cookie

Ми використовуємо файли cookie для покращення вашого досвіду перегляду. Натиснувши «Прийняти все», ви погоджуєтеся на використання файлів cookie.

avatar

Quran Recitations

Listen & Learn

Більше
Країна не вказанаМова не вказанаКатегорія не вказана
Рекламні дописи
892
Підписники
Немає даних24 години
Немає даних7 днів
Немає даних30 днів

Триває завантаження даних...

Приріст підписників

Триває завантаження даних...

بسم الله الرحمن الرحيم. الحمد لله حمدا كثيرا طيبا مباركا فيه. وأشهد أن لا إله إلا الله وحده لا شريك له وأشهد أن محمداً عبده ورسوله صلى الله عليه وعلى آله وصحبه وسلم. أما بعد 🔊 *അറിയിപ്പ്*🔊 സഹോദരൻമാരേ حفظكم الله ഒരേ പോസ്റ്ററുകൾ ഒരു ആദർശത്തിൽ തന്നെ തുടര്‍ന്ന് പോകുന്ന വിവിധ ചാനലുകളിൽ ആവര്‍ത്തിച്ചു പോസ്റ്റ് ചെയ്യുന്നതിനാലും, ഒരുപാട്‌ ചാനലുകൾ ഒഴിവാക്കാം എന്ന ഉദ്ദേശവും കണക്കിലെടുത്ത് കൊണ്ട് ഈ ചാനലിൽ പോസ്റ്റ് ചെയ്യാറുള്ള പോസ്റ്ററുകൾ ഇനി നമ്മുടെ പ്രധാന ചാനലായ അൽ-ഇൽമിയയിലാണ് ( https://t.me/alilmiamalayalam) ഇനി പോസ്റ്റ് ചെയ്യുക. ഈ പോസ്റ്റിനു ശേഷം ഇനിയൊന്നും ഈ ചാനലിൽ പോസ്റ്റ് ചെയ്യുന്നതല്ല إن شاء الله وفقنا الله لمرضاته -അഡ്മിൻ
Показати все...
അൽ ഇൽമിയ്യ: മലയാളം

القناة العلمية السلفية في اللغة المليبارية അഹ്‌ലുസ്സുന്നയുടെ അഖീദ അടിസ്ഥാനപ്പെടുത്തി ഉള്ള ദീനി വിജ്ഞാനം പ്രചരിപ്പിക്കാനുള്ള ഒരു ചെറിയ സംരംഭം (✉️ [email protected])

سورة الطارق القارى' : سليمان المالي حفظه الله https://t.me/quranrecitations
Показати все...
26.19 MB
Take a look at "مصحف المدينة النبوية" https://play.google.com/store/apps/details?id=com.kfgqpc.mmn
Показати все...
مصحف المدينة النبوية - Apps on Google Play

صادر عن مجمع الملك فهد لطباعة المصحف الشريف بالمدينة المنورة، ويَعْرِض التطبيق نسختين عاليتي الدِّقَّة من "مصحف المدينة النبوية" برواية حفص عن عاصم بشكل طولي أو عرضي، ويدعم ثلاث عشرة لغة عالمية، ويحتوي على خاصية البحث السريع، والإشارة المرجعية، والقراءة الليلة، وعلى مشاركة صفحات المصحف عبر مواقع التواصل الاجتماعي، والتذكير بقراءة سورة من السور، ومتابعة الورد اليومي، والأسبوعي، والشهري للتلاوة، وإمكان الانتقال إلى صفحات المصحف على مستوى الصفحة، أو السورة، أو الربع، أو الحزب، أو الجزء. ويحوي التطبيق تسجيلاً صوتياً لأربع روايات قرآنية في تسعة مصاحف مرتلة، وسبعَ ترجمات نصِّية إلكترونية كاملة من ترجمات معاني القرآن الكريم المتعددة التي أصدرها المجمع، وسبعَ ترجمات صوتية كاملة من ترجمات معاني القرآن الكريم المتعددة التي أصدرها المجمع، ويضم "التفسير الميسَّر" وعدداً من الكتب العلمية الصادرة عن المجمع، مع خيار تنزيلها أو خيار التصفح لها فقط دون تنزيل. وفي التطبيق العديد من الخصائص الابتكارية كذِكْر سبب تسمية كل سورة، وأسمائها التوقيفية والاجتهادية، وعَرْضِ نصوص القرآن الكريم في نتائج البحث، وفي الكتب العلمية بخط الرسم…

