപ്പോൾ ഭാവിയിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളുടെ കൂട്ടത്തിൽ ഓർക്കേണ്ട പേര് ആയിരിക്കാം ഇത്.
ചൈനീസ് ടെക് ഭീമനായ വാവെയുടെ (Huawei) 17 അംഗ ഡയറക്ടർ ബോർഡിലെ അംഗവും, കമ്പനിയുടെ ചിപ്പ് നിർമാണ വിഭാഗമായ ഹൈസിലിക്കണിന്റെ (HiSilicon) പ്രസിഡന്റുമാണ് ഹേ തിങ്ബോ.
വാവെയുടെ സെമികണ്ടക്ടർ ബിസിനസ്സ് മുഴുവൻ നിയന്ത്രിക്കുന്നത് ഈ വനിതയാണ്.
2019-ൽ അമേരിക്ക വാവെയ്ക്ക് മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുകയും യു.എസ് സാങ്കേതികവിദ്യകൾ വിലക്കുകയും ചെയ്ത സമയത്താണ് ലോകം ആദ്യമായി ഹേ തിങ്ബോയെ ശ്രദ്ധിക്കുന്നത്. അന്ന് വാവെയുടെ ഒരു ഇന്റേണൽ മെയിൽ ലീക്കായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ ഹേ തിങ്ബോ തന്റെ ജീവനക്കാർക്ക് എഴുതിയ ആ ആഭ്യന്തര കത്ത് ചൈനയിൽ വലിയ തരംഗമായി മാറി. വർഷങ്ങളായി തങ്ങൾ രഹസ്യമായി വികസിപ്പിച്ചുകൊണ്ടിരുന്ന ബാക്കപ്പ് സാങ്കേതികവിദ്യകൾ ഇനി പ്രധാന ആയുധമാക്കാൻ സമയമായി എന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം.
യഥാർത്ഥത്തിൽ 2003-ൽ തന്നെ, ഭാവിയിൽ അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാവുന്ന ഉപരോധങ്ങൾ മുന്നിൽക്കണ്ട് സ്വന്തമായി ചിപ്പ് ഡിസൈൻ ചെയ്യാനുള്ള പദ്ധതികൾ വാവെയ് ആരംഭിച്ചിരുന്നു. ആ ദൗത്യത്തിന്റെ പൂർണ്ണ ചുമതല ഹേ തിങ്ബോയ്ക്കായിരുന്നു.
ഉപരോധങ്ങളിലൂടെ വാവെയ് എന്ന സ്ഥാപനത്തെ പൂർണ്ണമായി തകർക്കാമെന്നാണ് അമേരിക്ക കരുതിയത്. എന്നാൽ അവരതിനെ ഒരു വലിയ അവസരമാക്കി മാറ്റി; ഓരോ മേഖലയിലും സ്വന്തം സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു.
അതിന്റെ ഫലമായി 2023-ൽ വാവെയ് തങ്ങളുടെ Mate 60 Pro എന്ന സ്മാർട്ട്ഫോൺ പുറത്തിറക്കിയപ്പോൾ അമേരിക്കൻ ഭരണകൂടം ശരിക്കും ഞെട്ടി. കാരണം, യു.എസ് ഉപരോധങ്ങളെ പൂർണ്ണമായി കാറ്റിൽപ്പറത്തിക്കൊണ്ട് 7 നാനോമീറ്റർ സാങ്കേതികവിദ്യയിലുള്ള കിരിൻ 9000s എന്ന അത്യാധുനിക 5G ചിപ്പാണ് ഹേ തിങ്ബോയുടെ നേതൃത്വത്തിൽ അവർ നിർമ്മിച്ചെടുത്തത്.
കഴിഞ്ഞ ദിവസം ഷാങ്ഹായിൽ നടന്ന ഒരു സെമിനാറിലെ പ്രഖ്യാപനമാണ് ഹേ തിങ്ബോയുടെ പേര് ലോകം വീണ്ടും ചർച്ച ചെയ്യാൻ പ്രധാന കാരണം.
