cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

അനുശോചന കാവ്യങ്ങൾ المراثي

Show more
The country is not specifiedThe language is not specifiedReligion & Spirituality83 047
Advertising posts
332
Subscribers
No data24 hours
No data7 days
No data30 days

Data loading in progress...

Subscriber growth rate

Data loading in progress...

اَفَاضَ العُيُونُ لِذِكْریَ فَوْتِ إِنْسَانٍ لِعَيْنِ كُلِّيَّةٍ تُعْزَی لِرَحْمَانِ وَفَقْدِ عَضْدٍ تُقَوِّيهَا وَتَرْفَعُهَا إِلَی الْمَعَالِي وَتَكْفِي كُلَّ عُدْوَانِ الْمَوْلَوِي الْجِيكَلُوتِي كُنْج احْمَد فِي كَدَميرِي مَنْشَأ أَخْيَارٍ وَاَعْيَانٍ فَإِنَّهُ إِذْ رَاَی الْإِسْلَامَ فِي خَطَرٍ اَشْفَی عَلَی الْمَوْتِ فِي اَدْرَاجِ اَدْيَانِ وَقَالَ لَابُدَّ فِي إِحْيَاءِ مِلَّتِنَا مِنْ اَنْ نُجَاهِدَ فِي تَثْقِيفِ فِتْيَانِ وَفِي إِفَادَتِهِمْ عِلْمًا بِاَوَّلِهِمْ لِنَشْرِ دَعْوَتِهِ فِي كُلِّ مَيْدَانِ وَلَمْ يَكُنْ عِنْدَهُ حِينَ اسْتَعَدَّ لَهُ مِنْ عُدَّةٍ غَيْرَ إِخْلَاصٍ وَإِيمَانِ وَوَاصَلَ السَّعْيَ فِي تَحْقِيقِ بِغْيَتِهِ وَعَنَّ عَنْ كُلِّ شُغْلٍ دُونَهُ عَانِ وَزَارَ كُلَّ مَيَاسِيرٍ يَهِيبُ بِهِمْ اَنْ يَنْصُرُوهُ عَلَی هَذَا بِسهْمَانِ كَانَ الفَقِيرُ تَقِيًّا مُحْسِنًا وَلَهُ وِجَاهَةٌ عِنْدَ جِيرَانٍ وَاَعْيَانِ وَإِنَّهُ لَكَرِيمُ الأَصْلِ وَالِدُهُ شَيْخٌ وَقُورٌ وَاُسْتَاذٌ لِشِيخَانِ جَزَاهُ عَنْ مِلَّةِ الإِسْلَامِ مَنْزِلهَا جَزَاءَ اَنْصَارِهَا مِنْ دُونِ نُقْصَانِ وَاَيَّدَ الْمَعْهَدَ المَذْكُورَ مُرْتَقِيًا إِلَی الْمَعَالِي مَصُونًا كُلَّ اَحْيَانِ وَاَكْثَرَ الْخَيْرَ فِي اَعْيَانِه وَعَفَا عَنِ الْفَقِيرِ أرِيكَلْ عَبْدِ رَحْمَانِ اَبْيَاتٌ عَنِ الشيخِ كُنْج اَحْمَد مُسْلِيَار الْجِيكَلُوتِي مُؤَسِّس الْكُلِّيَّةِ الرَّحْمَانِيَّةِ الْعَرَبِيَّة بِكَدَميري لِلشَّيْخِ عَبْد الرَّحْمَان الْأَرِيكَلِي. رَحِمَهُمَا اللهُ رَحْمَةً وَاسِعَة.