🌼 🌸 🌸ഹിഫ്ദുൽ ഖുർആൻ🌸 🌼 🌸തിന്മകളോടുള്ള സ്നേഹത്തിനാൽ നിറക്കപ്പെട്ടതും തിന്മകളെ സ്ഥിരചര്യയും സമ്പ്രദായവും ആക്കിയ ഹൃദയത്തിനു ഖുർആനിനെ സ്വീകരിക്കുവാനോ അതിനെ മനഃപാഠം ആക്കുവാനോ കഴിയുകയില്ല. അതിനാൽ തന്നെ തന്റെ ഹൃദയം ഖുർആനിനെ മനഃപാഠമാക്കാൻ തയ്യാറാക്കുന്നതിന് വേണ്ടി തൗബ കൊണ്ടും ഇസ്തിഗ്ഫാർ കൊണ്ടും , ചെറുതും വലുതുമായ എല്ലാ തിന്മകളിൽ നിന്ന് വിട്ടുനിന്ന് കൊണ്ടും , ഹൃദയത്തെ ശുദ്ധിയാക്കൽ വളരെ നിർബന്ധവും അനിവാര്യവുമാണ്. 🔅അബു ഹുറൈറ رضي الله عنه റസൂൽﷺ പറഞ്ഞതായി പറഞ്ഞു : "നിശ്ചയമായും ഒരു അടിമ ഒരു തെറ്റു പ്രവർത്തിക്കുമ്പോൾ അവന്റെ ഖൽബിൽ ഒരു കറുത്ത കുത്ത് കുത്തപ്പെടും , അവൻ അതിൽ നിന്ന് അവന്റെ നഫ്സിനെ നീക്കി തൗബയും ഇസ്തിഗ്ഫാറും ചെയ്താൽ അവന്റെ ഖൽബ് ശുദ്ധിയാക്കപ്പെടും. എന്നാൽ അവൻ അതിലേക്ക് (തെറ്റിലേക്ക്) മടങ്ങിയാൽ അവന്റെ ഹൃദയത്തെ മൂടുന്നത് വരെ അതു(കറുത്ത കുത്ത്) വർധിക്കും , അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞ " റാൻ " {كَلَّاۖ بَلْۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ } "അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ "കറ"(റാൻ)യുണ്ടാക്കിയിരിക്കുന്നു " [തിര്മിദി , അല്ബാനി സ്വഹീഹ് ആക്കിയത്] 🏮ഇമാം ത്വബരി رحمه اللهപറഞ്ഞു :" അതിനാൽ അല്ലാഹുവിന്റെ റസൂൽﷺ നമുക്ക് അറിയിച്ചു തന്നിരിക്കുന്നു , തെറ്റുകൾ തുടർച്ചയായി ഒന്നിന് പിറകെ ഒന്നായി ഹൃദയത്തിന് മുകളിൽ പ്രദർശിപ്പിക്കപ്പെട്ടാൽ അതു ഹൃദയത്തിനെ അടക്കും , അതു അടക്കപ്പെട്ടാലോ അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള മുദ്ര അതിനു മേൽ വെക്കപ്പെടും , അപ്പോൾ ആ ഹൃദയത്തിലേക്ക് ഈമാനിന് യാതൊരു വഴിയും കാണില്ല , കുഫ്രിന് അതിൽ നിന്ന് യാതൊരു മോചനവും കാണില്ല " [തഫ്സീർ അൽ ത്വബരി] 🏮ഇമാം മാലികിനോട് ചോദിക്കപ്പെട്ടു :"എന്തെങ്കിലും കാര്യം ഹിഫ്ദ് വർധിപ്പിക്കുന്നതിന് സഹായകമാകുമോ ? " അദ്ദേഹം പറഞ്ഞു : "എന്തെങ്കിലും കാര്യം ഹിഫ്ദിനെ വർധിപ്പിക്കുന്നതായി ഉണ്ടെങ്കിൽ അതു 'തിന്മയെ വെടിയലാണ്' " [ജുസ്ഉൻ ഫിഹി അഖ്ബാറുൻ ലി ഹിഫ്‌ളിൽ ഖുർആൻ,226] 🏮അലി ബിൻ ഖശ്രം رحمه الله വകീഉ ബിൻ ജർറാഹിനോട് رحمه الله പറഞ്ഞു :" ഞാൻ ബുദ്ധി കുറവുള്ള ആളാണ് , എനിക്ക് ഹിഫ്ദ് ഇല്ല , അതുകൊണ്ട് എനിക്കു ഹിഫ്ദ് വർദ്ധിക്കുവാനുള്ള മരുന്നു പറഞ്ഞു തരുക " അപ്പോൾ അദ്ദേഹം പറഞ്ഞു : " അല്ലയോ കുട്ടി , തിന്മയെ ഒഴിവാക്കുക എന്ന ഒരു കാര്യം പോലെ മറ്റൊന്നും ഞാൻ ഹിഫ്ദിന് പരിചയിച്ചറിഞ്ഞിട്ടില്ല " [ജുസ്ഉൻ ഫിഹി അഖ്ബാറുൻ ലി ഹിഫ്‌ളിൽ ഖുർആൻ,228] 🏮ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു : "ഇമാം ഷാഫി ഇമാം മാലിക്കിന് മുന്നിൽ ഇരിക്കുകയും അദ്ദേഹത്തിന് ഓതി കൊടുക്കുകയും ചെയ്തപ്പോൾ ഇമാം ശാഫിയുടെ ബുദ്ധിശക്തിയുടെ തീക്ഷ്ണതയും ഗ്രഹണശക്തിയുടെ പരിപൂർണ്ണതയും ഇമാം മാലിക്കിനെ അത്ഭുതപ്പെടുത്തി , ഇമാം മാലിക് പറഞ്ഞു : " നിന്റെ ഹൃദയത്തിൽ അല്ലാഹു പ്രകാശം ചൊരിഞ്ഞിരിക്കുന്നതായി ഞാൻ കാണുന്നു , അതിനാൽ തന്നെ തിന്മയുടെ ഇരുളുകൊണ്ട് നീ ആ പ്രകാശത്തെ കെടുത്തരുത് " " [അൽ ജവാബ് അൽ കാഫി 103] 🏮ഇമാം ശാഫിയുടെ പേരിൽ* വളരെ പ്രശസ്തമായ ഒരു കവിത ഇവിടെ ഓർമിപ്പിക്കട്ടെ "വകീഇനോട് ഞാൻ എന്റെ മോശപ്പെട്ട ഹിഫ്ദിനെ കുറിച്ച് ആവലാതിപെട്ടു****അപ്പോൾ അദ്ദേഹം എന്നെ തിന്മകൾ ഒഴിവാക്കുന്നതിലേക്ക് മാർഗദർശനം നൽകി എന്നിട്ടു അറിയിച്ചു തന്നു , ഇൽമ് അതു പ്രകാശമാണെന്നും ****അല്ലാഹുവിന്റെ പ്രകാശം തിന്മ ചെയ്യുന്നവന് നല്കപ്പെടില്ലെന്നും." 📌തിന്മകൾ ഹൃദയത്തെ ഇരുട്ടിലാക്കും , ഇസ്തിഗ്ഫാർ അധികരിപ്പിക്കുന്നത് ഇൽമിനെ മറപ്പിച്ചു കളയുന്ന , അതിന്റെ അന്വേഷണത്തിനും ഹിഫ്ദിനും ഗ്രഹിക്കലിനും തടസ്സം നിൽക്കുന്ന പാപങ്ങളെ നീക്കികളയാൻ കാരണമാകും . എത്ര എത്ര ഹറാമായ നോട്ടങ്ങളാണ് ഒരുപാട് ഇൽമുകളെ നമ്മിൽ നിന്ന്‌ നഷ്ടപ്പെടുത്തിയത്?? എത്ര എത്ര ഹറാമായ ഭക്ഷണത്തിന്റെ പിടികളാണ് ഇൽമിനെ വെറും മരീചികകളാക്കി മാറ്റികളഞ്ഞത് ?? 📝ഹൃദയം അതൊരു എഴുത്തുപലകയാണ് , അതിൽ അല്ലാഹുവിന്റെ പ്രകാശമായ ഖുർആൻ കൊത്തി വെക്കുന്നതിന് മുമ്പ് അതിലുള്ള തിന്മകളുടെ ഇരുട്ടിനെ ഇസ്തിഗ്ഫാർ കൊണ്ടും തൗബ കൊണ്ടും മായ്ച്ചുകളയൽ അനിവാര്യമാണ് !!!! ⚠️[വകീഉ ഇബ്‌നി അൽ ജർറാഹി ഇബ്‌നി മുലീഹിൻ رحمه الله , ഇറാഖിൽ ജീവിച്ചിരുന്ന പണ്ഡിതനും ഹാഫിളും മുഹദ്ദിസും ആയിരുന്നു , ഇമാം അഹമ്മദിന്റെയും ഇമാം ഇസ്ഹാഖ് ഇബിനി റാഹവിയ്യയുടെയും ഷെയ്ഖ് ആയിരുന്ന അദ്ദേഹം ഹിജിറ 129-ൽ ജനിച്ച് 196-ൽ മരണപെട്ടു ,ഇമാം ഷാഫിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അദ്ദേഹം ഇമാം ശാഫിയെ നേരിട്ട് കണ്ടതായി സ്ഥിരപ്പെട്ടിട്ടില്ല ] https://t.me/alilmiamalayalam
Показати все...
അൽ ഇൽമിയ്യ: മലയാളം

