4 766
Suscriptores
Sin datos24 horas
-77 días
-4130 días
Archivo de publicaciones
4 766
Graduate Level Preliminary Examination(SI of Police, RFO,Excise Inspector,
Date Of Test:24-May-2025
4 766
Graduate Level Preliminary Examination(SI of Police, RFO,Excise Inspector,
Date Of Test:24-May-2025
4 766
KAS പരീക്ഷയിൽ ഇന്ത്യൻ പൊളിറ്റിയിൽ നിന്ന് മുഴുവൻ മാർക്കും കരസ്ഥമാക്കാൻ ഈ ബുക്ക് Reference ആയി ഉപയോഗിക്കാം
https://dcbookstore.com/books/indian-bharanaghatanayum-bharanasamvidhanavum
https://www.amazon.in/dp/B0DWXPQ1J5
4 766
https://dcbookstore.com/books/indian-bharanaghatanayum-bharanasamvidhanavum
ബുക്ക് ഓൺലൈനിൽ അവൈലബിൾ ആണ് 🥰✌🏻
4 766
കുറച്ച് നാളത്തെ തിരക്കിന് ശേഷം
ഇന്ന് മുതൽ എൻട്രി ആപ്പിൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ക്ലാസ്സിൽ ഭരണഘടനാ വിഷയം എന്റെ ക്ലാസ്സുണ്ടാകും 🥰✌🏻
4 766
ഗുരുസമാധി
ജീവിതസായാഹ്നത്തിൽ ഗുരുവിന് കടുത്ത ഏകാന്തത അനുഭവപ്പെടുന്നുണ്ട്. അക്കാലത്ത് അദ്ദേഹം ഏറെ നേരം മുറിയടച്ച് തനിച്ചിരിക്കുകയും, മൗനം ഭജിക്കുകയും ചെയ്തിട്ടുണ്ട്. ഇതേപ്പറ്റി എംകെ സാനു എഴുതിയിട്ടുള്ളത്, "എല്ലാ മഹാത്മാക്കളും ആത്മാവിൽ ഏകാകികളാണ്. ജനക്കൂട്ടത്തിന്റെ മധ്യത്തിലും അവരുടെ ഏകാന്തതാ ഭാവം ഉയർന്നുതന്നെ നിൽക്കും. തങ്ങൾ ഭിന്നരാണ് എന്ന ബോധ്യത്തോടെ സ്വന്തം ഏകാന്ത മാർഗത്തിലൂടെ ജീവിതയാത്ര തുടരാനാണ് അവരുടെ വിധി " എന്നാണ്. എന്നാൽ, അധികം വൈകാതെ ഗുരുവിന്റെ ഈ ഏകാന്തതയ്ക്ക് അറുതിയുണ്ടാവുന്നുണ്ട്. മഹത്തായ ഏകാന്തതയിലേക്ക് ഗുരു അടുക്കുകയായിരുന്നു.
1928 ആയപ്പോഴേക്കും പലവിധം രോഗങ്ങൾ ഗുരുവിനെ ബാധിക്കാൻ തുടങ്ങുന്നു. ആദ്യം വന്നത് അതിസാരമായിരുന്നു. അത് ഇടയ്ക്കിടെ വന്നുപെട്ട് അദ്ദേഹത്തെ അലട്ടിത്തുടങ്ങി. പിന്നാലെ അന്ത്രരോഗവും അദ്ദേഹത്തെ ബാധിച്ചു തുടങ്ങി. വൈക്കത്തുവെച്ച് രോഗം കലശലായപ്പോൾ അദ്ദേഹം, ആലുവയിലേക്ക് ചെന്ന് ചികിത്സ നടത്തുന്നു. രോഗം കലശലായതോടെ മദിരാശിയിൽ നിന്ന് ഡോക്ടർമാർ എത്തുന്നു. ഗുരുവിന്റെ ഇഷ്ടപ്രകാരം പാലക്കാട്ടേക്ക് കൊണ്ടുചെന്നു അവിടെ ആയുർവേദ ചികിത്സ തുടങ്ങുന്നു. അധികം വൈകാതെ തന്നെ സമാധിയെക്കുറിച്ചുള്ള സൂചനകൾ ഗുരുവിൽ നിന്നുണ്ടാവുന്നു. ശിഷ്യർക്ക് ആദ്യം അത് വിശ്വസിക്കാനാവുന്നില്ല. ഗുരുവിന്റെ ആഗ്രഹപ്രകാരം ശിഷ്യർ ദൈവദശകം ഉറക്കെ പാരായണം ചെയ്തുകൊണ്ടിരുന്നു. അതിങ്ങനെ കേട്ട് കിടക്കുന്നത് ഗുരുവിനു ഇഷ്ടമുള്ള കാര്യമായിരുന്നു.
