Suhail Khairy
Open in Telegram
അല്ലാഹുവിന്റെ ഇശ്ഖിന്റെ വിത്ത് പാകപ്പെട്ട ഹൃദയങ്ങൾ തേടുന്നു, അവിടെ ഇച്ചിരി വെള്ളം ഒഴിക്കാനായിട്ട് @SuhailKhairy Call: 9037122220 Whatsapp: 8848194427 ഈ ചാനലിലെ ഒരു contentsഉം ചാനലിന്റെ ലിങ്കോടെ കൂടി അല്ലാതെ share ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു.
Show more1 241
Subscribers
-224 hours
+87 days
+730 days
Posts Archive
1 241
ഇമാം ഇബ്നു ഹജർ അൽ ഹൈതമി (رضي الله عنه) പറയുന്നു:
وَلِذَا قَالَ بَعْضُهُمْ:إِنَّ لَيْلَةَ مَوْلِدِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْضَلُ مِنْ لَيْلَةِ الْقَدْرِ، وَهُوَ صَحِيحٌ لَوْلَا النَّصُّ عَلَى خِلَافِهِ، عَلَى أَنَّ لَيْلَةَ الْقَدْرِ مِنْ خُصُوصِيَّاتِهِ، فَتَفْضِيلُهَا إِنَّمَا هُوَ لِأَجْلِهِ أَيْضًا.
അതുകൊണ്ടുതന്നെ ചില പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞു: തീർച്ചയായും അവിടുത്തെ (ﷺ) ജന്മദിന രാവ് ലൈലത്തുൽ ഖദ്‌റിനേക്കാൾ ശ്രേഷ്ഠമാണ്. ഇതിന് വിരുദ്ധമായി വ്യക്തമായ പ്രമാണം വന്നിട്ടില്ലായിരുന്നുവെങ്കിൽ ഇതൊരു ശരിയായ അഭിപ്രായമാണ്. മാത്രമല്ല, ലൈലത്തുൽ ഖദ്ർ എന്നത് അവിടുത്തെ (ﷺ) പ്രത്യേകതകളിൽ പെട്ടതായതുകൊണ്ട്, അതിന് ആ ശ്രേഷ്ഠത ലഭിച്ചതും യഥാർത്ഥത്തിൽ അവിടുന്ന് (ﷺ) കാരണമായിട്ട് തന്നെയാണ്.
(Source: Minah al-Makkiya. Translation: Suhail Khairy)
1 241
ഇമാം ഇബ്നു ഹജർ അൽ ഹൈതമി (رضي الله عنه) തന്റെ ‘അൽ മിനഹുൽ മക്കിയ്യ’യിൽ പറയുന്നു:
وَاعْلَمْ: أَنَّ آدَمَ أَوْلَدَ حَوَّاءَ أَرْبَعِينَ وَلَدًا فِي عِشْرِينَ بَطْنًا، إِلَّا شِيثًا وَصِيَّهُ فَإِنَّهُ وُلِدَ مُنْفَرِدًا كَرَامَةً لِكَوْنِ نَبِيِّنَا صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ نَسْلِهِ. ثُمَّ لَمَّا تُوُفِّيَ.. وَصَّى بَنِيهِ بِوَصِيَّةِ أَبِيهِ لَهُ: أَنْ لَا يَضَعُوا هَذَا النُّورَ - أَيِ: الَّذِي كَانَ بِجَبْهَةِ آدَمَ ثُمَّ انْتَقَلَ إِلَى شِيثَ - إِلَّا فِي الْمُطَهَّرَاتِ مِنَ النِّسَاءِ.
അറിയുക: ആദം നബിക്ക് (عليه السلام) ഹവ്വാ ബീവി (رضي الله عنها) ബീവിയിൽ ആയിട്ട് ഇരുപത് പ്രസവങ്ങളിലൂടെ നാൽപ്പത് കുട്ടികൾ (ഇരട്ടകളായി) ജനിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പിൻഗാമിയായ ശീസ് നബി (عليه السلام) ഇതിൽ നിന്നും ഒഴിവാണ്. കാരണം നമ്മുടെ നബിയായ അവിടുന്ന് (ﷺ) അദ്ദേഹത്തിന്റെ പരമ്പരയിൽ നിന്നായതിനാലുള്ള ആദരവായിക്കൊണ്ട് അദ്ദേഹം ഒറ്റക്കാണ് ജനിച്ചത്. പിന്നീട് അദ്ദേഹം മരണാസന്നനായപ്പോൾ, തന്റെ പിതാവ് തനിക്ക് നൽകിയ അതേ വസ്വിയ്യത്ത് അദ്ദേഹം തന്റെ മക്കൾക്കും നൽകി: ഈ പ്രകാശം - അതായത്, ആദം നബിയുടെ (عليه السلام) നെറ്റിത്തടത്തിലുണ്ടായിരുന്നതും പിന്നീട് ശീസ് നബിയിലേക്ക് (عليه السلام) മാറ്റപ്പെട്ടതുമായ പ്രകാശം - പരിശുദ്ധരായ സ്ത്രീകളിലല്ലാതെ നിങ്ങൾ നിക്ഷേപിക്കരുത്.
(Source: Minahul Makkiyya. Translation: Suhail Khairy)
1 241
ഒരു ദിവസം ഒരു ഖാളി അബൂ യസീദ് അൽ-ബിസ്ത്വാമി (رحمه الله) യുടെ അടുക്കൽ വന്ന് പറഞ്ഞു: താങ്കൾക്കറിയുന്ന കാര്യങ്ങളൊക്കെ ഞങ്ങൾക്കും അറിയാം, പക്ഷെ അതിന്റെ ഫലം ഞങ്ങൾക്കനുഭവപ്പെടുന്നില്ല.
അപ്പോൾ അബൂ യസീദ് (رحمه الله) പറഞ്ഞു: താങ്കൾ കുറച്ച് വാൾനട്ട് എടുക്കുക. എന്നിട്ട് അതിന്റെ സഞ്ചി താങ്കളുടെ കഴുത്തിൽ തൂക്കിയിടുക. ശേഷം നാട്ടിലൂടെ നടന്ന് ഇങ്ങനെ വിളിച്ചുപറയുക: 'എന്നെ കവിളത്തടിക്കുന്ന ഏതൊരാൾക്കും ഞാൻ ഓരോ വാൾനട്ട് നൽകുന്നതാണ്'. അങ്ങനെ അത് മുഴുവനും തീരുന്നതുവരെ താങ്കൾ അങ്ങനെ ചെയ്യുക. അങ്ങനെ ചെയ്താൽ താങ്കൾക്ക് അതിന്റെ ഫലം ലഭിക്കും.
അപ്പോൾ ആ ഖാളി ഇസ്തിഗ്ഫാർ ചൊല്ലി (കുറിപ്പ്: എന്ത് മോശപ്പെട്ട കാര്യമാണ് നിങ്ങൾ എന്നോട് ചെയ്യാൻ പറയുന്നത് എന്ന അർത്ഥത്തിൽ).
അപ്പോൾ അബൂ യസീദ് (رحمه الله) പറഞ്ഞു: താങ്കൾ ഇപ്പോൾ ഒരു തെറ്റ് ചെയ്തു. കാരണം താങ്കളുടെ നഫ്സിന്റെ അഹങ്കാരത്തിൽ നിന്നും താങ്കളെ രക്ഷിക്കുന്ന കാര്യമാണ് ഞാൻ പറഞ്ഞുതന്നത്, എന്നാൽ താങ്കൾ അതിൽ നിന്നും പാപമോചനം തേടുകയാണോ ചെയ്യുന്നത്!
أَنَّ قَاضِيًا جَاءَ إِلَى أَبِي يَزِيدَ الْبِسْطَامِيِّ رَحِمَهُ اللَّهُ يَوْمًا فَقَالَ: نَحْنُ نَعْرِفُ مَا تَعْرِفُهُ وَلَكِنْ لَا نَجِدُ تَأْثِيرَهُ، فَقَالَ أَبُو يَزِيدَ: خُذْ مِقْدَارًا مِنَ الْجَوْزِ وَعَلِّقْ وِعَاءَهُ فِي عُنُقِكَ ثُمَّ نَادِ فِي الْبَلَدِ كُلُّ مَنْ يَلْطِمُنِي أَدْفَعُ لَهُ جَوْزَةً حَتَّى لَا يَبْقَى مِنْهُ شَيْءٌ، فَإِذَا فَعَلْتَ ذَلِكَ تَجِدُ التَّأْثِيرَ. فَاسْتَغْفَرَ الْقَاضِي، فَقَالَ أَبُو يَزِيدَ: قَدْ أَذْنَبْتَ لِأَنِّي أَذْكُرُ مَا يُخَلِّصُكَ مِنْ كِبْرِ نَفْسِكَ وَأَنْتَ تَسْتَغْفِرُ مِنْهُ.
(Source: Ruh al-Bayan. Translation: Suhail Khairy)