ആ സെമിനാറിൽ, ചിപ്പ് നിർമാണ രംഗത്ത് ദശാബ്ദങ്ങളായി പിന്തുടരുന്ന പരമ്പരാഗത 'മൂർസ് നിയമത്തിന്' പകരം വാവെയ് സ്വന്തമായി 'ടൗ സ്കേലിങ് നിയമം' (Tau Scaling Law) അവതരിപ്പിച്ചു. ഈ സാങ്കേതികവിദ്യയിലൂടെ 2031-ഓടെ 1.4 നാനോമീറ്റർ ശേഷിയുള്ള ഹൈ-എൻഡ് ചിപ്പുകൾ നിർമ്മിക്കുമെന്നാണ് വാവെയ് പുതിയ പ്രഖ്യാപനം.
ഇതുവരെ ചിപ്പ് വ്യവസായം പിന്തുടർന്നിരുന്ന മൂർസ് നിയമം അനുസരിച്ച്, ട്രാൻസിസ്റ്ററുകളുടെ വലുപ്പം ചെറുതാക്കി കൂടുതൽ എണ്ണം ചിപ്പിൽ ഉൾപ്പെടുത്തുകയാണ് ചെയ്തിരുന്നത്. എന്നാൽ ട്രാൻസിസ്റ്ററുകൾ പരമാവധി ചെറുതായിക്കഴിഞ്ഞതിനാൽ ഇനി ഈ രീതിക്ക് വലിയ പരിമിതികളുണ്ട്. അതിനുപുറമെ, ലോകത്തിലെ ഏറ്റവും മികച്ച ചിപ്പ് നിർമാണ യന്ത്രങ്ങൾ നിർമ്മിക്കുന്ന ASML-ന്റെ ലിത്തോഗ്രഫി മെഷീനുകൾ ഉപരോധം കാരണം ചൈനയ്ക്ക് ലഭിക്കുകയുമില്ല.
ഇതിന് പകരമായാണ് വാവെയ് 'ടൗ സ്കേലിങ് നിയമം' കൊണ്ടുവന്നിരിക്കുന്നത്. ഇതിൽ ട്രാൻസിസ്റ്ററുകളുടെ വലുപ്പം കുറയ്ക്കുന്നതിന് പകരം, ചിപ്പിനുള്ളിലെ വിവിധ ഭാഗങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ എടുക്കുന്ന സമയം കുറയ്ക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 'ലോജിക് ഫോൾഡിങ്' എന്നൊരു പുതിയ ആർക്കിടെക്ചറും അവർ വികസിപ്പിച്ചു. ചിപ്പിനുള്ളിലെ കണക്ഷൻ വയറുകളുടെ നീളം കുറച്ച് വേഗതയും പ്രകടനവും വലിയ തോതിൽ വർദ്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
ഈ പരീക്ഷണം പൂർണ്ണമായി വിജയിക്കുകയാണെങ്കിൽ, ആഗോള ചിപ്പ് വ്യവസായത്തിൽ നിലവിൽ അമേരിക്കയ്ക്കുള്ള ആധിപത്യം തകരും. അത് ആഗോള ഭൗമരാഷ്ട്രീയത്തിലും സാങ്കേതിക വിപണിയിലും വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും. എന്താകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.
5 665
വിദ്യാർത്ഥികളുടെ ബസ് കൺസഷൻ കാർഡ് ഇനി ഡിജിറ്റൽ
ക്യു ആർ കോഡ് സ്കാൻ ചെയ്താൽ കാർഡിന്റെ ദുരുപയോഗം തടയാം
ബസ്സുകളിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷൻ കാർഡ് ഈ അധ്യയന വർഷം മുതൽ ഡിജിറ്റലാകുന്നു. സർക്കാർ, എയ്ഡഡ്,
സ്വയംഭരണ പദവിയുള്ളത്, സ്വകാര്യ-സമാന്തര സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഇത് ബാധകമാണ്.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ആർ.ടി.ഒ ഉണ്ണികൃഷ്ണൻ ഇ. എസ് പുതിയ കൺസഷൻ കാർഡ് പ്രാബല്യത്തിൽ വരുന്ന കാര്യം വിശദീകരിച്ചത്.