Show all...
അസ്ഹരി തങ്ങളുടെ സ്വന്തം ബാഫഖി തങ്ങള്‍ ............... 1973 ജനവരി 19 (ദുല്‍ഹജ്ജ് 13) ന് ബാഫഖി തങ്ങള്‍ മക്കയില്‍വച്ച് മരണപ്പെടുമ്പോള്‍ അസ്ഹരി തങ്ങളും ഹാജിമാരിലൊരാളായി അവിടെയുണ്ടായിരുന്നു. സഊദിയിലെ ഖുലൈസ്വില്‍ അധ്യാപകനായി ജോലി ചെയ്യുന്ന കാലമാണ്. എല്ലാ വര്‍ഷവും മുടങ്ങാതെ ഹജ്ജ് ചെയ്യാനെത്തും. 25 ഓളം ഹജ്ജ് ചെയ്തിട്ടുണ്ട്. പലപ്പോഴും ഹറമില്‍ വച്ച് ബാഫഖി തങ്ങളെ കാണാറുമുണ്ട്. 73 ലെ ഹജ്ജ് വേളയില്‍ അപ്രതീക്ഷിതമായി ബാഫഖി തങ്ങളുടെ വിയോഗ വാര്‍ത്ത തന്‍റെ ചെവിയിലുമെത്തി. അസ്ഹരി ഉടനെതന്നെ ബാഫഖി തങ്ങളുടെ ജനാസക്കരികെ എത്തി. അനന്തര ക്രിയകള്‍ക്ക് നേതൃത്വം കൊടുത്തു. ആ സാന്നിദ്ധ്യം എല്ലാവര്‍ക്കും വലിയ അനുഗ്രഹമായി. ആത്മ സുഹൃത്തുക്കളെ പോലെയായിരുന്നു അസ്ഹരിയും ബാഫഖിയും. അസ്ഹരിയുടെ ഓരോ വളര്‍ച്ചയിലും വലിയ പ്രചോദനവുമായി ബാഫഖി എന്നും കൂടെയുണ്ടായിരുന്നു. ബാഫഖിയുടെ വേര്‍പ്പാട് അസ്ഹരിയെ വല്ലാതെ വേദനിപ്പിച്ചു. ആ വേദന ഒടുവില്‍ ഒരു കവിതയായി വികസിച്ചു. നല്ലൊരു അറബിക്കവിയായ അസ്ഹരി അവിടെ വച്ചുതന്നെ ബാഫഖി തങ്ങളെ കുറിച്ച് ഒരു കവിതയെഴുതി. ഗംഭീരമായ സാഹിത്യ ഭംഗിയോടൊപ്പം തങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധത്തിന്‍റെ ആഴവും ഈ വരികളില്‍ നിറഞ്ഞു കാണാം. ബാഫഖി തങ്ങളെ കുറിച്ച് അസ്ഹരി തങ്ങള്‍ അന്ന് സഊദിയില്‍ വച്ച് രചിച്ച ചരിത്രപ്രസിദ്ധമായ കവിത
Show all...
പി. ആലിഹാജിയെക്കുറിച്ചു ചില അറിവുകൾ: വിശ്രുത പണ്ഡിതനും പ്രഭാഷകനുമായിരുന്ന പതി അബ്ദുൽഖാദിർ മുസ്ലിയാർക്ക് വയനാട്ടിലേക്കുള്ള യാത്രയിൽ പനി. വെള്ളിമാട്കുന്ന് ആശുപത്രിയിൽ കാണിച്ചപ്പോൾ അഡ്മിറ്റായി. പതിമുസ്ലിയാർക്ക് ഒരു പ്രശ്നമുണ്ട്; സാമ്പത്തിക മാനേജ്മെൻ്റ് ഒട്ടുമില്ല. ചിലപ്പോൾ കൈ നിറയെക്കാണും, വാരിക്കോരി കൊടുക്കും. മറ്റു ചിലപ്പോൾ കാൽകാശ് കാണില്ല. ആശുപത്രിയിലെത്തിയപ്പോൾ കയ്യിൽ രണ്ടോമൂന്നോ രൂപ മാത്രം! സഹായിയായി കൂടെയുള്ളത് SYSൻ്റെ ആദ്യത്തെ ജന.