القناة العلمية السلفية في اللغة المليبارية അഹ്‌ലുസ്സുന്നയുടെ അഖീദ അടിസ്ഥാനപ്പെടുത്തി ഉള്ള ദീനി വിജ്ഞാനം പ്രചരിപ്പിക്കാനുള്ള ഒരു ചെറിയ സംരംഭം (✉️ [email protected])

بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ یَـٰۤأَیُّهَا ٱلۡمُدَّثِّرُ ۝ قُمۡ فَأَنذِرۡ ۝ وَرَبَّكَ فَكَبِّرۡ ۝ وَثِیَابَكَ فَطَهِّرۡ ۝ وَٱلرُّجۡزَ فَٱهۡجُرۡ ۝ وَلَا تَمۡنُن تَسۡتَكۡثِرُ ۝ وَلِرَبِّكَ فَٱصۡبِرۡ ۝ فَإِذَا نُقِرَ فِی ٱلنَّاقُورِ ۝ فَذَ ٰ⁠لِكَ یَوۡمَىِٕذࣲ یَوۡمٌ عَسِیرٌ......... [Surat Al-Muddaththir]
Показати все...
سورة_المدثر_تلاوة_الشيخ_ماهر_المعيقلي128kbps.mp34.07 MB
ٱلَّذِي خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. -Sura Al-Mulk, Ayah 2 إِنَّ ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٞ തീര്‍ച്ചയായും തങ്ങളുടെ റബ്ബിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌. -Sura Al-Mulk, Ayah 12 سَابِقُوٓاْ إِلَىٰ مَغۡفِرَةٖ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا كَعَرۡضِ ٱلسَّمَآءِ وَٱلۡأَرۡضِ أُعِدَّتۡ لِلَّذِينَ ءَامَنُواْ بِٱللَّهِ وَرُسُلِهِۦۚ ذَٰلِكَ فَضۡلُ ٱللَّهِ يُؤۡتِيهِ مَن يَشَآءُۚ وَٱللَّهُ ذُو ٱلۡفَضۡلِ ٱلۡعَظِيمِ നിങ്ങളുടെ റബ്ബിൽ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുങ്കടന്നു വരുവിന്‍. അതിന്‍റെ വിസ്താരം ആകാശത്തിന്‍റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്‌. അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു. -Sura Al-Hadid, Ayah 21 ٱعۡلَمُوٓاْ أَنَّمَا ٱلۡحَيَوٰةُ ٱلدُّنۡيَا لَعِبٞ وَلَهۡوٞ وَزِينَةٞ وَتَفَاخُرُۢ بَيۡنَكُمۡ وَتَكَاثُرٞ فِي ٱلۡأَمۡوَٰلِ وَٱلۡأَوۡلَٰدِۖ كَمَثَلِ غَيۡثٍ أَعۡجَبَ ٱلۡكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَكُونُ حُطَٰمٗاۖ وَفِي ٱلۡأٓخِرَةِ عَذَابٞ شَدِيدٞ وَمَغۡفِرَةٞ مِّنَ ٱللَّهِ وَرِضۡوَٰنٞۚ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്‌) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്‌) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല. -Sura