ആദ്യമായി അതാത് വിദ്യാഭ്യാസ സ്ഥാപനം
മോട്ടോർ വാഹന വകുപ്പിന്റെ എംവിഡി ലീഡ്സ് (MVD Leads) എന്ന വെബ്സൈറ്റിൽ കയറി
സ്ഥാപനം രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം
ആ സ്ഥാപനത്തിലെ വിദ്യാർത്ഥി എംവിഡി ലീഡ്സ് എന്ന ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്തു, മൊബൈൽ നമ്പറും പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും മറ്റ് വിവരങ്ങളും അപ്‌ലോഡ് ചെയ്ത് കാർഡിന് അപേക്ഷിക്കണം. വിദ്യാർത്ഥിയുടെ അപേക്ഷ ആദ്യം സ്ഥാപന മേധാവിക്കാണ് ലഭിക്കുക. സ്ഥാപനമേധാവി അപ്പ്രൂവ് ചെയ്തശേഷം
ആർ.ടി.ഒയ്ക്ക് ഫോർവേഡ് ചെയ്യും. ആർ.ടി.ഒ തലത്തിൽ കൂടി പരിശോധിച്ച് അർഹതപ്പെട്ടതാണെന്ന് ബോധ്യമായാലാണ് കൺസെഷൻ കാർഡ് അനുവദിക്കുക.
വിദ്യാർഥികൾക്ക് കാർഡ് ഡൗൺലോഡ് ചെയ്ത് ഫോണിൽ സേവ് ചെയ്തു യാത്രവേളയിൽ ബസ് കണ്ടക്ടറെ കാണിക്കാം. അല്ലെങ്കിൽ പ്രിൻറ് ഔട്ട് എടുത്തും യാത്രവേളയിൽ ഉപയോഗിക്കാം.
കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വിദ്യാർത്ഥിയുടെ പാസ്
യഥാർത്ഥമാണോ അല്ലയോ, കാലാവധി കഴിഞ്ഞോ എന്ന് അറിയാൻ കഴിയും. വിദ്യാർത്ഥിയുടെ പേര്, പഠിക്കുന്ന സ്ഥാപനം, വിലാസം, കോഴ്സ്, കാർഡിന്റെ കാലാവധി, ആർ.ടി.ഒ ഓഫീസ് പരിധി തുടങ്ങിയ എല്ലാ വിവരങ്ങളും കാർഡിൽ ഉണ്ടാകും.
പുതിയ കാർഡ് പ്രാബല്യത്തിൽ വരാൻ മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അത്രയും സമയം നിലവിലെ രീതിയിൽ തന്നെ കൺസഷൻ കാർഡ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം.
ഏതെങ്കിലും വിദ്യാർത്ഥി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അറിവോടെ കൺസഷൻ കാർഡ് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉചിതമായ തുടർനടപടികൾ മോട്ടോർ വാഹന വകുപ്പ് കൈകൊള്ളുന്നതാണ്.
ബസുകൾ സ്കൂൾ സ്റ്റോപ്പിൽ കൃത്യമായി നിർത്തി വിദ്യാർഥികളെ കയറ്റണം. അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കും.