സെക്രട്ടറിയായിരുന്ന കെ.എം മുഹമ്മദ് കോയ മാത്തോട്ടം. കോയയുടെ ശാപ്പാട് കഴിഞ്ഞപ്പോൾ ചില്ലറ തുട്ടുകൾ മാത്രം ബാക്കി. കോയ നിന്നു പുകഞ്ഞു. അദ്ദേഹം വെറുതെ റോഡരികിൽ വന്നുനിന്നു. അപ്പോഴാണ് ഒരു കാറ് അരികെ വന്നുനിന്നത് -കോയയെ കണ്ടാൽ അടുത്തെവിടെയോ പതി ഉണ്ടെന്നാണ് വെപ്പ്. കാറിൽ നിന്നു പി.ആലി ഹാജിയുടെ അന്വേഷണം. 'പനിയാണ്, അകത്തുണ്ട്' കോയ പറഞ്ഞു. ഹാജി ഉസ്താദിൻ്റെ മുറിയിലേക്ക് കയറിപ്പോയി, കുറെക്കഴിഞ്ഞു ഇറങ്ങിപ്പോവുകയും ചെയ്തു. 'കോയാ...' ഉസ്താദിൻ്റെ വിളി. അകത്തുചെന്നപ്പോൾ തലയിണ പൊക്കി നോക്കാൻ പറഞ്ഞു. ഒരു വെള്ളക്കവർ. തുറന്നു നോക്കുമ്പോൾ ചുളിവു വീഴാത്ത പുതുപുത്തൻ നൂറിൻ്റെ നോട്ട്! കോയയുടെ കണ്ണു തള്ളിപ്പോയി. അക്കാലത്ത് അങ്ങനെ ഒന്ന് സാധാരണക്കാരന് കണി കാണാൻ കഴിയാത്തതായിരുന്നു! *** പീച്ചങ്കോട് ഒരു മസ്ജിദ് വേണം. ഉചിതമായ സ്ഥലം? ആലിഹാജിയുടെ സ്ഥലമുണ്ട്; കിട്ടിയാൽ കൊള്ളാം. പക്ഷേ ആരു ചെന്നു ചോദിക്കാം? പീച്ചങ്കോട്ടെ പ്രമുഖർ വഴി കണ്ടെത്തി; സി വി ആലി മുസ്ലിയാരെ പറഞ്ഞയക്കാം. ഹാജിക്ക് പണ്ഡിതന്മാർ ഒരു വീക്ക്നസ് ആണെന്ന് അറിയാം. സംഗതി ഏറ്റു. ആലിഹാജി വഖ്ഫ് ചെയ്ത സ്ഥലത്താണ് പീച്ചങ്കോട് ജുമാമസ്ജിദ്. ** റോഡിയോയിൽ മാസപ്പിറവി വാർത്ത വന്നു തുടങ്ങിയപ്പോൾ അതു സ്വീകരിക്കുന്നതു സംബന്ധിച്ച് തർക്കവും ആശയക്കുഴപ്പവുമായി. ഒടുവിൽ തീർപ്പ് ആലിഹാജിയുടെതായിരുന്നു; 'പണ്ഡിതന്മാർ തീരുമാനം അറിയിക്കട്ടെ.' ** 1960ൽ SYSൻ്റെ സംസ്ഥാന നേതാക്കൾ പൂന്താനം അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തിൽ വയനാട്ടിൽ നടത്തിയ പര്യടനത്തിൻ്റെ സംഘാടകനും നടത്തിപ്പുകാരനുമായിരുന്നു പി.ആലി ഹാജിയെന്നു തരുവണ അബ്ദുല്ല മുസ്ലിയാർ. പണ്ഡിതന്മാരോടും സാദാത്തുക്കളോടും വലിയ ആദരവു കാണിച്ചിരുന്ന ഒരാളെക്കുറിച്ചു ഇങ്ങനെ ഒരു കെട്ടുകഥ എഴുതുന്നതും പറയുന്നതും ഒട്ടും ഉചിതമല്ല.
Show all...
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.