Al-Hadid, Ayah 20 ٱلَّذِينَ كَفَرُواْ لَهُمۡ عَذَابٞ شَدِيدٞۖ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٌ അവിശ്വസിച്ചവരാരോ അവര്‍ക്കു കഠിനശിക്ഷയുണ്ട്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌. -Sura Fatir, Ayah 7 وَمَن يَعۡمَلۡ سُوٓءًا أَوۡ يَظۡلِمۡ نَفۡسَهُۥ ثُمَّ يَسۡتَغۡفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُورٗا رَّحِيمٗا ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌. -Sura An-Nisa', Ayah 110 ۞وَسَارِعُوٓاْ إِلَىٰ مَغۡفِرَةٖ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا ٱلسَّمَٰوَٰتُ وَٱلۡأَرۡضُ أُعِدَّتۡ لِلۡمُتَّقِينَ നിങ്ങളുടെ റബ്ബിൽ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. -Sura Aal-E-Imran, Ayah 133 ٱلصَّٰبِرِينَ وَٱلصَّٰدِقِينَ وَٱلۡقَٰنِتِينَ وَٱلۡمُنفِقِينَ وَٱلۡمُسۡتَغۡفِرِينَ بِٱلۡأَسۡحَارِ ക്ഷമ കൈക്കൊള്ളുന്നവരും, സത്യം പാലിക്കുന്നവരും, ഭക്തിയുള്ളവരും ചെലവഴിക്കുന്നവരും, രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍ (അല്ലാഹുവിന്‍റെ ദാസന്‍മാര്‍.) -Sura Aal-E-Imran, Ayah 17 وَٱلَّذِينَ إِذَا فَعَلُواْ فَٰحِشَةً أَوۡ ظَلَمُوٓاْ أَنفُسَهُمۡ ذَكَرُواْ ٱللَّهَ فَٱسۡتَغۡفَرُواْ لِذُنُوبِهِمۡ وَمَن يَغۡفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمۡ يُصِرُّواْ عَلَىٰ مَا فَعَلُواْ وَهُمۡ يَعۡلَمُونَ വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌?- ചെയ്തുപോയ (ദുഷ്‌) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. -Sura Aal-E-Imran, Ayah 135
Показати все...
sticker.webp0.72 KB
രിക്കുമ്പോള്‍ അവരു (ഭാര്യമാരു) മായി സഹവസിക്കരുത്‌. അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്‌. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നു. [Surat Al-Baqarah 183 - 187]
Показати все...
Оберіть інший тариф

На вашому тарифі доступна аналітика тільки для 5 каналів. Щоб отримати більше — оберіть інший тариф.