സ്കൂൾ കുട്ടികൾ സ്റ്റോപ്പിൽ ബസ് കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോൾ ഒരു അധ്യാപകനെ അവിടെ നിയമിക്കണം. തിരക്കുള്ള, പ്രധാന ബസ് സ്റ്റോപ്പുകളിൽ പോലീസിന്റെ സാന്നിധ്യവും ഉണ്ടാകണം.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം മുതലായ അവധി ദിവസങ്ങളിൽ യൂണിഫോമിൽ ബസിൽ കയറുന്ന വിദ്യാർത്ഥികൾക്ക് പാസ് അനുവദിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
കൺസെഷൻ സംബന്ധിച്ചു ബസുകൾക്കെതിരെ വിദ്യാർത്ഥികൾക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യം പ്രിൻസിപ്പലിനെ അറിയിക്കുകയും പ്രിൻസിപ്പൽ ഇക്കാര്യം ആർ.ടി.ഒയിൽ അറിയിക്കുകയുമാണ് വേണ്ടത്.
സ്റ്റാൻഡിൽ സീറ്റുകൾ നിറയുന്നത് വരെ വിദ്യാർത്ഥികളെ കയറ്റാതെ മഴയത്തും വെയിലത്തും കാത്തുനിർത്താൻ പാടില്ല. വിദ്യാർത്ഥികളെ ഷെഡ്ഡിൽ നിർത്തി ബുദ്ധിമുട്ടിക്കാത്ത രീതിയിൽ ഘട്ടം ഘട്ടമായി തിരക്കനുസരിച്ചു ബസുകളിൽ കയറ്റണമെന്ന് ആർ.ടി.ഒ നിർദേശിച്ചു.
രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ ആണ് കൺസഷൻ കാർഡ് ലഭിക്കുന്ന സമയം. വിദ്യാർത്ഥി ബസിൽ കയറുന്ന സമയം നോക്കിയാണ് ഇത് കണക്കാക്കുക.
നമ്മുടെ കുട്ടികൾ ആണ് എന്ന പരിഗണനയോടെ വേണം വിദ്യാർത്ഥികളോട് ഇടപെടാനെന്ന് പ്രത്യകം ഓർമിപ്പിച്ചിട്ടുണ്ട്.
അസി. കളക്ടർ എസ് സ്വാതി, കണ്ണൂർ ഡി.ഇ.ഒ ദീപ വി, വിദ്യാർത്ഥി സംഘടന പ്രതിനിധികൾ, ജില്ലാ ബസ് ഓപറേറ്റേഴ്സ്, പാരലൽ കോളേജ് അസോസിയേഷൻ, പോലീസ്, എം.വി.ഡി ഓഫീസ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
CollectorKNR
©
5 665
*യുട്യൂബര്‍മാര്‍ വരുമാനം കൊയ്യുന്നത് എങ്ങനെ? ലക്ഷങ്ങളുടെ വ്യൂസ് മാത്രമല്ല, ബ്രാന്‍ഡ് ഡീല്‍, സ്വന്തം ബിസിനസ്... സ്‌ക്രീനിനു പിന്നിലെ കളികള്‍*
Read more:
*'ഡോബൗ' എ.ഐ തരംഗം; അംബാനിയെ പിന്തള്ളി ടിക് ടോക് സ്ഥാപകന്‍ ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നന്‍*
Read more:
*എഐ തരംഗത്തില്‍ ബിറ്റ്‌കോയിനും രക്ഷയില്ല, വിറ്റഴിച്ച് നിക്ഷേപക സ്ഥാപനങ്ങളുടെ പാലായനം; മൂല്യത്തില്‍ വന്‍ ഇടിവ്*
Read more:
5 665
ആമസോണും സ്വിഗ്ഗ്വിയും സൊമാറ്റോയും എല്ലാം ഒന്നിക്കുന്നു; എന്താണ് ഡിസിസി?
Read more: https://dhanamonline.com/news-views/amazon-eternal-meesho-swiggy-zepto-launch-digital-commerce-coalition
اکنون در دسترس! پژوهش تلگرام ۲۰۲۵ — مهمترین بینشهای سال 
