സ്വല്ലൽ ഇലാഹു പഠനം
ഉമര്‍ഖാളിയുടെ(ر)സാഹിത്യ സംഭാവനകള്‍ പഠന വിധേയമാക്കുകയാണ് ഇവിടെ.അറബിഭാഷയില്‍ അവർ രചിച്ച കവിതകള്‍ അറബിസംസ്കാരത്തിനും കേരളത്തിനും അഭിമാനകരമായ സര്‍ഗ്ഗാവിഷ്ക്കാരങ്ങളാണ്.പ്രവാചക സ്തുതിഗീതങ്ങളായിരുന്നു അവിടുത്തെ കവിതകള്‍. ഒരെത്തിനോട്ടം https://wa.me/919744990511
Mostrar más- Suscriptores
- Cobertura postal
- ER - ratio de compromiso
Carga de datos en curso...
Carga de datos en curso...
തിരുഹബീബിനോടുള്ള അനിർവചനീയമായ പ്രണയസാന്ദ്രതയിൽ ഒരനനുരാഗി തീർത്ത കീർത്തനതീർത്ഥമാണ് അല്ലഫൽ ആസ്വി. മനസ്സും ശരീരവും മദീനയോട് ചേർത്ത് വെച്ച്, അകം നൊന്ത് വേപഥുകൊള്ളുന്ന പ്രേമാതുരന്റെ അക്ഷരസാക്ഷ്യമാണത്. ഹിജ്റ 12-ാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ച് വിട പറഞ്ഞ വിശ്വവിഖ്യാത പണ്ഡിതൻ വെളിയംകോട് ഉമർഖാളി (റ) രചിച്ചതാണ് അല്ലഫൽ ആസ്വി. അദ്ദേഹം രചന നിർവഹിച്ച നിരവധി കാവ്യകൃതികൾക്ക് മലയാളക്കരയിൽ ജനപ്രീതി ലഭിച്ചിട്ടുണ്ട്. എന്നാൽ അധികമൊന്നും കേൾക്കാത്ത ഒരു തിരുപ്രണയകാവ്യമാണ് അല്ലഫൽ ആസ്വി.
ഇസ്‌ലാമിന്റെ സാര്‍വലൗകികതക്കിടയിലും വിവിധ ദേശീയ സംസ്‌കാരങ്ങള്‍ മുസ്‌ലിംകള്‍ കൈവെടിയാതിരിക്കാന്‍ ഇത് കാരണമായി. ഉത്തരേന്ത്യക്കാരന്‍ സാവന്‍, ഭാദോം തുടങ്ങിയവയുടെ അടിസ്ഥാനത്തിലും തമിഴന്‍ ആവണിയുടെയും പുരുട്ടാശിയുടെയും മറ്റും അടിസ്ഥാനത്തിലും മാപ്പിള ചിങ്ങം, കന്നി തുടങ്ങിയവയുടെ അടിസ്ഥാനത്തിലും നമസ്‌കാരക്കണക്കുകളുണ്ടാക്കി. അത്തരത്തിലുള്ള അടിക്കണക്ക് ബൈത്ത് മാപ്പിള സാഹിത്യത്തിന്റെ ഭാഗമാണ്. 'മേടം വ ചിങ്ങം രണ്ടിലും സമാനിയാ ഫീ എടവ മീനം കർക്കിടത്തിൽ താസിആ മിഥുനം വ കന്നി ഫീഹിമാ ഒമ്പതരാ കുംഭം തുലാം അഖ്ദാമു ദൈനി പത്തരാ വൃശ്ചികം മകരം രണ്ടിലും പതിനൊന്നേകാൽ പതിനൊന്നേ മുക്കാൽ ഫീ ധനു മാസം യുഖാൽ' (അസർ നിസ്കാര സമയം മേടം, ചിങ്ങം എന്നീ രണ്ടു മാസങ്ങളിൽ സ്വന്തം നിഴൽ എട്ടടിയാകുന്ന സമയമാണ് ഇടവം, മീനം, കർക്കിടകം എന്നീ മാസങ്ങളിൽ ഒമ്പതടിയാകണം മിഥുനം, കന്നി എന്നീ മാസങ്ങളിൽ ഒമ്പതര പൂർണമാകണം കുംഭത്തിലും തുലാം മാസത്തിലും പത്തര അടി തികയണം അപ്രകാരം തന്നെ വൃശ്ചികം, മകരം എന്നീ മാസങ്ങളിൽ പതിനൊന്നേകാൽ അടിയാകേണ്ടതുണ്ട് ധനുമാസത്തിൽ പതിനൊന്നേമുക്കാൽ അടിയുമാകണം) 145 വക മൗലിദ് കിതാബ്, സി.എച്ച് മുഹമ്മദ് ആന്റ് സണ്‍സ്, തിരൂരങ്ങാടി, 1950, പേജ് 243 പോര്‍ച്ചുഗീസ് കാപാലികതക്കെതിരെ അടരാടിയ ധീരരക്തസാക്ഷിയുടെ ഓര്‍മ്മയുറങ്ങുന്ന തെരുവത്ത് പള്ളി. മഖ്ദൂം വലിയ പള്ളിയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ തറവാട്ടിനകത്തായിരുന്ന അകത്തേപ്പള്ളി. വലിയ പള്ളിയുടെ നിര്‍മ്മാണത്തിനുപയോഗിച്ച വലിയ മരം അണഞ്ഞ മരക്കടവിലെ ബദര്‍ പള്ളി.അടിക്കണക്ക് പ്രകാരമാണ് നിസ്‌കാര സമയം കണക്കാക്കിയിരുന്നത്. പൊന്നാനി പള്ളി ദര്‍സിന്റെ സന്തതി കൂടിയായ വെളിയങ്കോട് ഉമര്‍ ഖാസി രചിച്ച അടിക്കണക്ക് ബൈത്ത് പ്രസിദ്ധമാണ് ജനനം 18,09,1763 (1177 هجرة) മരണം 14,08,1857 (1273, ദുൽഹജ്ജ് 23) ഇസ്തിബാ കുറ്റിയിലെ സൂര്യ നിഴൽ നോക്കിയും മനുഷ്യ നിഴൽ കാലടികൊണ്ട് അളന്നുമാണ് നിസ്കാര സമയം നിർണയിച്ചിരുന്നത്.
Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.