1928 സെപ്തംബർ ഇരുപതാം തീയതി രാവിലെ മുതൽ ചന്നം പിന്നം മഴപെയ്തുകൊണ്ടേയിരുന്നു. അന്തരീക്ഷം മൂടിക്കെട്ടി ഇരുന്നു എങ്കിലും ഗുരുവിന്റെ മുഖത്തെ തേജസ്സിന് കുറവൊന്നുമുണ്ടായിരുന്നില്ല. ദൈവദശകം ഒന്നുകൂടി വായിക്കൂ, എന്ന് ബോധാനന്ദ സ്വാമികളോട് ഗുരു പറയുന്നു. അദ്ദേഹം പതിഞ്ഞ തലത്തിൽ ദൈവദശകം ചൊല്ലിത്തുടങ്ങുന്നു. അവസാന ശ്ലോകവും തീർന്നതോടെ ഗുരുവിന്റെ കണ്ണുകൾ പതിയെ അടയുന്നു. അന്ന് ഡോക്ടർ പല്പു, ഗുരുവിന്റെ മരണാനന്തരം പറഞ്ഞത്, "സ്വാമി സമാധി അടഞ്ഞു എന്ന് നാം വിചാരിക്കുന്നുണ്ട് എങ്കിലും, ആ മഹാത്മാവ് നമുക്കിടയിൽ തന്നെയുണ്ട്. സൂര്യൻ അസ്തമിക്കുമ്പോൾ അത് മാഞ്ഞു പോയതായി നമ്മൾ കണ്ണ്. എന്നാൽ അതെവിടെയും മറയുന്നില്ല. അത് പ്രകാശിച്ചുകൊണ്ടുതന്നെ ഇരിക്കുകയും, വീണ്ടും വന്നു നമുക്ക് വെളിച്ചം തരികയും ചെയ്യുന്നു. അതുപോലെയാണ് സ്വാമി" എന്നാണ്. ഗുരു തന്റെ പിൻഗാമിയായി കണ്ടിരുന്ന ബോധാനന്ദ സ്വാമികളും ഗുരു മരിച്ച് മൂന്നാം ദിവസം തന്നെ മരിച്ചു പോവുന്നുണ്ട്.
ഗുരുവിൻ്റെ വിയോഗത്തെ തുടർന്ന് അന്ന് എല്ലാ പത്രങ്ങളിലും അനുസ്മരണക്കുറിപ്പുകൾ വന്നിരുന്നു.കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തമായിരുന്നത് ഗുരുവിൻ്റെ വത്സല ശിഷ്യനും യുക്തിവാദിയുമായിരുന്ന സഹോദരൻ അയ്യപ്പൻ എഴുതിയ ലേഖനമാണ്." ശ്രീനാരായണ ഗുരു സ്വാമി മരിച്ചു പോയി, സമാധിയടഞ്ഞു, വിദേഹ മുക്തനായി, കൈവല്യംപ്രാപിച്ചു എന്നെല്ലാം പറയുന്നത്, അദ്ദേഹം മരിച്ചു പോയി എന്നതിൻ്റെ ബഹുമാന സൂചകമായ അലങ്കാര പര്യായങ്ങൾ മാത്രമാണ്. മറ്റെല്ലാവരേയും പോലെ അദ്ദേഹവും മരിക്കുക തന്നെയാണുണ്ടായത്. ഒരു വ്യത്യാസവുമില്ല. എന്നാലദേഹം സാധാരണക്കാരേപ്പോലെ മരണത്തോടു കൂടി അവസാനിച്ചില്ല. അദ്ദേഹം അവരേപ്പോലെ മരിച്ചിട്ടും അവരെപ്പോലെയല്ലാത്ത വിധം ജീവിക്കുന്നുണ്ട്." എന്നാണ് അദ്ദേഹം കുറിച്ചത്. മരണശേഷം തൻ്റെ ആസ്ഥാനമായിരുന്ന ശിവഗിരിയിൽത്തന്നെയാണ് ഗുരുവിൻ്റെ ഭൗതികദേഹം സംസ്ക്കരിക്കപ്പെടുന്നത്.
